തിരുവനന്തപുരം: സംസ്ഥാനത്തു ഹൈസ്കൂള്‍ -ഹയര്‍സെക്കന്‍ഡറി ലയനം നടപ്പാക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ നിന്നു പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഇറങ്ങിപ്പോയി. വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഇത്തരമൊരു യോഗം വിളിച്ച നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ സംഘടനകളുടെ ബഹിഷ്കരണം. ഈ സാഹചര്യത്തില്‍ ഈ മാസം 28 ന് മാനേജ്മെന്റ്, അധ്യാപക, വിദ്യാര്‍ഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും ചര്‍ച്ച നടത്തും.
അടുത്ത അധ്യയന വര്‍ഷം ഹയര്‍സെക്കന്‍ഡറി ഹൈസ്കൂള്‍ ഏകീകരണം നടപ്പാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിരവധി തസ്തികകള്‍ ഈ നടപടികളിലൂടെ നഷ്ടമാകുമെന്നു ഇതിനോടകം എയ്ഡഡ് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന സാഹചര്യമാണു നിലനില്‍ക്കുന്നത്. ഈ നിലപാടില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവും ശക്തമാണ്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ഏകീകരണം നടപ്പാക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മീഷൻ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണു സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നത്.
യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് ഇത്തരമൊരു ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ സംഘടനകളെ ക്ഷണിച്ചതെന്നു പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആരോപിച്ചു. എല്ലാ മേഖലയില്‍ നിന്നുമുള്ളവരുമായി സമഗ്ര ചര്‍ച്ച നടത്തണമെന്ന ആവശ്യം ചര്‍ച്ചയുടെ തുടക്കത്തിലാണ് ഇവര്‍ മുന്നോട്ടുവച്ചത്. സംസ്ഥാനത്ത് അറുപതു വര്‍ഷമായി നിലനില്‍ക്കുന്ന വിദ്യാഭ്യാസ ഘടന സമൂലമായി പൊളിച്ചെഴുതാനുള്ള നിര്‍ദേശം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
ഇത്രയും വലിയ വിദ്യാഭ്യാസ മാറ്റം നടപ്പാക്കുന്നതിനായി കേവലം ഒന്നര മണിക്കൂറില്‍ ചുരുക്കിയുള്ള ഒരു ചര്‍ച്ച പ്രഹസനമാണെന്നു ആരോപിച്ച് സംയുക്ത അധ്യാപക സംഘടന ചര്‍ച്ച ബഹിഷ്കരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലുള്ള ചര്‍ച്ച രാക്ഷ്ട്രീയ ലാഭത്തിനായുള്ളതാണെന്നും ഇവര്‍ ആരോപിച്ചു.
എന്നാല്‍, ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ഡറി ലയന നടപടികളില്‍ സര്‍ക്കാരിനു മുന്‍വിധികള്‍ ഒന്നുമില്ലെന്നും തുറന്ന ചര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാന് പറഞ്ഞു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി പി ഐ ഇൻ ചാർജ് ജെസി ജോസഫ്, വിവിധ അധ്യാപക സംഘടനാ നേതാക്കളായ കെ.സി. ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ, ജയിംസ് കുര്യൻ, എം.എ. ഏബ്രഹം, എം.കെ. ബിജു, സിബി ആന്റണി, തമീമുദിൻ, അനൂപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അടുത്ത അധ്യയന വര്‍ഷം ഹയര്‍സെക്കന്‍ഡറി ഹൈസ്കൂള്‍ ഏകീകരണം നടപ്പാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിരവധി തസ്തികകള്‍ ഈ നടപടികളിലൂടെ നഷ്ടമാകുമെന്നു ഇതിനോടകം എയ്ഡഡ് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന സാഹചര്യമാണു നിലനില്‍ക്കുന്നത്. ഈ നിലപാടില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവും ശക്തമാണ്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ഏകീകരണം നടപ്പാക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മീഷൻ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണു സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നത്.
യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് ഇത്തരമൊരു ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ സംഘടനകളെ ക്ഷണിച്ചതെന്നു പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആരോപിച്ചു. എല്ലാ മേഖലയില്‍ നിന്നുമുള്ളവരുമായി സമഗ്ര ചര്‍ച്ച നടത്തണമെന്ന ആവശ്യം ചര്‍ച്ചയുടെ തുടക്കത്തിലാണ് ഇവര്‍ മുന്നോട്ടുവച്ചത്. സംസ്ഥാനത്ത് അറുപതു വര്‍ഷമായി നിലനില്‍ക്കുന്ന വിദ്യാഭ്യാസ ഘടന സമൂലമായി പൊളിച്ചെഴുതാനുള്ള നിര്‍ദേശം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
ഇത്രയും വലിയ വിദ്യാഭ്യാസ മാറ്റം നടപ്പാക്കുന്നതിനായി കേവലം ഒന്നര മണിക്കൂറില്‍ ചുരുക്കിയുള്ള ഒരു ചര്‍ച്ച പ്രഹസനമാണെന്നു ആരോപിച്ച് സംയുക്ത അധ്യാപക സംഘടന ചര്‍ച്ച ബഹിഷ്കരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലുള്ള ചര്‍ച്ച രാക്ഷ്ട്രീയ ലാഭത്തിനായുള്ളതാണെന്നും ഇവര്‍ ആരോപിച്ചു.
എന്നാല്‍, ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ഡറി ലയന നടപടികളില്‍ സര്‍ക്കാരിനു മുന്‍വിധികള്‍ ഒന്നുമില്ലെന്നും തുറന്ന ചര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാന് പറഞ്ഞു. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡി പി ഐ ഇൻ ചാർജ് ജെസി ജോസഫ്, വിവിധ അധ്യാപക സംഘടനാ നേതാക്കളായ കെ.സി. ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ, ജയിംസ് കുര്യൻ, എം.എ. ഏബ്രഹം, എം.കെ. ബിജു, സിബി ആന്റണി, തമീമുദിൻ, അനൂപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.