കണ്ണൂർ/കാസർഗോഡ്: കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റീപോളിംഗ് നടന്ന കണ്ണൂർ ജില്ലയിലെ ആറു ബൂത്തുകളിലായി 83.036 ശതമാനം പോളിംഗ് രേഖപ്പെടുത്തി. റീപോളിംഗ് നടന്ന കാസർഗോഡ് ജില്ലയിലെ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിൽപ്പെട്ട ബൂത്ത് നമ്പര്‍ 48 കൂളിയാട് ജിയുപി സ്കൂളിൽ 84.13 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
റീപോളിംഗ് നടന്ന ബൂത്ത്, പോളിംഗ് ശതമാനം, പഴയ പോളിംഗ് ശതമാനം (ബ്രാക്കറ്റിൽ) എന്നീ ക്രമത്തിൽ ചുവടെ: കണ്ണൂര്‍ ലോക്സഭാ മണ്ഡലം പരിധിയില്‍ വരുന്ന തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്കൂള്‍ ബൂത്ത് നമ്പര്‍ 166 -82.81 ശതമാനം (82.95), ധര്‍മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യുപി സ്കൂള്‍, വടക്കുഭാഗം ബൂത്ത് നമ്പര്‍ 52 -88.86 ശതമാനം (91.38), കുന്നിരിക്ക യുപി സ്കൂള്‍, തെക്കുഭാഗം ബൂത്ത് നമ്പര്‍ 53 -85.08 ശതമാനം (89.05), കാസര്‍ഗോഡ് ലോക്സഭാ മണ്ഡലം പരിധിയില്‍ വരുന്ന കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്കൂള്‍ ബൂത്ത് നമ്പര്‍ 19 -83.04 ശതമാനം(88.82), പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍-വടക്കുഭാഗം ബൂത്ത് നമ്പര്‍ 69 -77.77 ശതമാനം (80.08), പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍- തെക്കുഭാഗം ബൂത്ത് നമ്പര്‍ 70 -71.76 ശതമാനം (79.96).
കനത്ത സുരക്ഷയിലായിരുന്നു രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ വോട്ടെടുപ്പ് നടന്നത്.
പോളിംഗ് കുറ്റമറ്റതും സുരക്ഷിതവുമാക്കുന്നതിന് നിരീക്ഷണസംവിധാനങ്ങളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒരുക്കിയിരുന്നു. ബൂത്തുകളില്‍ വെബ്കാസ്റ്റിംഗിനുപുറമെ വീഡിയോ കവറേജും ഉണ്ടായിരുന്നു. എന്നാൽ നേരത്തെ ചെയ്യാറുള്ളതുപോലെ വെബ്കാസ്റ്റിംഗ് പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ല. ജില്ലാവരണാധികാരിയായ കളക്ടർക്ക് മാത്രം ലഭ്യമായിരുന്ന തരത്തിലായിരുന്നു വെബ്കാസ്റ്റിംഗ് ഒരുക്കിയത്.
പിലാത്തറ യുപി സ്കൂളിലെ ബൂത്തിലും പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ബൂത്തിലും നേരിയതോതിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതൊഴിച്ചാൽ മറ്റു സംഘർഷങ്ങളൊന്നുമുണ്ടായില്ല.
പൊതുതെരഞ്ഞെടുപ്പ് ദിവസം ഈ ആറു ബൂത്തുകളിലുമുണ്ടായ പോളിംഗ് ശതമാനത്തെ അപേക്ഷിച്ച് മിക്കയിടത്തും റീപോളിംഗ് ദിവസം പോളിംഗ് കുറയുകയാണുണ്ടായത്.
റീപോളിംഗ് നടന്ന കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജിയുപി സ്കൂളിലും പോളിംഗ് ശതമാനം കുറഞ്ഞു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ 88.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇന്നലെ നടന്ന റീപോളിംഗിൽ 84.13 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 599 സ്ത്രീകളും 462 പുരുഷന്മാരുമായി ആകെ 1061 പേരാണ് സമ്മതിദാനാവകാശം വീണ്ടും വിനിയോഗിച്ചത്. കഴിഞ്ഞ മാസത്തെക്കാൾ 60 ഓളം വോട്ടുകളാണ് റീപോളിംഗിൽ കുറഞ്ഞത്.
ആശുപത്രിയിൽനിന്ന് ആംബുലൻസിൽ എത്തിയും കിടപ്പുരോഗികളെ ഉറ്റവർ എടുത്തുകൊണ്ടുവന്നും വോട്ട് ചെയ്തത് റീപോളിംഗിന്റെ വാശിയും വീര്യവും തെളിയിക്കുന്നതായി. നേരം പുലർന്നപ്പോൾത്തന്നെ സ്കൂളിനുമുന്നിൽ വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. ബൂത്തുതല ഉദ്യോഗസ്ഥരിൽനിന്ന് വോട്ടർ സ്ലിപ്പ് വാങ്ങാനും നിര നീണ്ടു.
