കാസർഗോഡ്: കഴിഞ്ഞ മാർച്ച് 13. രാവിലെ ഒൻപത് കഴിഞ്ഞതേയുള്ളൂ. കാസർഗോഡ് ഭാഗത്തുനിന്ന് രാവിലെ കണ്ണൂരിലേക്കുള്ള ട്രെയിനുകളെല്ലാം ഏറെക്കുറെ കൃത്യസമയത്തുതന്നെ കടന്നുപോയിക്കഴിഞ്ഞു. ഇനി പോകാൻ ബാക്കിയുള്ളത് കെഎസ്ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് മാത്രമാണ്. മറ്റു ട്രെയിനുകൾ മിസ്സായിപ്പോയവരും രാവിലെ പതിനൊന്നോടെ വിവിധ ആവശ്യങ്ങൾക്കായി കണ്ണൂരിലെത്താനുള്ളവരും ഈ അവസാനവണ്ടി കാത്തുനിൽക്കുകയാണ്.
എന്നാൽ ട്രെയിനെത്തുന്ന കൃത്യസമയം ഉറപ്പാക്കാനുള്ള മൊബൈൽ ആപ്പായ വേർ ഈസ് മൈ ട്രെയിൻ പരിശോധിച്ചുനോക്കിയ യാത്രക്കാർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ട്രെയിൻ ഇതുവരെ മംഗലാപുരത്തുനിന്ന് പുറപ്പെട്ടിട്ടുകൂടിയില്ല എന്നാണ് അതിൽ കാണിക്കുന്നത്. ബംഗളൂരുവിൽനിന്ന് വരുമ്പോൾ പലപ്പോഴും വഴിയിലായിപ്പോകാറുള്ള ഈ ട്രെയിനിനെ സംബന്ധിച്ച് അതൊരു പുതുമയല്ല. ഒരു മാസത്തോളം പൂർണമായും റദ്ദ് ചെയ്തിരുന്നിട്ട് അടുത്തകാലത്ത് വീണ്ടും ഓട്ടം തുടങ്ങിയതേയുള്ളൂ. അതുകൊണ്ടുതന്നെ പലരും നേരെ ബസ്സ്റ്റാൻഡിലേക്കു നീങ്ങി. മറ്റുചിലരാകട്ടെ ട്രെയിൻ എത്താറാകുമ്പോൾ സ്റ്റേഷനിൽ ചെന്നാൽ മതിയല്ലോ എന്നുകരുതി വീട്ടിലും ജോലിസ്ഥലത്തുമായി കാത്തിരുന്നു. ഒടുവിൽ പത്തുമണിയായപ്പോഴേക്കും ട്രെയിൻ മംഗലാപുരത്തിനും കാസർഗോഡിനും ഇടയിലുണ്ടെന്ന് മൊബൈൽ ആപ്പിൽ തെളിഞ്ഞുതുടങ്ങി. നേരെ സ്റ്റേഷനിലേക്കു വച്ചുപിടിപ്പിച്ചവർ അറിഞ്ഞത് ട്രെയിൻ കൃത്യസമയത്തുതന്നെ കടന്നുപോയിരുന്നുവെന്ന വാർത്തയാണ്.
ഒരിക്കൽ ഏറനാട് എക്സ്പ്രസ് ഉപ്പളയ്ക്കും കുമ്പളയ്ക്കും ഇടയിലുണ്ടെന്ന് മൊബൈൽ ആപ്പിൽ തെളിയുമ്പോൾ ട്രെയിൻ യഥാർഥത്തിൽ കാഞ്ഞങ്ങാട് സ്റ്റേഷനിൽ നിൽക്കുകയായിരുന്നു. പാത നവീകരണം മൂലം തെക്കുനിന്ന് വടക്കോട്ടുള്ള ട്രെയിനുകളെല്ലാം മണിക്കൂറുകൾ വൈകിയ ദിവസങ്ങളിൽ പലപ്പോഴും അവ കൃത്യസമയത്ത് കടന്നുപോയെന്ന വിവരമാണ് ആപ്പുകൾ കൈമാറിയത്.
