കോഴിക്കോട്: വിജിലന്‍സ് ഉദ്യോഗസ്ഥരെ പഠിപ്പിക്കാന്‍ മേഖലാ പരിശീലന കേന്ദ്രം ആരംഭിക്കുന്നു. കോഴിക്കോട്ടും എറണാകുളത്തും കോട്ടയത്തുമാണ് പുതിയ പരിശീലന കേന്ദ്രം ആരംഭിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. കോഴിക്കോട്ട് ഉടന്‍തന്നെ കേന്ദ്രം ആരംഭിക്കാനാണ് തീരുമാനം.
ഇപ്പോള്‍ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. എറണാകുളത്തും ഏറെ വൈകാതെ കേന്ദ്രം ആരംഭിക്കും. പിന്നീടാണ് കോട്ടയത്ത് കേന്ദ്രം തുടങ്ങുക. തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തും പരിശീലനത്തിനായുള്ള കേന്ദ്രത്തിന്റെ നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. വിജിലന്സിലെത്തുന്നവര്ക്ക് വിജിലന്‍സ് മാന്വല്‍, അഴിമതി നിരോധന നിയമം, തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിശദമായ ക്ലാസുകള്‍ നല്‍കുന്നതിനാണ് പരിശീലന കേന്ദ്രം. ഇതു കൂടാതെ ഫോറന്‍സിക്, സൈബര്‍ മേഖലകളുമായി ബന്ധപ്പെട്ടുള്ള ക്ലാസുകളും നൽകും.
ഇപ്പോള്‍ തൃശൂരിലെ പോലീസ് അക്കാഡമിയിലും തിരുവനന്തപുരത്തെ പോലീസ് ട്രെയിനിംഗ് കോളജിലും ഐഎംജിയിലുമാണ് പരിശീലന സൗകര്യമുള്ളത്. കാസര്‍ഗോഡ് മുതലുള്ള വിജിലന്‍സിലെ ഉദ്യോഗസ്ഥരെ തെക്കന്‍ ജില്ലകളിലെത്തിച്ച് പരിശീലനം നല്‍കുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. അതിനാല്‍ പലപ്പോഴും ക്ലാസുകള്‍ വേണ്ട വിധം നല്കാൻ സാധിക്കാറില്ല.
ഈ സാഹചര്യം കണക്കിലെടുത്താണ് മേഖലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പുതിയ കേന്ദ്രങ്ങള്‍ വരുന്നതോടെ കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിലുള്ളവര്‍ക്ക് കോഴിക്കോട് പരിശീലനം നല്‍കാം.
പാലക്കാട് മുതല്‍ എറണാകുളം വരെയുള്ള മൂന്നു ജില്ലകളിലുള്ളവര്‍ക്ക് എറണാകുളത്തും ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ളവര്‍ക്ക് കോട്ടയത്തും പരിശീലനം ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ആസ്ഥാനത്ത് തന്നെയാണ് പരിശീലനം.
ഇപ്പോള്‍ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. എറണാകുളത്തും ഏറെ വൈകാതെ കേന്ദ്രം ആരംഭിക്കും. പിന്നീടാണ് കോട്ടയത്ത് കേന്ദ്രം തുടങ്ങുക. തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തും പരിശീലനത്തിനായുള്ള കേന്ദ്രത്തിന്റെ നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. വിജിലന്സിലെത്തുന്നവര്ക്ക് വിജിലന്‍സ് മാന്വല്‍, അഴിമതി നിരോധന നിയമം, തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിശദമായ ക്ലാസുകള്‍ നല്‍കുന്നതിനാണ് പരിശീലന കേന്ദ്രം. ഇതു കൂടാതെ ഫോറന്‍സിക്, സൈബര്‍ മേഖലകളുമായി ബന്ധപ്പെട്ടുള്ള ക്ലാസുകളും നൽകും.
ഇപ്പോള്‍ തൃശൂരിലെ പോലീസ് അക്കാഡമിയിലും തിരുവനന്തപുരത്തെ പോലീസ് ട്രെയിനിംഗ് കോളജിലും ഐഎംജിയിലുമാണ് പരിശീലന സൗകര്യമുള്ളത്. കാസര്‍ഗോഡ് മുതലുള്ള വിജിലന്‍സിലെ ഉദ്യോഗസ്ഥരെ തെക്കന്‍ ജില്ലകളിലെത്തിച്ച് പരിശീലനം നല്‍കുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. അതിനാല്‍ പലപ്പോഴും ക്ലാസുകള്‍ വേണ്ട വിധം നല്കാൻ സാധിക്കാറില്ല.
ഈ സാഹചര്യം കണക്കിലെടുത്താണ് മേഖലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പുതിയ കേന്ദ്രങ്ങള്‍ വരുന്നതോടെ കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിലുള്ളവര്‍ക്ക് കോഴിക്കോട് പരിശീലനം നല്‍കാം.
പാലക്കാട് മുതല്‍ എറണാകുളം വരെയുള്ള മൂന്നു ജില്ലകളിലുള്ളവര്‍ക്ക് എറണാകുളത്തും ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ളവര്‍ക്ക് കോട്ടയത്തും പരിശീലനം ലഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ആസ്ഥാനത്ത് തന്നെയാണ് പരിശീലനം.