കൊച്ചി: വ്യാജ ബാങ്ക് രേഖ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും മറ്റുമെതിരേ ആരോപണങ്ങളുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ പിആർഒ ഇറക്കിയ പത്രക്കുറിപ്പ്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്തിന്റെ പത്രസമ്മേളനത്തിനു ശേഷം വിതരണം ചെയ്ത പത്രക്കുറിപ്പിലാണ് ആരോപണങ്ങ ൾ. പത്രസമ്മേളത്തിൽ സംബന്ധിച്ചവരും ആരോപണങ്ങൾ ഉന്നയിച്ചു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും പത്രക്കുറിപ്പിൽ വിമിർശിക്കുന്നുണ്ട്.
വ്യാജരേഖക്കേസിൽ അറസ്റ്റിലായ ആദിത്യയെ മർദിച്ചാണു ഫാ. ടോണി കല്ലൂക്കാരന്റെ പേര് പറയിച്ചതെന്ന് അതിരൂപതാ വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ പത്രസമ്മേളനത്തിൽ പറഞ്ഞു. (വൈദികൻ ആവശ്യപ്പെട്ട പ്രകാരമാണ് താൻ വ്യാജ രേഖ നിർമിച്ചതെന്ന് ആദിത്യ പോലീസിൽ മൊഴി നൽകിയതെന്നു റിപ്പോർട്ടുണ്ടായിരുന്നു). അന്വേഷണത്തിലും നടപടികളിലും അതിരൂപത അസംതൃപ്തരാണെന്നും സത്യാന്വേഷണമല്ല നടക്കുന്നതെന്നും ഫാ. മുണ്ടാടൻ പറഞ്ഞു. വ്യാജരേഖയുടെ സത്യത്തെക്കുറിച്ചാണു പോലീസ് അന്വേഷിക്കേണ്ടതെന്ന് ഫാ. മുണ്ടാടൻ പറഞ്ഞു. സത്യസന്ധമായ അന്വേഷണം നടത്താതെ വൈദികരെ പ്രതികളാക്കാനുള്ള നീക്കമാണെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദിത്യയെ പിടിക്കുന്നതിനു മുന്പു സംഘം ചേർന്ന് അതിരൂപതയിലെ 15 ഓളം വൈദികരെ പ്രതിയാക്കാൻ നീക്കം നടത്തിയെന്നും ആദിത്യയുടെ കംപ്യൂട്ടറിൽ പോലീസ് സൃഷ്ടിച്ചതാണു ബാങ്ക് രേഖയെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ ആരോപിച്ചു.
രാഷ്ട്രീയ നേതൃത്വവും കോർപറേറ്റുകളും അതീവ താത്പര്യം കാട്ടുന്ന ഈ കേസിന്റെ ഇതുവരെയുള്ള അന്വേഷണം തങ്ങളുടെ നിരീക്ഷണമനുസരിച്ച് ഉന്നതങ്ങളിൽനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് അതിവിദഗ്ധമായാണു നീക്കുന്നതെന്ന് ഫാ. മുണ്ടാടൻ പറഞ്ഞു. ആദിത്യയുടെ ജീവൻ പോലും അപകടത്തിലാണെന്ന ഭയത്തിലാണ് ആദിത്യയുടെ മാതാപിതാക്കളും അതിരൂപതയും എന്നും അദ്ദേഹം പറഞ്ഞു. ഈ കേസിൽ സത്യസന്ധമായ അന്വേഷണം അതിരൂപത സ്വാഗതം ചെയ്യുന്നുവെന്നും അതിനോടു സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
""എന്നാൽ, ഗൂഢാലോചന നടത്തി മുൻകൂട്ടി തയാറാക്കിയ രീതിയിൽ പോലീസിനെകൊണ്ട് അന്വേഷിപ്പിക്കാണു ശ്രമിക്കുന്നത്. സഭയിലെ ചില വൈദികർക്കെതിരേ പോലീസ് പ്രവർത്തിക്കുന്നുണ്ട്. ഭൂമിയിടപാട് കേസ് ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.'' സഭയ്ക്കുള്ളിലും സഭയ്ക്കുപ്പുറത്തുള്ളവരും ഈ സംഘത്തിലുണ്ടെന്നും ഫാ. മുണ്ടാടൻ ആരോപിച്ചു.