എല്ലാവിവരങ്ങളും വിരൽത്തുമ്പിൽ തെളിയുന്ന വിവരസാങ്കേതിക വിദ്യയുടെ കാലത്ത് റെയിൽവേയുടെ വിവരങ്ങളറിയാൻ ആരായാലും മൊബൈൽ ആപ്പുകൾ അന്വേഷിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ റെയിൽവേയുടെ പേരിൽ ആധികാരികമല്ലാത്ത വിവരങ്ങൾ നൽകി യാത്രക്കാരെ വഴിതെറ്റിക്കുകയാണ് സ്വകാര്യസ്ഥാപനങ്ങൾ വികസിപ്പിച്ച പല ആപ്പുകളും ചെയ്യുന്നതെന്ന് റെയിൽവേ അധികൃതർ പറയുന്നു.
റെയിൽവേയുമായി നേരിട്ട് ബന്ധം സ്ഥാപിച്ചിട്ടുള്ളത് ഐആർസിടിസിയുമായി ബന്ധപ്പെട്ടും മറ്റും വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പുകൾ മാത്രമാണ്. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ആപ് എന്നുതന്നെ വിശേഷിപ്പിക്കുന്ന റെയിൽ സാരഥി, നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) തുടങ്ങിയവ ഉദാഹരണം. ഇവയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ തെറ്റായിപ്പോകുന്നതിനുള്ള സാധ്യത വളരെ കുറവാണ്. പക്ഷേ എൻടിഇഎസ് പോലുള്ള ആപ്പുകൾ പലപ്പോഴും മെല്ലെപ്പോക്കിന്റെ വഴിയിലായതുകൊണ്ട് യാത്രക്കാർ കൂടുതലായും ആശ്രയിക്കുന്നത് സ്വകാര്യ ആപ്പുകളെയാണ്.
ഇന്ത്യൻ റെയിൽവേ എന്ന് പ്ലേസ്റ്റോറിൽ തെരഞ്ഞാൽ ആദ്യം തെളിയുന്നതും വേർ ഈസ് മൈ ട്രെയിൻ, റെയിൽ യാത്രി, ഐടിഎസ്, ഇക്സിഗോ, ഇ-ട്രെയിൻ തുടങ്ങിയ ആപ്പുകളാണ്. എൻടിഇഎസും റെയിൽസാരഥിയുമൊക്കെ വരുന്നത് ഏറെ താഴെയാണ്. ട്രെയിൻ ഓടുന്ന വഴിയിലെ മൊബൈൽ ടവറുകൾ, ജിപിഎസ് തുടങ്ങിയവ ആധാരമാക്കിയാണ് സ്വകാര്യ ആപ്പുകൾ പ്രവർത്തിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ഏതെങ്കിലും യാത്രക്കാർ ആപ് ഓൺ ചെയ്യുമ്പോഴാണ് അവരുടെയും ട്രെയിനിന്റെയും ആ സമയത്തെ സ്ഥാനം മൊബൈൽ ആപ്പിൽ അപ്ഡേറ്റ് ചെയ്യപ്പെടുന്നത്. ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് അപ്പപ്പോൾ അടിച്ചുമാറ്റുന്ന വിവരങ്ങളും ഉപയോഗിക്കും. ട്രെയിൻ എവിടെയെങ്കിലും അനിശ്ചിതമായി പിടിച്ചിട്ടോ ഇന്റർനെറ്റ് തകരാർ മൂലമോ എല്ലാം പരിധിക്കു പുറത്താകുമ്പോഴാണ് അപ്ഡേഷൻ നടക്കാതെ ആപ്പിലെ വിവരങ്ങൾ തെറ്റുന്നത്. എന്നാൽ ഇങ്ങനെ സ്വകാര്യ ആപ്പുകളിലെ വിവരങ്ങൾ തെറ്റുന്നതിന്റെ പേരിൽ പഴികേൾക്കേണ്ടിവരുന്നത് റെയിൽവേ ജീവനക്കാരാണ്. തികച്ചും ശരിയാണെന്നു ബോധ്യപ്പെട്ട വിവരങ്ങൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതിനാലാണ് ഔദ്യോഗിക ആപ്പുകളിൽനിന്ന് വിവരങ്ങൾ കിട്ടാൻ വൈകുന്നത്.
