കോഴിക്കോട്: ബൈക്കിലെത്തിയ മൂന്നംഗസംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വടകര ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ തലശേരി ഹാജിറ മന്‍സില്‍ സി.ഒ.ടി. നസീറിനെ(39) പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി. വെട്ടേറ്റ കാലിനും ഇരുകൈകള്‍ക്കുമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോ. സമീർ അലിയുടെ നേതൃത്വത്തിലുള്ള സംഘം പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. വയറില്‍ മുറിവേറ്റ ഭാഗത്തും ശസ്ത്രക്രിയ നടത്തി.
സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കഴിഞ്ഞദിവസം രാത്രി തലശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപം കായ്യത്ത് റോഡില്‍വച്ചാണ് നസീറിന് വെട്ടേറ്റത്.
ആയുധങ്ങളുമായി ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് നസീറിനെ ആക്രമിച്ചത്. നസീറിനെ ആദ്യം തലശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ നസീറിന്റെ മൊഴിപോലീസ് രേഖപ്പെടുത്തി. മുന്‍പരിചയമില്ലാത്ത മൂന്നംഗസംഘമാണ് അക്രമിച്ചതെന്നാണ് മൊഴി.
സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു. നസീറിന് നേരെയുള്ള അക്രമം പി. ജയരാജന്റെ അറിവോടെയാണെന്ന കെ. മുരളീധരന്റെ പരാമര്‍ശം പ്രാഥമിക വിവരങ്ങളുടെഅടിസ്ഥാനത്തിലാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. നസീറിന് നേരെയുണ്ടായ വധശ്രമം രണ്ടാം ടി.പി. ചന്ദ്രശേഖരനെ സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണെന്ന് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് ആരോപിച്ചു.
സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കഴിഞ്ഞദിവസം രാത്രി തലശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപം കായ്യത്ത് റോഡില്‍വച്ചാണ് നസീറിന് വെട്ടേറ്റത്.
ആയുധങ്ങളുമായി ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് നസീറിനെ ആക്രമിച്ചത്. നസീറിനെ ആദ്യം തലശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ നസീറിന്റെ മൊഴിപോലീസ് രേഖപ്പെടുത്തി. മുന്‍പരിചയമില്ലാത്ത മൂന്നംഗസംഘമാണ് അക്രമിച്ചതെന്നാണ് മൊഴി.
സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു. നസീറിന് നേരെയുള്ള അക്രമം പി. ജയരാജന്റെ അറിവോടെയാണെന്ന കെ. മുരളീധരന്റെ പരാമര്‍ശം പ്രാഥമിക വിവരങ്ങളുടെഅടിസ്ഥാനത്തിലാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. നസീറിന് നേരെയുണ്ടായ വധശ്രമം രണ്ടാം ടി.പി. ചന്ദ്രശേഖരനെ സൃഷ്ടിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണെന്ന് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് ആരോപിച്ചു.