മൂന്നാർ: മൂന്നാറിൽ പരിഹാരമില്ലാതെ തുടരുന്ന ഗതാഗതക്കുരുക്കിനൊപ്പം ആസൂത്രണവും ദീർഘവീക്ഷണവുമില്ലാതെ നടത്തുന്ന പണികളും റോഡുകൾ താറുമാറാക്കുന്നു. പാതകളുടെ ശോച്യാവസ്ഥ യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
ടാറിംഗ് കുത്തിപ്പൊളിച്ചശേഷം പുനർ നിർമാണം നടത്താത്തത് പൂർണ തകർച്ചയ്ക്കും യാത്രാതടസത്തിനും കാരണമാകുന്നു. മൂന്നാർ ബിഎസ്എൻഎൽ ഓഫീസ് മുതൽ പെരിയവര പാലം വരെയുള്ള ഭാഗത്താണ് റോഡ് കുത്തിപ്പൊളിച്ച് പണികൾ നടത്തുന്നത്. വിവിധ ജോലികൾക്കായി രണ്ടുമാസത്തിനിടെ നാലുതവണയാണ് റോഡ് കുത്തിപ്പൊളിച്ചത്. രണ്ടുമാസം മുന്പ് ജല അതോറിറ്റി പൈപ്പുകൾ നന്നാക്കാനായി ജെസിബി ഉപയോഗിച്ച് റോഡുകൾ കുത്തിപ്പൊളിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിയശേഷം വീണ്ടം മണ്ണിട്ടു മൂടുക മാത്രമാണ് ചെയ്തത്. താമസിയാതെ സ്വകാര്യ ടെലികോം കന്പനിയുടെ കേബിളുകൾ സ്ഥാപിക്കാൻറോഡ് വീണ്ടും പൊളിച്ച് മണ്ണിട്ടുമൂടി. ഇതിനുശേഷം രണ്ടു തവണ കൂടി ഇത്തരത്തിൽ റോഡ് വെട്ടിപ്പൊളിച്ചു.
മൂന്നാർ ടൗണിനുള്ളിൽ ഡിവൈഡറുകൾ സ്ഥാപിച്ചതോടെ വീതികുറഞ്ഞ റോഡിൽ വാഹനഗതാഗതം ദുഷ്കരമായി. മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതും ചെളി നിറയുന്നതും പതിവാണ്.
രാത്രികാലങ്ങളിലാണ് പണി നടത്തുന്നത്. പകൽ വെയിലടിക്കുന്നതോടെ വാഹനങ്ങൾ കടന്നുപോകുന്പോൾ പൊടിപടലങ്ങൾ നിറയുന്നതും ബുദ്ധിമുട്ടാകുന്നു. പൊടിശല്യം വ്യാപാരികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാണ്.
ടാറിംഗ് കുത്തിപ്പൊളിച്ചശേഷം പുനർ നിർമാണം നടത്താത്തത് പൂർണ തകർച്ചയ്ക്കും യാത്രാതടസത്തിനും കാരണമാകുന്നു. മൂന്നാർ ബിഎസ്എൻഎൽ ഓഫീസ് മുതൽ പെരിയവര പാലം വരെയുള്ള ഭാഗത്താണ് റോഡ് കുത്തിപ്പൊളിച്ച് പണികൾ നടത്തുന്നത്. വിവിധ ജോലികൾക്കായി രണ്ടുമാസത്തിനിടെ നാലുതവണയാണ് റോഡ് കുത്തിപ്പൊളിച്ചത്. രണ്ടുമാസം മുന്പ് ജല അതോറിറ്റി പൈപ്പുകൾ നന്നാക്കാനായി ജെസിബി ഉപയോഗിച്ച് റോഡുകൾ കുത്തിപ്പൊളിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തിയശേഷം വീണ്ടം മണ്ണിട്ടു മൂടുക മാത്രമാണ് ചെയ്തത്. താമസിയാതെ സ്വകാര്യ ടെലികോം കന്പനിയുടെ കേബിളുകൾ സ്ഥാപിക്കാൻറോഡ് വീണ്ടും പൊളിച്ച് മണ്ണിട്ടുമൂടി. ഇതിനുശേഷം രണ്ടു തവണ കൂടി ഇത്തരത്തിൽ റോഡ് വെട്ടിപ്പൊളിച്ചു.
മൂന്നാർ ടൗണിനുള്ളിൽ ഡിവൈഡറുകൾ സ്ഥാപിച്ചതോടെ വീതികുറഞ്ഞ റോഡിൽ വാഹനഗതാഗതം ദുഷ്കരമായി. മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതും ചെളി നിറയുന്നതും പതിവാണ്.
രാത്രികാലങ്ങളിലാണ് പണി നടത്തുന്നത്. പകൽ വെയിലടിക്കുന്നതോടെ വാഹനങ്ങൾ കടന്നുപോകുന്പോൾ പൊടിപടലങ്ങൾ നിറയുന്നതും ബുദ്ധിമുട്ടാകുന്നു. പൊടിശല്യം വ്യാപാരികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാണ്.