സ്വകാര്യ വെബ്സൈറ്റുകളും റെയിൽവേയുടെ പേരിൽ ആധികാരികമല്ലാത്ത വിവരങ്ങൾ നൽകി ഇങ്ങനെ യാത്രക്കാരെ വഴിതെറ്റിക്കുന്നുണ്ടെന്ന് റെയിൽവേ അധികൃതർ പറയുന്നു. ട്രെയിനുകളുടെ സമയവും പേരും റൂട്ടും മാറ്റിയതുപോലും അപ്ഡേറ്റ് ചെയ്യപ്പെടാത്ത വെബ്സൈറ്റുകളുണ്ട്. റെയിൽവേയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരുമുണ്ട്.
ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന റെയിൽവേയുടെ പുതിയ പത്തു നിയമങ്ങൾ എന്നപേരിൽ പ്രചരിക്കുന്ന വാട്സ് ആപ് സന്ദേശം ഇതിനുദാഹരണമാണ്. വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം നിർത്തുന്നു, തത്കാൽ റിസർവേഷൻ നിയമങ്ങൾ മാറുന്നു എന്നുതുടങ്ങി ഇതിലൂടെ പ്രചരിക്കുന്ന കാര്യങ്ങളെല്ലാംതന്നെ പൂർണമായും അടിസ്ഥാനരഹിതമാണ്. നിയമങ്ങളിൽ മാറ്റം വരുത്തുമ്പോൾ അത് പൊതുജനങ്ങളെ അറിയിക്കാൻ റെയിൽവേക്ക് വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ടെന്നും അങ്ങനെയല്ലാതെ വെറുതെ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു.
റെയിൽവേയുടെ പേരിൽ പ്രവർത്തിക്കുന്ന അനൗദ്യോഗിക വെബ്സൈറ്റുകളുടെയും മൊബൈൽ ആപ്പുകളുടെയും വിവരങ്ങൾ ശേഖരിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനും ഗൂഗിൾ പോലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇവയെ നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
എന്നാൽ ട്രെയിനെത്തുന്ന കൃത്യസമയം ഉറപ്പാക്കാനുള്ള മൊബൈൽ ആപ്പായ വേർ ഈസ് മൈ ട്രെയിൻ പരിശോധിച്ചുനോക്കിയ യാത്രക്കാർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ട്രെയിൻ ഇതുവരെ മംഗലാപുരത്തുനിന്ന് പുറപ്പെട്ടിട്ടുകൂടിയില്ല എന്നാണ് അതിൽ കാണിക്കുന്നത്. ബംഗളൂരുവിൽനിന്ന് വരുമ്പോൾ പലപ്പോഴും വഴിയിലായിപ്പോകാറുള്ള ഈ ട്രെയിനിനെ സംബന്ധിച്ച് അതൊരു പുതുമയല്ല. ഒരു മാസത്തോളം പൂർണമായും റദ്ദ് ചെയ്തിരുന്നിട്ട് അടുത്തകാലത്ത് വീണ്ടും ഓട്ടം തുടങ്ങിയതേയുള്ളൂ. അതുകൊണ്ടുതന്നെ പലരും നേരെ ബസ്സ്റ്റാൻഡിലേക്കു നീങ്ങി. മറ്റുചിലരാകട്ടെ ട്രെയിൻ എത്താറാകുമ്പോൾ സ്റ്റേഷനിൽ ചെന്നാൽ മതിയല്ലോ എന്നുകരുതി വീട്ടിലും ജോലിസ്ഥലത്തുമായി കാത്തിരുന്നു. ഒടുവിൽ പത്തുമണിയായപ്പോഴേക്കും ട്രെയിൻ മംഗലാപുരത്തിനും കാസർഗോഡിനും ഇടയിലുണ്ടെന്ന് മൊബൈൽ ആപ്പിൽ തെളിഞ്ഞുതുടങ്ങി. നേരെ സ്റ്റേഷനിലേക്കു വച്ചുപിടിപ്പിച്ചവർ അറിഞ്ഞത് ട്രെയിൻ കൃത്യസമയത്തുതന്നെ കടന്നുപോയിരുന്നുവെന്ന വാർത്തയാണ്.
