+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഗാന്ത്യ ദൈവശാസ്ത്രം: കാഞ്ഞിരപ്പള്ളിയിൽ സെമിനാർ

കാഞ്ഞിരപ്പള്ളി: ശാശ്വത സത്യങ്ങളായ മരണം, ഉയിർപ്പ്, അന്ത്യവിധി എന്നിവയെക്കുറിച്ചുള്ള ചിന്തയിൽ ക്രൈസ്തവർ ജീവിക്കണമെന്നു കാഞ്ഞിര
യുഗാന്ത്യ ദൈവശാസ്ത്രം: കാഞ്ഞിരപ്പള്ളിയിൽ സെമിനാർ
കാഞ്ഞിരപ്പള്ളി: ശാശ്വത സത്യങ്ങളായ മരണം, ഉയിർപ്പ്, അന്ത്യവിധി എന്നിവയെക്കുറിച്ചുള്ള ചിന്തയിൽ ക്രൈസ്തവർ ജീവിക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. സീറോ മലബാർ സഭ വിശ്വാസകാര്യ മെത്രാൻസമിതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ അജപാലനകേന്ദ്രത്തിൽ സംഘടിപ്പിച്ച യുഗാന്ത്യോന്മുഖ ദൈവശാസ്ത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ അറയ്ക്കൽ.

വിശ്വാസകാര്യ മെത്രാൻ സമിതി അംഗങ്ങളായ മാർ ടോണി നീലങ്കാവിൽ, മാർ ജോസഫ് പാംപ്ലാനി, മാർ ജോസ് പുളിക്കൽ എന്നിവർ സെമിനാർ നയിച്ചു. മാർ ജോസ് പുളിക്കൽ യുഗാന്ത്യത്തെക്കുറിച്ചുള്ള വിഷയാവതരണം നടത്തി. യുഗാന്ത്യത്തെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കേണ്ടതു വിശ്വാസവളർച്ചയ്ക്ക് അത്യാവശ്യമാണെന്നു മാർ പുളിക്കൽ ചൂണ്ടിക്കാട്ടി. യുഗാന്ത്യ ദൈവശാസ്ത്രത്തിന്‍റെ വിവിധ തലങ്ങളെക്കുറിച്ചു തലശേരി സഹായമെത്രാൻ മാർ ജോസഫ് പാംബ്ലാനി ക്ലാസ് നയിച്ചു.

യുഗാന്ത്യ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങളിലും വ്യാഖ്യാനങ്ങളിലും വരുന്ന വ്യതിചലനങ്ങളാണ് പലപ്പോഴും അബദ്ധ പ്രബോധനങ്ങളിലേക്ക് ആളുകളെ നയിക്കുന്നതെന്നു ബിഷപ് ചൂണ്ടിക്കാട്ടി. ആയതിനാൽ നിത്യതയെക്കുറിച്ചു ധ്യാനിക്കുകയും ചിന്തിക്കുകയും പഠിക്കുകയും ചെയ്യണം. ക്രൈസ്തവർ മനുഷ്യന്‍റെ അന്ത്യങ്ങളായ തനതുവിധി. പൊതുവിധി, സ്വർഗം, നരകം എന്നിവയെക്കുറിച്ച് അവബോധമുള്ളവരാകണമെന്നും മാർ പാംപ്ലാനി പറഞ്ഞു.

സീറോ മലബാർ സഭ വിശ്വാസകാര്യ മെത്രാൻ സമിതി ചെയർമാനും തൃശൂർ സഹായമെത്രാനുമായ മാർ ടോണി നീലങ്കാവിൽ സമാപന സന്ദേശം നൽകി. യുഗാന്ത്യചിന്തകൾ രക്ഷയുടെയും ആനന്ദത്തിന്‍റെയും ആധ്യാത്മികതയിലേക്കു നയിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഭയത്തിന്‍റെ അധ്യാത്മികതയല്ല, മറിച്ച് പരിശുദ്ധ കൂദാശകളിൽ അധിഷ്ഠിതമായ അധ്യാത്മികത, പൗരസ്ത്യ സഭകളുടെ തനിമയാണെന്നും അവ വളർത്തിയെടുക്കേണ്ടതു കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ട് റവ.ഡോ. കുര്യൻ താമരശേരി പറഞ്ഞു.

പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ റവ.ഡോ. കുര്യാക്കോസ് അന്പഴത്തിനാൽ സ്വാഗതവും രൂപത വികാരി ജനറാൾ റവ.ഡോ. കുര്യൻ താമരശേരി കൃതജ്ഞതയും പറഞ്ഞു. രൂപത പ്രൊക്യുറേറ്റർ ഫാ. മാർട്ടിൻ വെള്ളിയാംകുളം, ഫാ. സെബാസ്റ്റ്യൻ വടക്കേമുറിയിൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. നൂറ്റന്പതോളം പേർ സെമിനാറിൽ സംബന്ധിച്ചു.