കൊച്ചി: വയനാട് ജില്ലയിലെ തൊവരിമലയിൽ വനഭൂമി കൈയേറി സമരം ചെയ്ത കേസിൽ പ്രതികളായ സിപിഐ എംഎൽ റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റിയംഗം കെ.പി. കുഞ്ഞിക്കണാരൻ, തൃശൂർ സ്വദേശി രാജേഷ് അപ്പാട്ട്, മനോഹരൻ വാഴപ്പറ്റ എന്നിവർക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ ഓരോരുത്തരും 40,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള ആൾജാമ്യവും നൽകണമെന്ന് ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ചകളിൽ രാവിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഏപ്രിൽ 24 നാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പേരാന്പ്ര സ്വദേശിയായ കെ.പി. കുഞ്ഞിക്കണാരനും രാജേഷ് അപ്പാട്ടും അന്വേഷണ ഉദ്യോഗസ്ഥനെ കാണാനല്ലാതെ കോടതിയുടെ അനുമതിയില്ലാതെ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും ആദിവാസി വിഭാഗത്തിലുൾപ്പെട്ട മനോഹരൻ വാഴപ്പറ്റ മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽ പ്രവേശിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ മിച്ചഭൂമി ഹാരിസണിന് പതിച്ചുനൽകാൻ ശ്രമിക്കുന്നെന്ന ആരോപണത്തെത്തുടർന്നാണ് പ്രതികളുടെ നേതൃത്വത്തിൽ ഭൂരഹിതർ തൊവരിമലയിൽ അതിക്രമിച്ചു കയറി കുടിൽകെട്ടി സമരം നടത്തിയത്.
തിങ്കളാഴ്ചകളിൽ രാവിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഏപ്രിൽ 24 നാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പേരാന്പ്ര സ്വദേശിയായ കെ.പി. കുഞ്ഞിക്കണാരനും രാജേഷ് അപ്പാട്ടും അന്വേഷണ ഉദ്യോഗസ്ഥനെ കാണാനല്ലാതെ കോടതിയുടെ അനുമതിയില്ലാതെ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും ആദിവാസി വിഭാഗത്തിലുൾപ്പെട്ട മനോഹരൻ വാഴപ്പറ്റ മേപ്പാടി ഫോറസ്റ്റ് റേഞ്ചിൽ പ്രവേശിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ മിച്ചഭൂമി ഹാരിസണിന് പതിച്ചുനൽകാൻ ശ്രമിക്കുന്നെന്ന ആരോപണത്തെത്തുടർന്നാണ് പ്രതികളുടെ നേതൃത്വത്തിൽ ഭൂരഹിതർ തൊവരിമലയിൽ അതിക്രമിച്ചു കയറി കുടിൽകെട്ടി സമരം നടത്തിയത്.