ആലപ്പുഴ: പുതിയ അധ്യയന വർഷം ആലപ്പുഴ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്കൂളുകളെല്ലാം ഒറ്റ നിറത്തിലേക്കു മാറും. ഇളം പച്ചയും മഞ്ഞയും ചേർന്ന നിറത്തിലേക്കാണ് മാറ്റം. പദ്ധതി ആലപ്പുഴയിൽ വിജയിച്ചാൽ സംസ്ഥാന തലത്തിൽ നടപ്പാക്കും. ആദ്യഘട്ടത്തിൽ സർക്കാർ സ്കൂളുകളിലാണെങ്കിലും ഭാവിയിൽ മാനേജ്മെന്റുകളുടെ സഹകരണത്തോടെ എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലീൻ കാന്പസ്, ഗ്രീൻ കാന്പസ് പദ്ധതിയോടനുബന്ധിച്ചാണ് ഈ മാറ്റം. നിലവിൽ പല സ്കൂളുകൾക്കും പല നിറങ്ങളാണ്.
ആലപ്പുഴയിൽ 46 സ്കൂളുകളാണ് ആദ്യം നിറം മാറുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ 17ഉം ആലപ്പുഴയിൽ ഒന്‍പതും കുട്ടനാട്ടിൽ ഏഴും മാവേലിക്കരയിൽ 11ഉം ഹൈസ്കൂൾ- ഹയർ സെക്കൻഡറി സ്കൂളുകളാണുള്ളത്. പിടിഎയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുക. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലും സ്കൂൾ വർഷം ആരംഭിക്കുന്പോഴേക്കും പദ്ധതി ആരംഭിക്കേണ്ടതിനാലുമാണ് സ്കൂൾ പിടിഎയ്ക്കു ചുമതല വരാൻ കാരണം. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചുനക്കര ഗവണ്മെന്റ് എച്ച്എസ്എസിൽ പെയിന്റിംഗ് ജോലികൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ഓരോ സ്കൂളിനും രണ്ടു ലക്ഷം രൂപ വീതമാണ് ഇതിനായി അനുവദിക്കുന്നത്. ആദ്യം സ്കൂൾ പിടിഎ കമ്മിറ്റി എറ്റെടുത്തു ചെയ്യണമെന്നു മാത്രം.
സ്കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ കണ്‍വീനർ ആയും പിടിഎ പ്രസിഡന്റ് ചെയർമാനായുള്ള കമ്മിറ്റിക്കായിരിക്കും നടത്തിപ്പു ചുമതല. ഈ കമ്മിറ്റി 200 രൂപ മുദ്രപത്രത്തിൽ നിശ്ചിത ഫോർമാറ്റിൽ ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുമായി കരാർ ഉണ്ടാക്കണം.
അതേസമയം, പദ്ധതി നടപ്പിലാക്കലിനെച്ചൊല്ലി ആശങ്കയും ഉയർന്നിട്ടുണ്ട്. പിടിഎ ആദ്യം ഫണ്ട് കണ്ടെത്തുക ദുഷ്കരമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെയ്താൽതന്നെ കൃത്യസമയത്തു ചെലവഴിച്ച തുക മടക്കിക്കിട്ടുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. നാലിൽ അധികം കെട്ടിടങ്ങൾ വരുന്ന മിക്ക സ്കൂളുകളിലും രണ്ടു ലക്ഷം പര്യാപ്തമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂളിന്റെ നിറംമാറ്റത്തിനൊപ്പം അറ്റകുറ്റപ്പണികളും നടത്തേണ്ടതുണ്ട്. പരിസര ശുചീകരണവും കുടിവെള്ള സ്രോതസ് ശുചിയാക്കലും സ്കൂൾ തുറക്കുംമുന്‍പേ പൂർത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുമുണ്ട്.
ഒപ്പം കംപ്യൂട്ടർ ലാബുകളും ലൈബ്രറികളും മെച്ചെപ്പെടുത്തണം. അതുകൊണ്ടുതന്നെ എല്ലാ സ്കൂളുകളിലും നിറം മാറ്റം ഉടനെ സാധ്യമാകുമോയെന്നു വ്യക്തമല്ല. എന്തായാലും സ്കൂൾ വർഷം അവസാനിക്കും മുന്‍പേ എല്ലാം ഒരേ നിറത്തിലാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വി.എസ്. ഉമേഷ്
ആലപ്പുഴയിൽ 46 സ്കൂളുകളാണ് ആദ്യം നിറം മാറുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ 17ഉം ആലപ്പുഴയിൽ ഒന്‍പതും കുട്ടനാട്ടിൽ ഏഴും മാവേലിക്കരയിൽ 11ഉം ഹൈസ്കൂൾ- ഹയർ സെക്കൻഡറി സ്കൂളുകളാണുള്ളത്. പിടിഎയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുക. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലും സ്കൂൾ വർഷം ആരംഭിക്കുന്പോഴേക്കും പദ്ധതി ആരംഭിക്കേണ്ടതിനാലുമാണ് സ്കൂൾ പിടിഎയ്ക്കു ചുമതല വരാൻ കാരണം. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചുനക്കര ഗവണ്മെന്റ് എച്ച്എസ്എസിൽ പെയിന്റിംഗ് ജോലികൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ഓരോ സ്കൂളിനും രണ്ടു ലക്ഷം രൂപ വീതമാണ് ഇതിനായി അനുവദിക്കുന്നത്. ആദ്യം സ്കൂൾ പിടിഎ കമ്മിറ്റി എറ്റെടുത്തു ചെയ്യണമെന്നു മാത്രം.
സ്കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ കണ്‍വീനർ ആയും പിടിഎ പ്രസിഡന്റ് ചെയർമാനായുള്ള കമ്മിറ്റിക്കായിരിക്കും നടത്തിപ്പു ചുമതല. ഈ കമ്മിറ്റി 200 രൂപ മുദ്രപത്രത്തിൽ നിശ്ചിത ഫോർമാറ്റിൽ ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുമായി കരാർ ഉണ്ടാക്കണം.
അതേസമയം, പദ്ധതി നടപ്പിലാക്കലിനെച്ചൊല്ലി ആശങ്കയും ഉയർന്നിട്ടുണ്ട്. പിടിഎ ആദ്യം ഫണ്ട് കണ്ടെത്തുക ദുഷ്കരമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെയ്താൽതന്നെ കൃത്യസമയത്തു ചെലവഴിച്ച തുക മടക്കിക്കിട്ടുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. നാലിൽ അധികം കെട്ടിടങ്ങൾ വരുന്ന മിക്ക സ്കൂളുകളിലും രണ്ടു ലക്ഷം പര്യാപ്തമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂളിന്റെ നിറംമാറ്റത്തിനൊപ്പം അറ്റകുറ്റപ്പണികളും നടത്തേണ്ടതുണ്ട്. പരിസര ശുചീകരണവും കുടിവെള്ള സ്രോതസ് ശുചിയാക്കലും സ്കൂൾ തുറക്കുംമുന്‍പേ പൂർത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുമുണ്ട്.
ഒപ്പം കംപ്യൂട്ടർ ലാബുകളും ലൈബ്രറികളും മെച്ചെപ്പെടുത്തണം. അതുകൊണ്ടുതന്നെ എല്ലാ സ്കൂളുകളിലും നിറം മാറ്റം ഉടനെ സാധ്യമാകുമോയെന്നു വ്യക്തമല്ല. എന്തായാലും സ്കൂൾ വർഷം അവസാനിക്കും മുന്‍പേ എല്ലാം ഒരേ നിറത്തിലാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വി.എസ്. ഉമേഷ്