ആദിത്യയെ മർദിച്ചു കുറ്റം സമ്മതിപ്പിച്ചതു മനുഷ്യാവകാശ ലംഘനമാണെന്നു മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പറഞ്ഞു. ആദിത്യ ബിരുദധാരിയും നല്ല വിശ്വാസിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിരൂപതയ്ക്കുവേണ്ടി പിആർഒ റവ. ഡോ. പോൾ കരേടൻ ഇറക്കിയ പത്രക്കുറിപ്പിൽനിന്ന്- ""ബാങ്ക് രേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന തീരുമാനം സീറോ മലബാർ സഭാ സിനഡിൽ ഉണ്ടായെന്നു പറയപ്പെടുന്നു. പക്ഷേ, അതിനുവേണ്ടി നൽകിയ പരാതി പ്രകാരം കേസെടുത്തപ്പോൾ പ്രതികളാക്കിയത് ഫാ. പോൾ തേലക്കാട്ടിനെയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെയുമാണ്. ഈഅന്വേഷണത്തിന്റെ ഭാഗമായി ഫാ. പോൾ തേലക്കാട്ടിനെയും മാർ ജേക്കബ് മനത്തോടത്തിനെയും പോലീസ് ചോദ്യംചെയ്യുകയുണ്ടായി. അതിനു ശേഷമാണ് ഫാ. തേലക്കാട്ടിന് ഈ രേഖകൾ ഇ-മെയിൽ വഴി അയച്ചുകൊടുത്ത ആദിത്യയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.
""ഫാ. ടോണിയെ പോലീസ് ചോദ്യംചെയ്തു. പക്ഷേ, വൈദികന്റെ മുന്നിൽവച്ച് ആദിത്യയോടെ ചോദിച്ചപ്പോഴും അവൻ വൈദികൻ നിരപരാധിയാണെന്നാണു പറഞ്ഞത്. ഫാ. ടോണിയും ആദിത്യയും തമ്മിലുള്ള ശബ്ദരേഖയും പോലീസിനെ കേൾപ്പിച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള അഴിമതി പുറത്തുകൊണ്ടുവരാൻ മുന്നിൽ നിന്നു പ്രവർത്തിച്ച വൈദികരെ ഈ കേസിൽ പ്രതിയാക്കി പീഡിപ്പിക്കാനുള്ള ഗൂഢലക്ഷ്യം പോലീസിനുള്ളതായി സംശയിക്കുന്നു.
പ്രതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു മുകളിൽനിന്നു ലഭിച്ചിട്ടുള്ള നിർദേശമനുസരിച്ചു വൈദികരെ പ്രതികളാക്കാനുള്ള വ്യാജസാക്ഷ്യങ്ങളുണ്ടാക്കുന്നതായി അറിയുന്നു. ഇത്തരം നിയമവിരുദ്ധമായ നടപടികൾ പോലീസ് സ്വീകരിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.''
വ്യാജരേഖക്കേസിൽ അറസ്റ്റിലായ ആദിത്യയെ മർദിച്ചാണു ഫാ. ടോണി കല്ലൂക്കാരന്റെ പേര് പറയിച്ചതെന്ന് അതിരൂപതാ വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ പത്രസമ്മേളനത്തിൽ പറഞ്ഞു. (വൈദികൻ ആവശ്യപ്പെട്ട പ്രകാരമാണ് താൻ വ്യാജ രേഖ നിർമിച്ചതെന്ന് ആദിത്യ പോലീസിൽ മൊഴി നൽകിയതെന്നു റിപ്പോർട്ടുണ്ടായിരുന്നു). അന്വേഷണത്തിലും നടപടികളിലും അതിരൂപത അസംതൃപ്തരാണെന്നും സത്യാന്വേഷണമല്ല നടക്കുന്നതെന്നും ഫാ. മുണ്ടാടൻ പറഞ്ഞു. വ്യാജരേഖയുടെ സത്യത്തെക്കുറിച്ചാണു പോലീസ് അന്വേഷിക്കേണ്ടതെന്ന് ഫാ. മുണ്ടാടൻ പറഞ്ഞു. സത്യസന്ധമായ അന്വേഷണം നടത്താതെ വൈദികരെ പ്രതികളാക്കാനുള്ള നീക്കമാണെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദിത്യയെ പിടിക്കുന്നതിനു മുന്പു സംഘം ചേർന്ന് അതിരൂപതയിലെ 15 ഓളം വൈദികരെ പ്രതിയാക്കാൻ നീക്കം നടത്തിയെന്നും ആദിത്യയുടെ കംപ്യൂട്ടറിൽ പോലീസ് സൃഷ്ടിച്ചതാണു ബാങ്ക് രേഖയെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ ആരോപിച്ചു.
