മാനന്തവാടി: പാലാരിവട്ടം പിഒസി യിൽ ബൈബിൾ പരിഭാഷകനായി സേവനം ചെയ്യുകയായിരുന്ന മാനന്ത വാടി രൂപതാംഗമായ റവ.ഡോ.ജോസഫ് തൊണ്ടിപ്പറന്പിൽ (69) നിര്യാതനായി. വിശുദ്ധനാട് സന്ദർശനത്തിനിടെ ഇന്നലെ ഈജിപ്തിലെ കയ്റോയിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
അഞ്ചു വർഷമായി പാലാരിവട്ടം പിഒസിയിൽ ബൈബിൾ പരിഭാഷകനായി സേവനം ചെയ്യുകയായിരുന്നു. എറണാകുളം അതിരൂപതയിലെ കിഴക്കന്പലത്ത് തൊണ്ടിപ്പറന്പിൽ ദേവസ്യ-ഏലിയാമ്മ ദന്പതികളുടെയ ഏഴുമക്കളിൽ അഞ്ചാമനായി 1950 ജനുവരി 18ന് ജോസഫ് അച്ചൻ ജനിച്ചു. സെന്റ് തോമസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തലശേരി മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം പൂന പേപ്പൽ സെമിനാരിയിൽ നിന്ന് തിയോളജിയും പൂർത്തിയാക്കി. അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവിൽ നിന്നും 1975 ഡിസംബർ 31 ന് വൈദികപട്ടം സ്വീകരിച്ചു. 1976 മുതൽ 1980 വരെ പിതാവിന്റെ സെക്രട്ടറിയും ചാൻസലറുമായിരുന്നു. ഈ കാലയവളവിൽത്തന്നെ തൃശിലേരി ഇടവകയുടെ വികാരിയായും അച്ചൻ സേവനം ചെയ്തു.
1980-ൽ ഉപരിപഠനത്തിനായി റോമിലേക്ക് പോയ അച്ചൻ 1984-ൽ റോമിലെ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സേക്രഡ് സ്ക്രിപ്ചറിൽ ലൈസൻഷ്യേറ്റും 1989-ൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. 1989 മുതൽ 1993 വരെ ഒണ്ടയങ്ങാടി മാർട്ടിൻ ഡി പോറസ് പള്ളിവികാരിയായിരുന്നു. 1993 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ പ്രഫസറായും ആലുവ സെമിനാരി വൈസ്റെക്ടറായും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റായും ശുശ്രൂഷ ചെയ്തു.
2014-ൽ ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും വിരമിച്ച അച്ചൻ വിവിധ സെമിനാരികളിൽ വിസിറ്റിംഗ് പ്രഫസറായും പാലാരിവട്ടം പിഒസിയിൽ ബൈബിൾ പരിഭാഷകനായും സേവനം ചെയ്തു വരികയായിരുന്നു.
എളിമയും കഠിനാധ്വാനവും മുഖമുദ്രയാക്കിയ അച്ചൻ ജീവിതത്തിന്റെ ഭൂരിഭാഗവും സെമിനാരി വിദ്യാർഥികളുടെ പരിശീലനത്തിനായി ചെലവഴിച്ചു. വിശുദ്ധ ഗ്രന്ഥത്തിലെ ഗഹനമായ ചിന്തകൾ നർമത്തിൽ ചാലിച്ച് മനസിലാക്കി കൊടുക്കുന്നതിനുള്ള അച്ചന്റെ കഴിവ് വിദ്യാർഥികളായ വൈദികരും മെത്രാന്മാരും നന്ദിപൂർവം അനുസ്മരിക്കാറുണ്ട്. സ്വതസിദ്ധമായ ശൈലിയിലൂടെയുള്ള അച്ചന്റെ വചനപ്രഘോഷണത്തിലൂടെയും ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണപരന്പരകളിലൂടെയും പലതരത്തിലുള്ള എഴുത്തുകളിലൂടെയും ലോകത്തുടനീളം അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. മാനന്തവാടി രൂപത അനുശോചനം രേഖപ്പെടുത്തി. സംസ്കാരം പിന്നീട് ദ്വാരക പാസ്റ്ററൽ സെന്ററിൽ നടക്കും.
