കോട്ടയം: കെവിൻ വധക്കേസിലെ സാക്ഷിയെ മർദിച്ച പ്രതികളുടെ ജാമ്യം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കി. കോടതിയിൽ സാക്ഷി പറയരുതെന്നാവശ്യപ്പെട്ട് 37-ാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതിയായ മനു, 13-ാം പ്രതിയായ ഷിനു എന്നിവർ ചേർന്നു മർദിച്ചത്. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ കാര്യം 11-ാം പ്രതി തന്നോടു പറഞ്ഞിരുന്നുവെന്നും രാജേഷ് കോടതിയിൽ മൊഴി നൽകി. വിസ്താരത്തിനിടെ കേസിലെ ഏഴ് സാക്ഷികൾ പ്രതികൾക്കനുകൂലമായി മൊഴി മാറ്റിയിരുന്നു. കൂറുമാറിയ സാക്ഷികൾക്കെതിരേ നിയമനടപടി വേണമെന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. രാജേഷ് ഉൾപ്പടെ ആറ് സാക്ഷികളെയാണ് ഇന്നലെ കോടതി വിസ്തരിച്ചത്.
കെവിൻ വധക്കേസിലെ പ്രതികളായ ഫസൽ, ഷിനു, ഷെഫിൻ എന്നിവരുടെ സുഹൃത്താണു കേസിലെ 37-ാം സാക്ഷിയായ രാജേഷ്. കേസിൽ ഒളിവിൽ കഴിയുന്നതിനിടെ 11-ാം പ്രതിയായ ഫസിൽ, രാജേഷിനെ കാണാനെത്തി. വീടാക്രമിച്ചു കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയ കാര്യം പറഞ്ഞിരുന്നു. പോലീസിനു രാജേഷ് നൽകിയ സാക്ഷി മൊഴി പ്രതികൾക്കനുകൂലമായി മാറ്റി പറയണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം. ജാമ്യത്തിലുള്ള ആറാം പ്രതി മനു മുരളീധരൻ, 13-ാം പ്രതി ഷിനു നാസർ എന്നിവർ പുനലൂർ മാർക്കറ്റിനു സമീപത്തുവച്ചാണു മർദിച്ചതെന്നു രാജേഷ് കോടതിയിൽ പറഞ്ഞു.
രാജേഷിനെ മർദിച്ച പ്രതികളുടെ ജാമ്യം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കി. പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു, ഷെഫിൻ, ഫസിൽ എന്നിവരെ രാജേഷ് തിരിച്ചറിഞ്ഞു. രാജേഷ് ഉൾപ്പടെ ആറു സാക്ഷികളെയാണു കോടതി വിസ്തരിച്ചത്. കെവിനു ജാതി സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാരും കോടതിയിൽ ഹാജരായി മൊഴിനൽകി.
കെവിന്റെതു ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തിനു ബലം നൽകുന്ന രേഖയുടെ ആധികാരികതയിലാണ് തഹസിൽദാർ വ്യക്തത നൽകിയത്. രാജേഷിനെ മർദിച്ച കറവൂർ സ്വദേശി ഷാജഹാൻ, തൊളിക്കോട് കാഞ്ഞിരംവിള വീട്ടിൽ റോബിൻ എന്നിവരെ പുനലൂർ ടൗണിൽനിന്നും പോലീസ് പിടികൂടി.
കെവിൻ വധക്കേസിലെ പ്രതികളായ ഫസൽ, ഷിനു, ഷെഫിൻ എന്നിവരുടെ സുഹൃത്താണു കേസിലെ 37-ാം സാക്ഷിയായ രാജേഷ്. കേസിൽ ഒളിവിൽ കഴിയുന്നതിനിടെ 11-ാം പ്രതിയായ ഫസിൽ, രാജേഷിനെ കാണാനെത്തി. വീടാക്രമിച്ചു കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയ കാര്യം പറഞ്ഞിരുന്നു. പോലീസിനു രാജേഷ് നൽകിയ സാക്ഷി മൊഴി പ്രതികൾക്കനുകൂലമായി മാറ്റി പറയണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം. ജാമ്യത്തിലുള്ള ആറാം പ്രതി മനു മുരളീധരൻ, 13-ാം പ്രതി ഷിനു നാസർ എന്നിവർ പുനലൂർ മാർക്കറ്റിനു സമീപത്തുവച്ചാണു മർദിച്ചതെന്നു രാജേഷ് കോടതിയിൽ പറഞ്ഞു.
രാജേഷിനെ മർദിച്ച പ്രതികളുടെ ജാമ്യം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കി. പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു, ഷെഫിൻ, ഫസിൽ എന്നിവരെ രാജേഷ് തിരിച്ചറിഞ്ഞു. രാജേഷ് ഉൾപ്പടെ ആറു സാക്ഷികളെയാണു കോടതി വിസ്തരിച്ചത്. കെവിനു ജാതി സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാരും കോടതിയിൽ ഹാജരായി മൊഴിനൽകി.
കെവിന്റെതു ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തിനു ബലം നൽകുന്ന രേഖയുടെ ആധികാരികതയിലാണ് തഹസിൽദാർ വ്യക്തത നൽകിയത്. രാജേഷിനെ മർദിച്ച കറവൂർ സ്വദേശി ഷാജഹാൻ, തൊളിക്കോട് കാഞ്ഞിരംവിള വീട്ടിൽ റോബിൻ എന്നിവരെ പുനലൂർ ടൗണിൽനിന്നും പോലീസ് പിടികൂടി.