തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം തടസപ്പെടുത്തുന്ന കേന്ദ്ര തീരുമാനത്തിൽ സ്വീകരിക്കേണ്ട തുടർനടപടി ചർച്ച ചെയ്യാൻ സംസ്ഥാനം ഉന്നതതല യോഗം വിളിക്കും.
23നു തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കഴിയുന്നതോടെ ദേശീയപാത അഥോറിറ്റിയിലെ ഉന്നതരെ അടക്കം പങ്കെടുപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കാനാണു സംസ്ഥാനം ആലോചിക്കുന്നത്.
വിദേശപര്യടനം കഴിഞ്ഞു മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയുമായി പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ ഇക്കാര്യം ചർച്ചചെയ്യും.
ദേശീയപാത അഥോറിറ്റിയിലെ ഉന്നതരെ അടക്കം പങ്കെടുപ്പിക്കുന്നതിനാണു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിക്കുന്നത്. എൻഎച്ച് 66ന്റെ വികസനം തടസപ്പെടുത്തുന്ന സമീപനം തിരുത്തണമെന്ന് ആവശ്യപ്പെട്ടു പുതിയ കേന്ദ്ര സർക്കാരിനെ ഏതു തരത്തിൽ സമീപിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചചെയ്യും. ഈ ആവശ്യവുമായി മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും അടക്കമുള്ളവർ പുതിയ പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെ സമീപിക്കണോ അതോ സർവകകക്ഷി സംഘം കാണണോ തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ചയായേക്കും.
അടുത്ത ആഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം കൂടി ആരംഭിക്കുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ നടപടി സ്വീകരിക്കാൻ കഴിയുമെന്നാണു സർക്കാർ കരുതുന്നത്.
പഴയ എൻഎച്ച് 47, 17 എന്നിവ ഉൾപ്പെടുന്ന ദേശീയപാതയെ 45 മീറ്ററിൽ വികസിപ്പിക്കുന്നതിനുള്ള നടപടികളാണു പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുത്തു പണം കൈമാറാത്തതിനാൽ ഭൂ ഉടമകളും പ്രതിസന്ധിയിലാണ്.
ദേശീയപാതയ്ക്കായുള്ള ഭൂമി വിൽക്കാനോ ബാങ്കുകളിൽനിന്നു വായ്പ എടുക്കാനോ കഴിയാത്ത അവസ്ഥയാണ്. ഭൂമി ഏറ്റെടുത്തു പണം കൈമാറണമെന്ന ആവശ്യവുമായി ഇവരും സർക്കാരിനെ നിരന്തരം സമീപിക്കുന്നുണ്ട്.
കേരളത്തിലെ ദേശീയപാത വികസനം മേയ് രണ്ടിന് ഒന്നാം മുൻഗണനാ പട്ടികയിൽനിന്നു രണ്ടിലേക്കു ദേശീയപാത അഥോറിറ്റി മാറ്റിയതോടെയാണു ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ പ്രതിസന്ധിയിലായത്.
പ്രതിഷേധം വ്യാപകമായതോടെ ഒന്നാം പട്ടികയിൽതന്നെ ഉൾപ്പെടുത്തുമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ വിജ്ഞാപനമായിട്ടില്ല.
ഇതേ ആവശ്യം ഉന്നയിച്ചു സംസ്ഥാന പൊതുമരാമത്തു സെക്രട്ടറി കമലവർധന റാവു കേന്ദ്ര ഉപരിതലമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും ദേശീയപാത അഥോറിറ്റി ചെയർമാൻ അടക്കമുള്ളവരെയും കണ്ടെങ്കിലും പുതിയ സർക്കാർ വന്നിട്ടേ കേരളത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയുകള്ളൂവെന്നാണ് അറിയിച്ചത്. ഇതേത്തുടർന്നാണു കേരളത്തിന്റെ പ്രധാന വികസന വിഷയങ്ങളിൽ ഒന്നായ ദേശീയപാത വികസനത്തിനു പ്രധാന മുൻഗണന നൽകുന്നത്.
എൻഎച്ച് 66 വികനസ നടപടി പുരോഗമിക്കുന്നതിനിടയിലാണു പുതിയ തീരുമാനമുണ്ടായത്. സ്ഥലം ഏറ്റെടുക്കാനുള്ള 3എ വിജ്ഞാപനം 90 ശതമാനത്തോളം പൂർത്തിയാക്കിയിരുന്നു.
2021നു പൂർത്തിയാക്കാൻ ഉദ്ദേശിച്ച ദേശീയപാത വികസനം തടസപ്പെടുത്തിയ കേന്ദ്ര തീരുമാനത്തിൽ സംസ്ഥാന സർക്കാരിന് എതിർപ്പുണ്ട്.
