തിരുവനന്തപുരം: പോലീസുകാരുടെ തപാൽ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പു ജോലിയിൽനിന്നു മടക്കി വിളിച്ച പോലീസുകാരിൽനിന്നു ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. തപാൽ ബാലറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്ത്യ റിസർവ് ബറ്റാലിയനിലെ മണിക്കുട്ടൻ അടക്കമുള്ള പോലീസുകാരിൽ നിന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തത്.
സ്വന്തം വിലാസത്തിലല്ലാതെ അയച്ച തപാൽ ബാലറ്റുകൾ തിരികെ ലഭിക്കണമെന്നും വോട്ടവകാശം വിനിയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു മൂന്നു പോലീസുകാർ കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി നൽകി. ഈ പരാതികൾ ഡിജിപിക്കു കൈമാറിയിരുന്നു. തുടർന്നു ഡിജിപി ഈ പരാതികൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു കൈമാറി. ഈ പരാതികളും അന്വേഷണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി. ഇതേത്തുടർന്നാണ് പോലീസുകാരുടെ മൊഴിയെടുത്തത്.
ഐആർ ബറ്റാലിയനിലെ പോലീസുകാരനായ വട്ടപ്പാറ സ്വദേശി മണിക്കുട്ടന്റെ വിലാസത്തിൽ പോലീസുകാരുടെ തപാൽ ബാലറ്റ് കൂട്ടത്തോടെ എത്തിയിരുന്നു. വിവാദമായതോടെ പോസ്റ്റ് ഓഫീസ് അധികൃതർ ഇതു തിരിച്ചയച്ചു. ഈ ബാലറ്റുകൾ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണു പോലീസുകാർ പരാതി നൽകിയത്.
എന്നാൽ, ക്രൈംബ്രാഞ്ചിന്റെ പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ ഇവർക്കു സാധിച്ചിട്ടില്ലെന്നാണു വിവരം. തപാൽ ബാലറ്റ് ക്രമക്കേട് കേസിൽ കമാൻഡോ വൈശാഖിനെതിരേ കേസെടുക്കുകയും സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
സ്വന്തം വിലാസത്തിലല്ലാതെ അയച്ച തപാൽ ബാലറ്റുകൾ തിരികെ ലഭിക്കണമെന്നും വോട്ടവകാശം വിനിയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു മൂന്നു പോലീസുകാർ കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി നൽകി. ഈ പരാതികൾ ഡിജിപിക്കു കൈമാറിയിരുന്നു. തുടർന്നു ഡിജിപി ഈ പരാതികൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു കൈമാറി. ഈ പരാതികളും അന്വേഷണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി. ഇതേത്തുടർന്നാണ് പോലീസുകാരുടെ മൊഴിയെടുത്തത്.
ഐആർ ബറ്റാലിയനിലെ പോലീസുകാരനായ വട്ടപ്പാറ സ്വദേശി മണിക്കുട്ടന്റെ വിലാസത്തിൽ പോലീസുകാരുടെ തപാൽ ബാലറ്റ് കൂട്ടത്തോടെ എത്തിയിരുന്നു. വിവാദമായതോടെ പോസ്റ്റ് ഓഫീസ് അധികൃതർ ഇതു തിരിച്ചയച്ചു. ഈ ബാലറ്റുകൾ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണു പോലീസുകാർ പരാതി നൽകിയത്.
എന്നാൽ, ക്രൈംബ്രാഞ്ചിന്റെ പല ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ ഇവർക്കു സാധിച്ചിട്ടില്ലെന്നാണു വിവരം. തപാൽ ബാലറ്റ് ക്രമക്കേട് കേസിൽ കമാൻഡോ വൈശാഖിനെതിരേ കേസെടുക്കുകയും സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.