തിരുവനന്തപുരം: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ തനിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള നിയമനടപടി സ്വീകരിച്ചു. പത്ത് കോടിരൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സിവിലായും ക്രിമിനലായും കേസ് രജിസ്റ്റർ ചെയ്തതായും അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചതായും പി.എസ്. ശ്രീധരൻപിള്ള പത്രസമ്മേളനത്തിൽ അറിയിച്ചു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷപദം കേരള വികസനം അട്ടമറിക്കാനുള്ള സുവർണാവസരമാണെന്നും വികസനം അട്ടിമറിച്ച പി.എസ് ശ്രീധരൻപിള്ളയെ പൊതു ശത്രുവമായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷപദം കേരള വികസനം അട്ടമറിക്കാനുള്ള സുവർണാവസരമാണെന്നും വികസനം അട്ടിമറിച്ച പി.എസ് ശ്രീധരൻപിള്ളയെ പൊതു ശത്രുവമായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.