ഒന്നാം മുൻഗണനാ പട്ടികയിൽതന്നെ കേരളത്തെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയച്ചിരുന്നു.
കെ. ഇന്ദ്രജിത്ത്
23നു തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കഴിയുന്നതോടെ ദേശീയപാത അഥോറിറ്റിയിലെ ഉന്നതരെ അടക്കം പങ്കെടുപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കാനാണു സംസ്ഥാനം ആലോചിക്കുന്നത്.
വിദേശപര്യടനം കഴിഞ്ഞു മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയുമായി പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ ഇക്കാര്യം ചർച്ചചെയ്യും.
ദേശീയപാത അഥോറിറ്റിയിലെ ഉന്നതരെ അടക്കം പങ്കെടുപ്പിക്കുന്നതിനാണു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിക്കുന്നത്. എൻഎച്ച് 66ന്റെ വികസനം തടസപ്പെടുത്തുന്ന സമീപനം തിരുത്തണമെന്ന് ആവശ്യപ്പെട്ടു പുതിയ കേന്ദ്ര സർക്കാരിനെ ഏതു തരത്തിൽ സമീപിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചചെയ്യും. ഈ ആവശ്യവുമായി മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും അടക്കമുള്ളവർ പുതിയ പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെ സമീപിക്കണോ അതോ സർവകകക്ഷി സംഘം കാണണോ തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ചയായേക്കും.
അടുത്ത ആഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം കൂടി ആരംഭിക്കുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ നടപടി സ്വീകരിക്കാൻ കഴിയുമെന്നാണു സർക്കാർ കരുതുന്നത്.
പഴയ എൻഎച്ച് 47, 17 എന്നിവ ഉൾപ്പെടുന്ന ദേശീയപാതയെ 45 മീറ്ററിൽ വികസിപ്പിക്കുന്നതിനുള്ള നടപടികളാണു പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുത്തു പണം കൈമാറാത്തതിനാൽ ഭൂ ഉടമകളും പ്രതിസന്ധിയിലാണ്.
ദേശീയപാതയ്ക്കായുള്ള ഭൂമി വിൽക്കാനോ ബാങ്കുകളിൽനിന്നു വായ്പ എടുക്കാനോ കഴിയാത്ത അവസ്ഥയാണ്. ഭൂമി ഏറ്റെടുത്തു പണം കൈമാറണമെന്ന ആവശ്യവുമായി ഇവരും സർക്കാരിനെ നിരന്തരം സമീപിക്കുന്നുണ്ട്.
കേരളത്തിലെ ദേശീയപാത വികസനം മേയ് രണ്ടിന് ഒന്നാം മുൻഗണനാ പട്ടികയിൽനിന്നു രണ്ടിലേക്കു ദേശീയപാത അഥോറിറ്റി മാറ്റിയതോടെയാണു ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ പ്രതിസന്ധിയിലായത്.
പ്രതിഷേധം വ്യാപകമായതോടെ ഒന്നാം പട്ടികയിൽതന്നെ ഉൾപ്പെടുത്തുമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ വിജ്ഞാപനമായിട്ടില്ല.
ഇതേ ആവശ്യം ഉന്നയിച്ചു സംസ്ഥാന പൊതുമരാമത്തു സെക്രട്ടറി കമലവർധന റാവു കേന്ദ്ര ഉപരിതലമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും ദേശീയപാത അഥോറിറ്റി ചെയർമാൻ അടക്കമുള്ളവരെയും കണ്ടെങ്കിലും പുതിയ സർക്കാർ വന്നിട്ടേ കേരളത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയുകള്ളൂവെന്നാണ് അറിയിച്ചത്. ഇതേത്തുടർന്നാണു കേരളത്തിന്റെ പ്രധാന വികസന വിഷയങ്ങളിൽ ഒന്നായ ദേശീയപാത വികസനത്തിനു പ്രധാന മുൻഗണന നൽകുന്നത്.
എൻഎച്ച് 66 വികനസ നടപടി പുരോഗമിക്കുന്നതിനിടയിലാണു പുതിയ തീരുമാനമുണ്ടായത്. സ്ഥലം ഏറ്റെടുക്കാനുള്ള 3എ വിജ്ഞാപനം 90 ശതമാനത്തോളം പൂർത്തിയാക്കിയിരുന്നു.
2021നു പൂർത്തിയാക്കാൻ ഉദ്ദേശിച്ച ദേശീയപാത വികസനം തടസപ്പെടുത്തിയ കേന്ദ്ര തീരുമാനത്തിൽ സംസ്ഥാന സർക്കാരിന് എതിർപ്പുണ്ട്.
ഒന്നാം മുൻഗണനാ പട്ടികയിൽതന്നെ കേരളത്തെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയച്ചിരുന്നു.
കെ. ഇന്ദ്രജിത്ത്