തിരുവനന്തപുരം: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഇന്ന് റീപോളിംഗ് നടക്കുന്ന ഓരോ ബൂത്തിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള കനത്ത സുരക്ഷാ സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്. റീ പോളിംഗ് നടക്കുന്ന ഏഴു ബൂത്തുകളിലും ജില്ലയ്ക്കു പുറത്തുള്ള ഡിവൈഎസ്പിമാരെയാണ് നിയോഗിച്ചിട്ടുള്ളതെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും അറിയിച്ചു.
വോട്ട് ചെയ്യുന്നതിൽനിന്ന് ഒരു വോട്ടറെപ്പോലും തടയാൻ അനുവദിക്കില്ല. സംസ്ഥാനത്തിനു പുറത്തുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ ഓംപ്രകാശ് ത്രിപാഠിയെ പോലീസ് നിരീക്ഷകനായും ഐഎഎസ് ഉദ്യോഗസ്ഥരായ ഗണേഷ്, ജൂലി കപൂർ എന്നിവരെ ജനറൽ ഒബ്സർവർമാരായും നിയോഗിച്ചിട്ടുണ്ട്. പരാതികൾ ഇവരെ അറിയിക്കാം. ഓംപ്രകാശ് ത്രിപാഠിയുടെ ഫോണ് നന്പർ: 7999543176.
കഴിഞ്ഞ 23നു നടന്ന വോട്ടെടുപ്പിൽ ചൂണ്ടുവിരലിലാണ് മഷി പതിച്ചിരുന്നതെങ്കിൽ ഇന്നു നടക്കുന്ന റീ പോളിംഗിൽ നടുവിരലിലാണ് മഷി പതിപ്പിക്കുക.
നേരത്തെ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വിവിപാറ്റും മാറ്റി പുതിയ വോട്ടിംഗ് മെഷീനും വിവിപാറ്റുമാണ് റീപോളിംഗിന് ഉപയോഗിക്കുക.
ആദ്യം നാലു ബൂത്തുകളിലും പിന്നീടു മൂന്നു ബൂത്തുകളിൽ കൂടിയും റീ പോളിംഗ് പ്രഖ്യാപിച്ചതിൽ തെരഞ്ഞെടുപ്പു കമ്മീഷനുമേൽ ഒരു തരത്തിലുള്ള സമ്മർദവും ഉണ്ടായിട്ടില്ലെന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ടിക്കാറാം മീണ പറഞ്ഞു. പരാതികൾ, തെളിവുകൾ, വരണാധികാരികളും നിരീക്ഷകരും അടക്കമുള്ളവരുടെ റിപ്പോർട്ടുകൾ എന്നിവയെല്ലാം പരിഗണിച്ചാണു കമ്മീഷൻ റീപോളിംഗ് പ്രഖ്യാപിച്ചിട്ടുള്ളത്. റീ പോളിംഗ് പ്രചാരണത്തിനു കൂടുതൽ സമയം അനുവദിക്കാറില്ല. ആ ബൂത്തുകളിലെ വോട്ടർമാരെ മാധ്യമങ്ങൾ അടക്കമുള്ള വഴി വിവരം അറിയിക്കുക മാത്രം ചെയ്താൽ മതി.
വോട്ട് ചെയ്യുന്നതിൽനിന്ന് ഒരു വോട്ടറെപ്പോലും തടയാൻ അനുവദിക്കില്ല. സംസ്ഥാനത്തിനു പുറത്തുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ ഓംപ്രകാശ് ത്രിപാഠിയെ പോലീസ് നിരീക്ഷകനായും ഐഎഎസ് ഉദ്യോഗസ്ഥരായ ഗണേഷ്, ജൂലി കപൂർ എന്നിവരെ ജനറൽ ഒബ്സർവർമാരായും നിയോഗിച്ചിട്ടുണ്ട്. പരാതികൾ ഇവരെ അറിയിക്കാം. ഓംപ്രകാശ് ത്രിപാഠിയുടെ ഫോണ് നന്പർ: 7999543176.
കഴിഞ്ഞ 23നു നടന്ന വോട്ടെടുപ്പിൽ ചൂണ്ടുവിരലിലാണ് മഷി പതിച്ചിരുന്നതെങ്കിൽ ഇന്നു നടക്കുന്ന റീ പോളിംഗിൽ നടുവിരലിലാണ് മഷി പതിപ്പിക്കുക.
നേരത്തെ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വിവിപാറ്റും മാറ്റി പുതിയ വോട്ടിംഗ് മെഷീനും വിവിപാറ്റുമാണ് റീപോളിംഗിന് ഉപയോഗിക്കുക.
ആദ്യം നാലു ബൂത്തുകളിലും പിന്നീടു മൂന്നു ബൂത്തുകളിൽ കൂടിയും റീ പോളിംഗ് പ്രഖ്യാപിച്ചതിൽ തെരഞ്ഞെടുപ്പു കമ്മീഷനുമേൽ ഒരു തരത്തിലുള്ള സമ്മർദവും ഉണ്ടായിട്ടില്ലെന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ടിക്കാറാം മീണ പറഞ്ഞു. പരാതികൾ, തെളിവുകൾ, വരണാധികാരികളും നിരീക്ഷകരും അടക്കമുള്ളവരുടെ റിപ്പോർട്ടുകൾ എന്നിവയെല്ലാം പരിഗണിച്ചാണു കമ്മീഷൻ റീപോളിംഗ് പ്രഖ്യാപിച്ചിട്ടുള്ളത്. റീ പോളിംഗ് പ്രചാരണത്തിനു കൂടുതൽ സമയം അനുവദിക്കാറില്ല. ആ ബൂത്തുകളിലെ വോട്ടർമാരെ മാധ്യമങ്ങൾ അടക്കമുള്ള വഴി വിവരം അറിയിക്കുക മാത്രം ചെയ്താൽ മതി.