കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കാക്കനാട് ജുഡീഷൽ ഫസ്റ്റ് ക്ലസ് മജിസ്ട്രേറ്റ് കോടതിയുടെ തുടർനടപടിക്രമങ്ങൾ എറണാകുളം ജില്ലാ കോടതി രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തു. കാക്കനാട് കോടതിയിലെ ഇതുസംബന്ധിച്ചുള്ള എല്ലാ രേഖകളും ജില്ലാകോടതിയിൽ എത്തിക്കാനും ഉത്തരവായി. ജില്ലാ കോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജിയിലാണു സ്റ്റേ ഉത്തരവ്.
രണ്ടു മാസത്തേക്കാണു സ്റ്റേ ചെയ്തിരിക്കുന്നതെങ്കിലും വാദിക്കു പരാതിയോ ആക്ഷേപമോ ബോധിപ്പിക്കാനുണ്ടെങ്കിൽ അടുത്ത മാസം 18നു ഹാജരാകണമെന്നും ഉത്തരവായിട്ടുണ്ട്. പുല്ലുവഴി സ്വദേശി തേലക്കാടൻ ജോഷി വർഗീസാണ് ഹർജിക്കാരൻ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൂടിയാലോചനകൾ നടത്താതെയും സമിതികളിൽ ആലോചിക്കാതെയും ഭൂമിയിടപാട് നടത്തിയെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
ഭൂമിയിടപാട് സംബന്ധിച്ച് സഭയുടെ എല്ലാവിധ സമിതികളിലും ചർച്ച ചെയ്തതാണെന്നു ചൂണ്ടിക്കാട്ടി ഇതുസംബന്ധിച്ചുള്ള മിനിറ്റ്സിന്റെ രേഖകൾ പ്രതിഭാഗം ജില്ലാ കോടതിയിൽ ഹാജരാക്കിയതോടെയാണു സ്റ്റേ അനുവദിച്ചത്. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ജോർജ് തോമസ് മേവട, ജോണ് വർഗീസ് എന്നിവർ ഹാജരായി.
രണ്ടു മാസത്തേക്കാണു സ്റ്റേ ചെയ്തിരിക്കുന്നതെങ്കിലും വാദിക്കു പരാതിയോ ആക്ഷേപമോ ബോധിപ്പിക്കാനുണ്ടെങ്കിൽ അടുത്ത മാസം 18നു ഹാജരാകണമെന്നും ഉത്തരവായിട്ടുണ്ട്. പുല്ലുവഴി സ്വദേശി തേലക്കാടൻ ജോഷി വർഗീസാണ് ഹർജിക്കാരൻ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൂടിയാലോചനകൾ നടത്താതെയും സമിതികളിൽ ആലോചിക്കാതെയും ഭൂമിയിടപാട് നടത്തിയെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
ഭൂമിയിടപാട് സംബന്ധിച്ച് സഭയുടെ എല്ലാവിധ സമിതികളിലും ചർച്ച ചെയ്തതാണെന്നു ചൂണ്ടിക്കാട്ടി ഇതുസംബന്ധിച്ചുള്ള മിനിറ്റ്സിന്റെ രേഖകൾ പ്രതിഭാഗം ജില്ലാ കോടതിയിൽ ഹാജരാക്കിയതോടെയാണു സ്റ്റേ അനുവദിച്ചത്. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ജോർജ് തോമസ് മേവട, ജോണ് വർഗീസ് എന്നിവർ ഹാജരായി.