കൊച്ചി: കല്ലട ബസിലെ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ ഏഴ് ബസ് ജീവനക്കാര്‍ക്ക് എറണാകുളം സെഷന്‍സ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ പോലീസ് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കീഴ്ക്കോടതി സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണു പ്രതികള്‍ക്കു ജാമ്യം നല്‍കിയതെന്നും ചൂണ്ടിക്കാട്ടി തൃക്കാക്കര പോലീസാണു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.
കഴിഞ്ഞ 20 നു പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ നിശ്ചയിച്ചിരിക്കേ വെക്കേഷന് ചുമതലയുള്ള സെഷന്‍സ് കോടതി പ്രതികള്‍ക്കു 15നു ജാമ്യം അനുവദിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ജയേഷ്, തൃശൂര്‍ സ്വദേശി എം.ജെ. ജിതിന്, കൊല്ലം സ്വദേശി രാജേഷ്, പുതുച്ചേരി മാവട്ടം സ്വദേശി എ. അന്‍വറുദ്ദീന്‍, കൊല്ലം സ്വദേശി ഗിരിലാല്‍ അപ്പുക്കുട്ടന്, ആലപ്പുഴ സ്വദേശി ആര്. വിഷ്ണുരാജ്, ട്രിച്ചി സ്വദേശി ഡി. കുമാര്‍ എന്നിവര്‍ക്കാണ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്നും ഇവർക്കു ജാമ്യം നല്കിയ നടപടി സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ 20 നു പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ നിശ്ചയിച്ചിരിക്കേ വെക്കേഷന് ചുമതലയുള്ള സെഷന്‍സ് കോടതി പ്രതികള്‍ക്കു 15നു ജാമ്യം അനുവദിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ജയേഷ്, തൃശൂര്‍ സ്വദേശി എം.ജെ. ജിതിന്, കൊല്ലം സ്വദേശി രാജേഷ്, പുതുച്ചേരി മാവട്ടം സ്വദേശി എ. അന്‍വറുദ്ദീന്‍, കൊല്ലം സ്വദേശി ഗിരിലാല്‍ അപ്പുക്കുട്ടന്, ആലപ്പുഴ സ്വദേശി ആര്. വിഷ്ണുരാജ്, ട്രിച്ചി സ്വദേശി ഡി. കുമാര്‍ എന്നിവര്‍ക്കാണ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്നും ഇവർക്കു ജാമ്യം നല്കിയ നടപടി സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.