ഒരിക്കൽ ഏറനാട് എക്സ്പ്രസ് ഉപ്പളയ്ക്കും കുമ്പളയ്ക്കും ഇടയിലുണ്ടെന്ന് മൊബൈൽ ആപ്പിൽ തെളിയുമ്പോൾ ട്രെയിൻ യഥാർഥത്തിൽ കാഞ്ഞങ്ങാട് സ്റ്റേഷനിൽ നിൽക്കുകയായിരുന്നു. പാത നവീകരണം മൂലം തെക്കുനിന്ന് വടക്കോട്ടുള്ള ട്രെയിനുകളെല്ലാം മണിക്കൂറുകൾ വൈകിയ ദിവസങ്ങളിൽ പലപ്പോഴും അവ കൃത്യസമയത്ത് കടന്നുപോയെന്ന വിവരമാണ് ആപ്പുകൾ കൈമാറിയത്.
എല്ലാവിവരങ്ങളും വിരൽത്തുമ്പിൽ തെളിയുന്ന വിവരസാങ്കേതിക വിദ്യയുടെ കാലത്ത് റെയിൽവേയുടെ വിവരങ്ങളറിയാൻ ആരായാലും മൊബൈൽ ആപ്പുകൾ അന്വേഷിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ റെയിൽവേയുടെ പേരിൽ ആധികാരികമല്ലാത്ത വിവരങ്ങൾ നൽകി യാത്രക്കാരെ വഴിതെറ്റിക്കുകയാണ് സ്വകാര്യസ്ഥാപനങ്ങൾ വികസിപ്പിച്ച പല ആപ്പുകളും ചെയ്യുന്നതെന്ന് റെയിൽവേ അധികൃതർ പറയുന്നു.
റെയിൽവേയുമായി നേരിട്ട് ബന്ധം സ്ഥാപിച്ചിട്ടുള്ളത് ഐആർസിടിസിയുമായി ബന്ധപ്പെട്ടും മറ്റും വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പുകൾ മാത്രമാണ്. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ആപ് എന്നുതന്നെ വിശേഷിപ്പിക്കുന്ന റെയിൽ സാരഥി, നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) തുടങ്ങിയവ ഉദാഹരണം. ഇവയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ തെറ്റായിപ്പോകുന്നതിനുള്ള സാധ്യത വളരെ കുറവാണ്. പക്ഷേ എൻടിഇഎസ് പോലുള്ള ആപ്പുകൾ പലപ്പോഴും മെല്ലെപ്പോക്കിന്റെ വഴിയിലായതുകൊണ്ട് യാത്രക്കാർ കൂടുതലായും ആശ്രയിക്കുന്നത് സ്വകാര്യ ആപ്പുകളെയാണ്.
