തിരുവനന്തപുരം: പ്രളയകാലത്തു ശബരിമലയിലെ പന്പ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണൽ സ്വകാര്യ ആവശ്യക്കാർക്ക് കേന്ദ്ര പൊതുമരാമത്ത് നിരക്കിൽ വിൽക്കുന്നതിനു വനംവകുപ്പിനു മന്ത്രിസഭാ യോഗം അനുമതി നൽകി. ഇതിൽനിന്ന് 20,000 ക്യുബിക് മീറ്റർ മണൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനു സൗജന്യമായി നൽകും. ബോർഡിന്റെ അഭ്യർഥന അനുസരിച്ചു നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണിത്.
പന്പയിൽ അടിഞ്ഞുകൂടിയ മണൽ മഴക്കാലത്തിനു മുൻപ് നീക്കം ചെയ്തില്ലെങ്കിൽ അതു വീണ്ടും മഴയത്തു കുത്തിയൊലിച്ച് നദിയുടെ ഒഴുക്കു തടസപ്പെടാനിടയുണ്ട്. മണൽ നീക്കംചെയ്യാൻ ദേവസ്വം ബോർഡ് നേരത്തേ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും വനംവകുപ്പ് എതിർത്തു. മണൽ കഴുകി വൃത്തിയാക്കേണ്ട ബുദ്ധിമുട്ടും വനംവകുപ്പിന്റെ എതിർപ്പും മൂലം ദേവസ്വം ബോർഡ് പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 20,000 ക്യുബിക് മീറ്റർ മണൽ സൗജന്യമായി നൽകുന്നത്. ശേഷിക്കുന്ന മണൽ വനംവകുപ്പിനു വിൽക്കാനും സാധിക്കും.
പന്പയിൽ അടിഞ്ഞുകൂടിയ മണൽ മഴക്കാലത്തിനു മുൻപ് നീക്കം ചെയ്തില്ലെങ്കിൽ അതു വീണ്ടും മഴയത്തു കുത്തിയൊലിച്ച് നദിയുടെ ഒഴുക്കു തടസപ്പെടാനിടയുണ്ട്. മണൽ നീക്കംചെയ്യാൻ ദേവസ്വം ബോർഡ് നേരത്തേ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും വനംവകുപ്പ് എതിർത്തു. മണൽ കഴുകി വൃത്തിയാക്കേണ്ട ബുദ്ധിമുട്ടും വനംവകുപ്പിന്റെ എതിർപ്പും മൂലം ദേവസ്വം ബോർഡ് പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 20,000 ക്യുബിക് മീറ്റർ മണൽ സൗജന്യമായി നൽകുന്നത്. ശേഷിക്കുന്ന മണൽ വനംവകുപ്പിനു വിൽക്കാനും സാധിക്കും.