രാഷ്ട്രീയ നേതൃത്വവും കോർപറേറ്റുകളും അതീവ താത്പര്യം കാട്ടുന്ന ഈ കേസിന്റെ ഇതുവരെയുള്ള അന്വേഷണം തങ്ങളുടെ നിരീക്ഷണമനുസരിച്ച് ഉന്നതങ്ങളിൽനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് അതിവിദഗ്ധമായാണു നീക്കുന്നതെന്ന് ഫാ. മുണ്ടാടൻ പറഞ്ഞു. ആദിത്യയുടെ ജീവൻ പോലും അപകടത്തിലാണെന്ന ഭയത്തിലാണ് ആദിത്യയുടെ മാതാപിതാക്കളും അതിരൂപതയും എന്നും അദ്ദേഹം പറഞ്ഞു. ഈ കേസിൽ സത്യസന്ധമായ അന്വേഷണം അതിരൂപത സ്വാഗതം ചെയ്യുന്നുവെന്നും അതിനോടു സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
""എന്നാൽ, ഗൂഢാലോചന നടത്തി മുൻകൂട്ടി തയാറാക്കിയ രീതിയിൽ പോലീസിനെകൊണ്ട് അന്വേഷിപ്പിക്കാണു ശ്രമിക്കുന്നത്. സഭയിലെ ചില വൈദികർക്കെതിരേ പോലീസ് പ്രവർത്തിക്കുന്നുണ്ട്. ഭൂമിയിടപാട് കേസ് ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.'' സഭയ്ക്കുള്ളിലും സഭയ്ക്കുപ്പുറത്തുള്ളവരും ഈ സംഘത്തിലുണ്ടെന്നും ഫാ. മുണ്ടാടൻ ആരോപിച്ചു.
ആദിത്യയെ മർദിച്ചു കുറ്റം സമ്മതിപ്പിച്ചതു മനുഷ്യാവകാശ ലംഘനമാണെന്നു മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പറഞ്ഞു. ആദിത്യ ബിരുദധാരിയും നല്ല വിശ്വാസിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിരൂപതയ്ക്കുവേണ്ടി പിആർഒ റവ. ഡോ. പോൾ കരേടൻ ഇറക്കിയ പത്രക്കുറിപ്പിൽനിന്ന്- ""ബാങ്ക് രേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന തീരുമാനം സീറോ മലബാർ സഭാ സിനഡിൽ ഉണ്ടായെന്നു പറയപ്പെടുന്നു. പക്ഷേ, അതിനുവേണ്ടി നൽകിയ പരാതി പ്രകാരം കേസെടുത്തപ്പോൾ പ്രതികളാക്കിയത് ഫാ. പോൾ തേലക്കാട്ടിനെയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെയുമാണ്. ഈഅന്വേഷണത്തിന്റെ ഭാഗമായി ഫാ. പോൾ തേലക്കാട്ടിനെയും മാർ ജേക്കബ് മനത്തോടത്തിനെയും പോലീസ് ചോദ്യംചെയ്യുകയുണ്ടായി. അതിനു ശേഷമാണ് ഫാ. തേലക്കാട്ടിന് ഈ രേഖകൾ ഇ-മെയിൽ വഴി അയച്ചുകൊടുത്ത ആദിത്യയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.
""ഫാ. ടോണിയെ പോലീസ് ചോദ്യംചെയ്തു. പക്ഷേ, വൈദികന്റെ മുന്നിൽവച്ച് ആദിത്യയോടെ ചോദിച്ചപ്പോഴും അവൻ വൈദികൻ നിരപരാധിയാണെന്നാണു പറഞ്ഞത്. ഫാ. ടോണിയും ആദിത്യയും തമ്മിലുള്ള ശബ്ദരേഖയും പോലീസിനെ കേൾപ്പിച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള അഴിമതി പുറത്തുകൊണ്ടുവരാൻ മുന്നിൽ നിന്നു പ്രവർത്തിച്ച വൈദികരെ ഈ കേസിൽ പ്രതിയാക്കി പീഡിപ്പിക്കാനുള്ള ഗൂഢലക്ഷ്യം പോലീസിനുള്ളതായി സംശയിക്കുന്നു.
പ്രതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു മുകളിൽനിന്നു ലഭിച്ചിട്ടുള്ള നിർദേശമനുസരിച്ചു വൈദികരെ പ്രതികളാക്കാനുള്ള വ്യാജസാക്ഷ്യങ്ങളുണ്ടാക്കുന്നതായി അറിയുന്നു. ഇത്തരം നിയമവിരുദ്ധമായ നടപടികൾ പോലീസ് സ്വീകരിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.''