തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപത കഴിഞ്ഞ സാന്പത്തിക വർഷം പൂർത്തിയാക്കിയത് 43.03 കോടി രൂപയുടെ ജീവകാരുണ്യപ്രവർത്തനങ്ങളാണെന്നു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു.
പ്രളയവുമായി ബന്ധപ്പെട്ട് 20.56 കോടി രൂപയും ഭവന നിർമാണ പദ്ധതികൾക്കായി 17.56 കോടി രൂപയും പുനരധിവാസ പദ്ധതികൾക്കായി 4.89 കോടി രൂപയുമാണ് ചെലവഴിച്ചത്. ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ചാസ് നടത്തുന്ന പദ്ധതികളും ഇതിൽ ഉൾപ്പെടും.
ചങ്ങനാശേരി അതിരൂപതയുടെ തെക്കൻ മേഖലയിൽ കാർഷിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ സമഗ്ര ഉന്നമനത്തിനായി ആശ്രയഗ്രാം എന്ന പേരിൽ ചാരിറ്റബിൽ ട്രസ്റ്റ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയവുമായി ബന്ധപ്പെട്ട് 20.56 കോടി രൂപയും ഭവന നിർമാണ പദ്ധതികൾക്കായി 17.56 കോടി രൂപയും പുനരധിവാസ പദ്ധതികൾക്കായി 4.89 കോടി രൂപയുമാണ് ചെലവഴിച്ചത്. ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ചാസ് നടത്തുന്ന പദ്ധതികളും ഇതിൽ ഉൾപ്പെടും.
ചങ്ങനാശേരി അതിരൂപതയുടെ തെക്കൻ മേഖലയിൽ കാർഷിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ സമഗ്ര ഉന്നമനത്തിനായി ആശ്രയഗ്രാം എന്ന പേരിൽ ചാരിറ്റബിൽ ട്രസ്റ്റ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.