തലശേരി: സിപിഎം മുൻ നേതാവും തലശേരി നഗരസഭാ മുൻ കൗൺസിലറും വടകര പാർലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായ സി.ഒ.ടി. നസീറിന് (40) വെട്ടേറ്റു. കൂടെയുണ്ടായിരുന്ന സുഹൃത്തും എസ്എഫ്ഐ മുൻ നേതാവുമായ വടക്കുമ്പാട് സ്വദേശി മുഹമ്മദ് നൗറിസിനും (21) പരിക്കേറ്റു. ഇന്നലെ രാത്രി ഏഴരയോടെ കായ്യത്ത് റോഡിൽ വച്ചായിരുന്നു സംഭവം. ഇരുകൈകൾക്കും തലയ്ക്കും നെഞ്ചിനും പുറത്തും വെട്ടേറ്റു വീണ നസീറിനെ ഓടിക്കൂടിയ നാട്ടുകാരാണ് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചത്. പ്രഥമശുശ്രൂഷ നൽകിയശേഷം നസീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മുഹമ്മദ് നൗറിസിന്റെ പരിക്ക് ഗുരുതരമല്ല. ഇയാളെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഹമ്മദ് നൗറിസിനൊപ്പം ബൈക്കിൽ വരികയായിരുന്ന നസീറിനെ കായ്യത്ത് റോഡിൽ വച്ച് പൾസർ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായിരുന്ന നസീർ. പാർട്ടി അംഗത്വം പുതുക്കവേ മതം ചോദിച്ചുവെന്ന കാരണത്താൽ പാർട്ടിവിട്ട നസീർ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരേ നവമാധ്യമങ്ങളിലൂടെ പലതവണ ശക്തമായി പ്രതികരിച്ചിരുന്നു.
കൗൺസിലറായിരിക്കെ സിപിഎം നേതൃത്വം നൽകിയ ഭരണസമിതിക്കെതിരേ യും പരസ്യവിമർശനം നടത്തിയിരുന്നു. തന്റെ പാസ്പോർട്ട് സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് തടഞ്ഞുവച്ചുവെന്നു കാണിച്ച് നസീർ മുഖ്യമന്ത്രി പിണറായി വിജയന് നവമാധ്യമങ്ങളിലൂടെ അയച്ച കത്തും ഏറെ വിവാദമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ മേപ്പയ്യൂരിൽ വച്ച് നസീറിനുനേരേ ആക്രമണം നടന്നിരുന്നു.
മുഹമ്മദ് നൗറിസിനൊപ്പം ബൈക്കിൽ വരികയായിരുന്ന നസീറിനെ കായ്യത്ത് റോഡിൽ വച്ച് പൾസർ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായിരുന്ന നസീർ. പാർട്ടി അംഗത്വം പുതുക്കവേ മതം ചോദിച്ചുവെന്ന കാരണത്താൽ പാർട്ടിവിട്ട നസീർ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരേ നവമാധ്യമങ്ങളിലൂടെ പലതവണ ശക്തമായി പ്രതികരിച്ചിരുന്നു.
കൗൺസിലറായിരിക്കെ സിപിഎം നേതൃത്വം നൽകിയ ഭരണസമിതിക്കെതിരേ യും പരസ്യവിമർശനം നടത്തിയിരുന്നു. തന്റെ പാസ്പോർട്ട് സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് തടഞ്ഞുവച്ചുവെന്നു കാണിച്ച് നസീർ മുഖ്യമന്ത്രി പിണറായി വിജയന് നവമാധ്യമങ്ങളിലൂടെ അയച്ച കത്തും ഏറെ വിവാദമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ മേപ്പയ്യൂരിൽ വച്ച് നസീറിനുനേരേ ആക്രമണം നടന്നിരുന്നു.