കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് രേഖ ചമച്ചെന്ന കേസിൽ നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത്. സത്യം പുറത്തുകൊണ്ടുവരാൻ ജുഡീഷൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും ബാങ്ക് രേഖ വ്യാജമായി ആദിത്യ ഉണ്ടാക്കിയെന്നു വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതൊരു സ്ഥാപനത്തിന്റെ കംപ്യൂട്ടർ സ്ക്രീൻ ഷോട്ടാണ്. അതിൽ ബിഷപ്പുമാരുടെ പേരുമുണ്ടായിരുന്നു.
പേരുള്ളതുകൊണ്ട് ഇവരെല്ലാം അവിടെ നിക്ഷേപം നടത്തിയെന്നു പറയാൻ കഴിയില്ല. ഭൂമി ഇടപാടു കേസും ഇതുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. ഭൂമി ഇടപാട് അന്വേഷിച്ചതിന്റെ റിപ്പോർട്ട് റോമിനു കൈമാറിയതാണെന്നും മാർ മനത്തോടത്ത് പറഞ്ഞു.
സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, അതിരൂപതാ വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ, ആദിത്യയുടെ അച്ഛൻ സക്കറിയ വളവി, ഫാ.സണ്ണി കളപ്പുരയ്ക്കൽ, ഫാ. മാത്യു ഇടശേരി, പി.പി. ജെറാൾഡ് എന്നിവരും അതിരൂപതാ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും ബാങ്ക് രേഖ വ്യാജമായി ആദിത്യ ഉണ്ടാക്കിയെന്നു വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതൊരു സ്ഥാപനത്തിന്റെ കംപ്യൂട്ടർ സ്ക്രീൻ ഷോട്ടാണ്. അതിൽ ബിഷപ്പുമാരുടെ പേരുമുണ്ടായിരുന്നു.
പേരുള്ളതുകൊണ്ട് ഇവരെല്ലാം അവിടെ നിക്ഷേപം നടത്തിയെന്നു പറയാൻ കഴിയില്ല. ഭൂമി ഇടപാടു കേസും ഇതുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. ഭൂമി ഇടപാട് അന്വേഷിച്ചതിന്റെ റിപ്പോർട്ട് റോമിനു കൈമാറിയതാണെന്നും മാർ മനത്തോടത്ത് പറഞ്ഞു.
സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, അതിരൂപതാ വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ, ആദിത്യയുടെ അച്ഛൻ സക്കറിയ വളവി, ഫാ.സണ്ണി കളപ്പുരയ്ക്കൽ, ഫാ. മാത്യു ഇടശേരി, പി.പി. ജെറാൾഡ് എന്നിവരും അതിരൂപതാ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്തു.