തളിക്കുളം: കനോലി പുഴയിൽ മീൻ പിടിക്കുന്നതിനിടയിൽ മത്സ്യതൊഴിലാളി വഞ്ചിയിൽ നിന്ന് പുഴയിലേക്ക് വീണ് മുങ്ങി മരിച്ചു. തളിക്കുളം പുളിയംതുരുത്ത് യുവശക്തി ക്ലബിന് വടക്ക് കണക്കന്ത്ര കുഞ്ഞി ശങ്കരന്റെ മകൻ കുമാരൻ ( 64 ) ആണ് മരിച്ചത് .
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പതിവുപോലെ പുലർച്ചെനലോടെയാണ് മത്സ്യം പിടിക്കാൻ പുഴയോരത്തെ വീട്ടിൽ നിന്നിറങ്ങിയത്.രാവിലെ കണ്ടശാംകടവ് പാലത്തിന് തെക്ക് പുഴയിൽ ആളില്ലാതെ വഞ്ചി ഒഴുകി നടക്കുന്നത് മറ്റ് മത്സ്യത്തൊഴിലാളികളാണ് കണ്ടത്. കണ്ടാടി വലയുടെ പകുതിയോളം ഭാഗം വഞ്ചിയിലും പുഴയിലുമായിരുന്നു. വഞ്ചി ശ്രദ്ധിച്ചപ്പോഴാണ് കുമാരന്റെ വഞ്ചിയാണെന്ന് മനസിലായത്.
തുടർന്ന് വീട്ടിൽ പോയി കുമാരനെ തിരക്കിയെങ്കിലും കണ്ടില്ല. പുഴയിൽ വീണ് കാണാതായതായ സംശയത്തിൽ ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും നാട്ടുകാരും പുഴയിൽ വലയിട്ടും മുങ്ങിയും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താ നായില്ല.
നാട്ടുകാരനായ അർജുനന്റെ നേതൃത്വ ത്തിൽ വേപ്പ് ചൂണ്ട ഇട്ട് വഞ്ചിയിൽപുഴക്കടിയിലൂടെ വലിച്ചപ്പോഴാണ് യുവശക്തി ക്ലബിന് കിഴക്ക് ഭാഗത്ത് പുഴയുടെ നടുഭാഗത്ത് നിന്ന് ഉച്ചക്ക് 11.50 ഓടെ മൃതദേഹംചൂണ്ടയിൽ കുടുങ്ങിയത്. തുടർന്ന് വഞ്ചിയിൽ കയറ്റി കരയിലേക്ക് കൊണ്ടുവരികയായിരുന്നു. വാടാനപ്പള്ളി പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു. മണിയാണ് കുമാരന്റെ ഭാര്യ.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പതിവുപോലെ പുലർച്ചെനലോടെയാണ് മത്സ്യം പിടിക്കാൻ പുഴയോരത്തെ വീട്ടിൽ നിന്നിറങ്ങിയത്.രാവിലെ കണ്ടശാംകടവ് പാലത്തിന് തെക്ക് പുഴയിൽ ആളില്ലാതെ വഞ്ചി ഒഴുകി നടക്കുന്നത് മറ്റ് മത്സ്യത്തൊഴിലാളികളാണ് കണ്ടത്. കണ്ടാടി വലയുടെ പകുതിയോളം ഭാഗം വഞ്ചിയിലും പുഴയിലുമായിരുന്നു. വഞ്ചി ശ്രദ്ധിച്ചപ്പോഴാണ് കുമാരന്റെ വഞ്ചിയാണെന്ന് മനസിലായത്.
തുടർന്ന് വീട്ടിൽ പോയി കുമാരനെ തിരക്കിയെങ്കിലും കണ്ടില്ല. പുഴയിൽ വീണ് കാണാതായതായ സംശയത്തിൽ ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും നാട്ടുകാരും പുഴയിൽ വലയിട്ടും മുങ്ങിയും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താ നായില്ല.
നാട്ടുകാരനായ അർജുനന്റെ നേതൃത്വ ത്തിൽ വേപ്പ് ചൂണ്ട ഇട്ട് വഞ്ചിയിൽപുഴക്കടിയിലൂടെ വലിച്ചപ്പോഴാണ് യുവശക്തി ക്ലബിന് കിഴക്ക് ഭാഗത്ത് പുഴയുടെ നടുഭാഗത്ത് നിന്ന് ഉച്ചക്ക് 11.50 ഓടെ മൃതദേഹംചൂണ്ടയിൽ കുടുങ്ങിയത്. തുടർന്ന് വഞ്ചിയിൽ കയറ്റി കരയിലേക്ക് കൊണ്ടുവരികയായിരുന്നു. വാടാനപ്പള്ളി പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു. മണിയാണ് കുമാരന്റെ ഭാര്യ.