റവന്യൂ ഉദ്യോഗസ്ഥരാണ് പോളിംഗ് ഓഫീസർമാരായി എത്തിയത്. പോലീസിന്റെ ശക്തമായ സുരക്ഷയുമുണ്ടായിരുന്നു.
റീപോളിംഗ് നടന്ന ബൂത്ത്, പോളിംഗ് ശതമാനം, പഴയ പോളിംഗ് ശതമാനം (ബ്രാക്കറ്റിൽ) എന്നീ ക്രമത്തിൽ ചുവടെ: കണ്ണൂര്‍ ലോക്സഭാ മണ്ഡലം പരിധിയില്‍ വരുന്ന തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്കൂള്‍ ബൂത്ത് നമ്പര്‍ 166 -82.81 ശതമാനം (82.95), ധര്‍മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യുപി സ്കൂള്‍, വടക്കുഭാഗം ബൂത്ത് നമ്പര്‍ 52 -88.86 ശതമാനം (91.38), കുന്നിരിക്ക യുപി സ്കൂള്‍, തെക്കുഭാഗം ബൂത്ത് നമ്പര്‍ 53 -85.08 ശതമാനം (89.05), കാസര്‍ഗോഡ് ലോക്സഭാ മണ്ഡലം പരിധിയില്‍ വരുന്ന കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്കൂള്‍ ബൂത്ത് നമ്പര്‍ 19 -83.04 ശതമാനം(88.82), പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍-വടക്കുഭാഗം ബൂത്ത് നമ്പര്‍ 69 -77.77 ശതമാനം (80.08), പുതിയങ്ങാടി ജുമാഅത്ത് ഹൈസ്കൂള്‍- തെക്കുഭാഗം ബൂത്ത് നമ്പര്‍ 70 -71.76 ശതമാനം (79.96).
കനത്ത സുരക്ഷയിലായിരുന്നു രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ വോട്ടെടുപ്പ് നടന്നത്.
പോളിംഗ് കുറ്റമറ്റതും സുരക്ഷിതവുമാക്കുന്നതിന് നിരീക്ഷണസംവിധാനങ്ങളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒരുക്കിയിരുന്നു. ബൂത്തുകളില്‍ വെബ്കാസ്റ്റിംഗിനുപുറമെ വീഡിയോ കവറേജും ഉണ്ടായിരുന്നു. എന്നാൽ നേരത്തെ ചെയ്യാറുള്ളതുപോലെ വെബ്കാസ്റ്റിംഗ് പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ല. ജില്ലാവരണാധികാരിയായ കളക്ടർക്ക് മാത്രം ലഭ്യമായിരുന്ന തരത്തിലായിരുന്നു വെബ്കാസ്റ്റിംഗ് ഒരുക്കിയത്.
പിലാത്തറ യുപി സ്കൂളിലെ ബൂത്തിലും പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ബൂത്തിലും നേരിയതോതിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതൊഴിച്ചാൽ മറ്റു സംഘർഷങ്ങളൊന്നുമുണ്ടായില്ല.
പൊതുതെരഞ്ഞെടുപ്പ് ദിവസം ഈ ആറു ബൂത്തുകളിലുമുണ്ടായ പോളിംഗ് ശതമാനത്തെ അപേക്ഷിച്ച് മിക്കയിടത്തും റീപോളിംഗ് ദിവസം പോളിംഗ് കുറയുകയാണുണ്ടായത്.
റീപോളിംഗ് നടന്ന കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജിയുപി സ്കൂളിലും പോളിംഗ് ശതമാനം കുറഞ്ഞു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ 88.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇന്നലെ നടന്ന റീപോളിംഗിൽ 84.13 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 599 സ്ത്രീകളും 462 പുരുഷന്മാരുമായി ആകെ 1061 പേരാണ് സമ്മതിദാനാവകാശം വീണ്ടും വിനിയോഗിച്ചത്. കഴിഞ്ഞ മാസത്തെക്കാൾ 60 ഓളം വോട്ടുകളാണ് റീപോളിംഗിൽ കുറഞ്ഞത്.
ആശുപത്രിയിൽനിന്ന് ആംബുലൻസിൽ എത്തിയും കിടപ്പുരോഗികളെ ഉറ്റവർ എടുത്തുകൊണ്ടുവന്നും വോട്ട് ചെയ്തത് റീപോളിംഗിന്റെ വാശിയും വീര്യവും തെളിയിക്കുന്നതായി. നേരം പുലർന്നപ്പോൾത്തന്നെ സ്കൂളിനുമുന്നിൽ വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. ബൂത്തുതല ഉദ്യോഗസ്ഥരിൽനിന്ന് വോട്ടർ സ്ലിപ്പ് വാങ്ങാനും നിര നീണ്ടു.
റവന്യൂ ഉദ്യോഗസ്ഥരാണ് പോളിംഗ് ഓഫീസർമാരായി എത്തിയത്. പോലീസിന്റെ ശക്തമായ സുരക്ഷയുമുണ്ടായിരുന്നു.