അഞ്ചു വർഷമായി പാലാരിവട്ടം പിഒസിയിൽ ബൈബിൾ പരിഭാഷകനായി സേവനം ചെയ്യുകയായിരുന്നു. എറണാകുളം അതിരൂപതയിലെ കിഴക്കന്പലത്ത് തൊണ്ടിപ്പറന്പിൽ ദേവസ്യ-ഏലിയാമ്മ ദന്പതികളുടെയ ഏഴുമക്കളിൽ അഞ്ചാമനായി 1950 ജനുവരി 18ന് ജോസഫ് അച്ചൻ ജനിച്ചു. സെന്റ് തോമസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തലശേരി മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം പൂന പേപ്പൽ സെമിനാരിയിൽ നിന്ന് തിയോളജിയും പൂർത്തിയാക്കി. അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവിൽ നിന്നും 1975 ഡിസംബർ 31 ന് വൈദികപട്ടം സ്വീകരിച്ചു. 1976 മുതൽ 1980 വരെ പിതാവിന്റെ സെക്രട്ടറിയും ചാൻസലറുമായിരുന്നു. ഈ കാലയവളവിൽത്തന്നെ തൃശിലേരി ഇടവകയുടെ വികാരിയായും അച്ചൻ സേവനം ചെയ്തു.
1980-ൽ ഉപരിപഠനത്തിനായി റോമിലേക്ക് പോയ അച്ചൻ 1984-ൽ റോമിലെ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സേക്രഡ് സ്ക്രിപ്ചറിൽ ലൈസൻഷ്യേറ്റും 1989-ൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. 1989 മുതൽ 1993 വരെ ഒണ്ടയങ്ങാടി മാർട്ടിൻ ഡി പോറസ് പള്ളിവികാരിയായിരുന്നു. 1993 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ പ്രഫസറായും ആലുവ സെമിനാരി വൈസ്റെക്ടറായും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റായും ശുശ്രൂഷ ചെയ്തു.
2014-ൽ ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും വിരമിച്ച അച്ചൻ വിവിധ സെമിനാരികളിൽ വിസിറ്റിംഗ് പ്രഫസറായും പാലാരിവട്ടം പിഒസിയിൽ ബൈബിൾ പരിഭാഷകനായും സേവനം ചെയ്തു വരികയായിരുന്നു.
എളിമയും കഠിനാധ്വാനവും മുഖമുദ്രയാക്കിയ അച്ചൻ ജീവിതത്തിന്റെ ഭൂരിഭാഗവും സെമിനാരി വിദ്യാർഥികളുടെ പരിശീലനത്തിനായി ചെലവഴിച്ചു. വിശുദ്ധ ഗ്രന്ഥത്തിലെ ഗഹനമായ ചിന്തകൾ നർമത്തിൽ ചാലിച്ച് മനസിലാക്കി കൊടുക്കുന്നതിനുള്ള അച്ചന്റെ കഴിവ് വിദ്യാർഥികളായ വൈദികരും മെത്രാന്മാരും നന്ദിപൂർവം അനുസ്മരിക്കാറുണ്ട്. സ്വതസിദ്ധമായ ശൈലിയിലൂടെയുള്ള അച്ചന്റെ വചനപ്രഘോഷണത്തിലൂടെയും ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണപരന്പരകളിലൂടെയും പലതരത്തിലുള്ള എഴുത്തുകളിലൂടെയും ലോകത്തുടനീളം അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. മാനന്തവാടി രൂപത അനുശോചനം രേഖപ്പെടുത്തി. സംസ്കാരം പിന്നീട് ദ്വാരക പാസ്റ്ററൽ സെന്ററിൽ നടക്കും.