ആലുവ: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ വ്യാജ ബാങ്ക് രേഖ നിർമിച്ച കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യയെ ചോദ്യം ചെയ്യുന്നതു തുടരുന്നു. വ്യാജരേഖ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്തതിന്റെ പേരിലാണ് ഐഐടി ബിരുദധാരിയായ ആദിത്യയെ കസ്റ്റഡിയിലെടുത്തത്.
കേസന്വേഷിക്കുന്ന ആലുവ ഡിവൈഎസ്പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലാണു യുവാവിനെ ചോദ്യം ചെയ്യുന്നത്. രേഖകൾ ലഭിച്ചതു നേരത്തെ ജോലി ചെയ്തിരുന്ന കന്പനിയുടെ സെർവറിൽനിന്നാണെന്നാണ് ആദിത്യ മൊഴി നൽകിയതെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. ഒരു പ്രമുഖ സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്റ്റേറ്ററായി ആദിത്യ ജോലി ചെയ്തിരുന്നു.
വിശദമായ അന്വേഷണം നടന്നുവരികയാണെന്നു കേസിന്റെ മേൽനോട്ടച്ചുമതലയുള്ള എഎസ്പി എം.ജെ. സോജൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും പേരെ ചോദ്യംചെയ്തു വിട്ടയച്ചിരുന്നു. ഇ- മെയിലിലാണു തനിക്കു രേഖ അയച്ചുതന്നതെന്നു റവ. ഡോ. പോൾ തേലക്കാട്ട് നേരത്തെ മൊഴി നൽകിയിരുന്നു.
കർദിനാളിനു ചില ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ടെന്നും ആ ബാങ്കുകളിലൂടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകൾ നടത്തിയെന്നും ആരോപിച്ചാണു കർദിനാളിനെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നത്. ഈ ബാങ്ക് രേഖകൾ ചിലർ കെട്ടിച്ചമച്ചതാണെന്നു പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കേസന്വേഷിക്കുന്ന ആലുവ ഡിവൈഎസ്പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലാണു യുവാവിനെ ചോദ്യം ചെയ്യുന്നത്. രേഖകൾ ലഭിച്ചതു നേരത്തെ ജോലി ചെയ്തിരുന്ന കന്പനിയുടെ സെർവറിൽനിന്നാണെന്നാണ് ആദിത്യ മൊഴി നൽകിയതെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. ഒരു പ്രമുഖ സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്റ്റേറ്ററായി ആദിത്യ ജോലി ചെയ്തിരുന്നു.
വിശദമായ അന്വേഷണം നടന്നുവരികയാണെന്നു കേസിന്റെ മേൽനോട്ടച്ചുമതലയുള്ള എഎസ്പി എം.ജെ. സോജൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും പേരെ ചോദ്യംചെയ്തു വിട്ടയച്ചിരുന്നു. ഇ- മെയിലിലാണു തനിക്കു രേഖ അയച്ചുതന്നതെന്നു റവ. ഡോ. പോൾ തേലക്കാട്ട് നേരത്തെ മൊഴി നൽകിയിരുന്നു.
കർദിനാളിനു ചില ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ടെന്നും ആ ബാങ്കുകളിലൂടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകൾ നടത്തിയെന്നും ആരോപിച്ചാണു കർദിനാളിനെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നത്. ഈ ബാങ്ക് രേഖകൾ ചിലർ കെട്ടിച്ചമച്ചതാണെന്നു പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.