മൂന്നാർ: പഴയമൂന്നാറിലെ സർക്കാർഭൂമി പട്ടാപ്പകൽ കൈയേറാനുള്ള നീക്കം ദേവികുളം സബ് കളക്ടർ രേണുരാജിന്റെ നേതൃത്വത്തിൽ തടഞ്ഞു. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യു സംഘത്തെ കണ്ട് കൈയേറ്റക്കാർ ഓടി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയോടെയാണു പഴയ മൂന്നാറിലെ സർക്കാർഭൂമി വെട്ടിത്തെളിക്കുന്നതായി സബ് കളക്ടർ രേണു രാജിനു വിവരം ലഭിച്ചത്. തുടർന്ന് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇവരെ കണ്ടു കാടുവെട്ടിത്തെളിച്ചുകൊണ്ടിരുന്ന പത്തോളം പേർ സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. റോഡിനോടു ചേർന്നുള്ള സർക്കാർ ഭൂമി കൈയേറാനുള്ള നീക്കത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും റവന്യുരേഖകൾ പരിശോധിച്ചു സ്ഥലം സർക്കാരിന്റേതാണെന്ന് ഉറപ്പാക്കി തുടർനടപടി ഉണ്ടാകുമെന്നും രേണു രാജ് പറഞ്ഞു. പട്ടാപ്പകലുള്ള കൈയേറ്റ ശ്രമത്തിനു പിന്നിൽ ഭൂമാഫിയയാണെന്നും ആരോപണമുണ്ട്.
ഇന്നലെ ഉച്ചയോടെയാണു പഴയ മൂന്നാറിലെ സർക്കാർഭൂമി വെട്ടിത്തെളിക്കുന്നതായി സബ് കളക്ടർ രേണു രാജിനു വിവരം ലഭിച്ചത്. തുടർന്ന് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇവരെ കണ്ടു കാടുവെട്ടിത്തെളിച്ചുകൊണ്ടിരുന്ന പത്തോളം പേർ സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. റോഡിനോടു ചേർന്നുള്ള സർക്കാർ ഭൂമി കൈയേറാനുള്ള നീക്കത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും റവന്യുരേഖകൾ പരിശോധിച്ചു സ്ഥലം സർക്കാരിന്റേതാണെന്ന് ഉറപ്പാക്കി തുടർനടപടി ഉണ്ടാകുമെന്നും രേണു രാജ് പറഞ്ഞു. പട്ടാപ്പകലുള്ള കൈയേറ്റ ശ്രമത്തിനു പിന്നിൽ ഭൂമാഫിയയാണെന്നും ആരോപണമുണ്ട്.