കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ വ്യാജ ബാങ്ക് രേഖ നിർമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യയെയാണ് ആലുവ ഡിവൈഎസ്പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്ത കുറ്റമാണ് ആദിത്യക്കെതിരേയുള്ളത്. ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്തു വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ആദിത്യയെ വിശദമായി ചോദ്യം ചെയ്യുമെന്നു ഡിവൈഎസ്പി പറഞ്ഞു.
ആദിത്യയെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് എസ്പി ഓഫീസിന് മുന്നിൽ ഏതാനും പേർ തടച്ചുകൂടി. വീട്ടുകാരുമായി സംസാരിക്കാൻ ആദിത്യയെ അനുവദിച്ചതിനെത്തുടർന്ന് ഇവർ പിന്നീട് സ്വയമേ പിരിഞ്ഞുപോയി. കേസുമായി ബന്ധപ്പെട്ട് ഫാ. പോൾ തേലക്കാട്ടിന്റെ പക്കലുള്ള ഇ-മെയിൽ വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു.
കർദിനാളിന് ചില ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ടെന്നും ആ ബാങ്കുകളിലൂടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകൾ നടത്തിയെന്നും ആരോപിച്ചാണ് കർദിനാളിനെ പ്രതിക്കൂട്ടിൽ നിറുത്തിയിരുന്നത്. ഇൗ ബാങ്ക് രേഖകൾ ചിലർ വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ആദിത്യയെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് എസ്പി ഓഫീസിന് മുന്നിൽ ഏതാനും പേർ തടച്ചുകൂടി. വീട്ടുകാരുമായി സംസാരിക്കാൻ ആദിത്യയെ അനുവദിച്ചതിനെത്തുടർന്ന് ഇവർ പിന്നീട് സ്വയമേ പിരിഞ്ഞുപോയി. കേസുമായി ബന്ധപ്പെട്ട് ഫാ. പോൾ തേലക്കാട്ടിന്റെ പക്കലുള്ള ഇ-മെയിൽ വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു.
കർദിനാളിന് ചില ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ടെന്നും ആ ബാങ്കുകളിലൂടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകൾ നടത്തിയെന്നും ആരോപിച്ചാണ് കർദിനാളിനെ പ്രതിക്കൂട്ടിൽ നിറുത്തിയിരുന്നത്. ഇൗ ബാങ്ക് രേഖകൾ ചിലർ വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.