ഇന്ത്യൻ റെയിൽവേ എന്ന് പ്ലേസ്റ്റോറിൽ തെരഞ്ഞാൽ ആദ്യം തെളിയുന്നതും വേർ ഈസ് മൈ ട്രെയിൻ, റെയിൽ യാത്രി, ഐടിഎസ്, ഇക്സിഗോ, ഇ-ട്രെയിൻ തുടങ്ങിയ ആപ്പുകളാണ്. എൻടിഇഎസും റെയിൽസാരഥിയുമൊക്കെ വരുന്നത് ഏറെ താഴെയാണ്. ട്രെയിൻ ഓടുന്ന വഴിയിലെ മൊബൈൽ ടവറുകൾ, ജിപിഎസ് തുടങ്ങിയവ ആധാരമാക്കിയാണ് സ്വകാര്യ ആപ്പുകൾ പ്രവർത്തിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ഏതെങ്കിലും യാത്രക്കാർ ആപ് ഓൺ ചെയ്യുമ്പോഴാണ് അവരുടെയും ട്രെയിനിന്റെയും ആ സമയത്തെ സ്ഥാനം മൊബൈൽ ആപ്പിൽ അപ്ഡേറ്റ് ചെയ്യപ്പെടുന്നത്. ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് അപ്പപ്പോൾ അടിച്ചുമാറ്റുന്ന വിവരങ്ങളും ഉപയോഗിക്കും. ട്രെയിൻ എവിടെയെങ്കിലും അനിശ്ചിതമായി പിടിച്ചിട്ടോ ഇന്റർനെറ്റ് തകരാർ മൂലമോ എല്ലാം പരിധിക്കു പുറത്താകുമ്പോഴാണ് അപ്ഡേഷൻ നടക്കാതെ ആപ്പിലെ വിവരങ്ങൾ തെറ്റുന്നത്. എന്നാൽ ഇങ്ങനെ സ്വകാര്യ ആപ്പുകളിലെ വിവരങ്ങൾ തെറ്റുന്നതിന്റെ പേരിൽ പഴികേൾക്കേണ്ടിവരുന്നത് റെയിൽവേ ജീവനക്കാരാണ്. തികച്ചും ശരിയാണെന്നു ബോധ്യപ്പെട്ട വിവരങ്ങൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതിനാലാണ് ഔദ്യോഗിക ആപ്പുകളിൽനിന്ന് വിവരങ്ങൾ കിട്ടാൻ വൈകുന്നത്.
സ്വകാര്യ വെബ്സൈറ്റുകളും റെയിൽവേയുടെ പേരിൽ ആധികാരികമല്ലാത്ത വിവരങ്ങൾ നൽകി ഇങ്ങനെ യാത്രക്കാരെ വഴിതെറ്റിക്കുന്നുണ്ടെന്ന് റെയിൽവേ അധികൃതർ പറയുന്നു. ട്രെയിനുകളുടെ സമയവും പേരും റൂട്ടും മാറ്റിയതുപോലും അപ്ഡേറ്റ് ചെയ്യപ്പെടാത്ത വെബ്സൈറ്റുകളുണ്ട്. റെയിൽവേയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരുമുണ്ട്.
ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന റെയിൽവേയുടെ പുതിയ പത്തു നിയമങ്ങൾ എന്നപേരിൽ പ്രചരിക്കുന്ന വാട്സ് ആപ് സന്ദേശം ഇതിനുദാഹരണമാണ്. വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം നിർത്തുന്നു, തത്കാൽ റിസർവേഷൻ നിയമങ്ങൾ മാറുന്നു എന്നുതുടങ്ങി ഇതിലൂടെ പ്രചരിക്കുന്ന കാര്യങ്ങളെല്ലാംതന്നെ പൂർണമായും അടിസ്ഥാനരഹിതമാണ്. നിയമങ്ങളിൽ മാറ്റം വരുത്തുമ്പോൾ അത് പൊതുജനങ്ങളെ അറിയിക്കാൻ റെയിൽവേക്ക് വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ടെന്നും അങ്ങനെയല്ലാതെ വെറുതെ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു.
റെയിൽവേയുടെ പേരിൽ പ്രവർത്തിക്കുന്ന അനൗദ്യോഗിക വെബ്സൈറ്റുകളുടെയും മൊബൈൽ ആപ്പുകളുടെയും വിവരങ്ങൾ ശേഖരിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനും ഗൂഗിൾ പോലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇവയെ നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും റെയിൽവേ അധികൃതർ പറഞ്ഞു.