കൊച്ചി: സ്ട്രോക്കിനെ പ്രതിരോധിക്കാൻ ബ്ലഡ് തിന്നർ (ആന്റി കൊയാഗുലന്റ്) ഉപയോഗിക്കാനാകാത്ത രോഗികളിൽ പകരം ഉപയോഗിക്കാനാകുന്ന നൂതന പ്രക്രിയ ആസ്റ്റർ മെഡ്സിറ്റിയിൽ വിജയകരമായി നടത്തി. ആശുപത്രിയിലെ നാലു രോഗികളിലാണ് സാങ്കേതികമായി ഏറെ വെല്ലുവിളിയുള്ള ലെഫ്റ്റ് ഏട്രിയൽ അപ്പൻഡേജ് ക്ലോഷർ എന്ന പ്രക്രിയ നടത്തിയത്.
ക്രമരഹിതമായ ഹൃദയമിടിപ്പുള്ള രോഗിയുടെ ഹൃദയത്തിലെ ഉപരി അറയായ ഇടത് ഏട്രിയൽ അപ്പൻഡേജിൽ രക്തം കട്ടപിടിക്കുന്നതാണ് സ്ട്രോക്കിന് കാരണമാകുന്നത്. രക്തം കട്ടപിടിക്കാതിരിക്കാൻ ആന്റികോയാഗുലന്റാണ് സാധാരണയായി നൽകുന്നത്. എന്നാൽ, ഈ രോഗികളിൽ രണ്ടു പേർക്ക് ഈ മരുന്ന് നല്കിയപ്പോൾ വയറിൽ നിർത്താതെ രക്തസ്രാവം ഉണ്ടായി.
മറ്റൊരു രോഗിയിൽ പ്ലേറ്റ്ലറ്റിന്റെ അളവ് കുറവായതിനാൽ ഇത് ഉപയോഗിക്കാനാകുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടർമാർ ലെഫ്റ്റ് ഏട്രിയൽ അപ്പൻഡേജ് ക്ലോഷർ എന്ന പ്രക്രിയ നിർദേശിച്ചത്.
രക്തം കട്ടപിടിക്കുന്ന ഇടത് ഏട്രിയൽ അപ്പൻഡേജ്, പ്ലഗ് ഉപയോഗിച്ച് അടയ്ക്കുന്നതാണ് ഈ പ്രക്രിയ. ആൻജിയോഗ്രാഫിക്ക് സമാനമായ പ്രക്രിയയിലൂടെ ഹൃദയത്തിന്റെ വലതുവശത്തിലൂടെ പ്ലഗ് കടത്തിവിട്ട് ഇടതുവശത്ത് എത്തിച്ച് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
നാലു പേരിലും പ്രക്രിയ വിജയകരമായിരുന്നു. പ്രക്രിയയ്ക്കുശേഷം എല്ലാ രോഗികളും സുഖമായിരിക്കുന്നുവെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ കാർഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോ. പ്രവീണ്‍ ശ്രീകുമാർ, സീനിയർ കണ്‍സൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. രാജശേഖർ വർമ, കാർഡിയോളജി വിഭാഗം ലീഡ് കണ്‍സൾട്ടന്റ് ഡോ. അനിൽകുമാർ എന്നിവർ അറിയിച്ചു.
ക്രമരഹിതമായ ഹൃദയമിടിപ്പുള്ള രോഗിയുടെ ഹൃദയത്തിലെ ഉപരി അറയായ ഇടത് ഏട്രിയൽ അപ്പൻഡേജിൽ രക്തം കട്ടപിടിക്കുന്നതാണ് സ്ട്രോക്കിന് കാരണമാകുന്നത്. രക്തം കട്ടപിടിക്കാതിരിക്കാൻ ആന്റികോയാഗുലന്റാണ് സാധാരണയായി നൽകുന്നത്. എന്നാൽ, ഈ രോഗികളിൽ രണ്ടു പേർക്ക് ഈ മരുന്ന് നല്കിയപ്പോൾ വയറിൽ നിർത്താതെ രക്തസ്രാവം ഉണ്ടായി.
മറ്റൊരു രോഗിയിൽ പ്ലേറ്റ്ലറ്റിന്റെ അളവ് കുറവായതിനാൽ ഇത് ഉപയോഗിക്കാനാകുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടർമാർ ലെഫ്റ്റ് ഏട്രിയൽ അപ്പൻഡേജ് ക്ലോഷർ എന്ന പ്രക്രിയ നിർദേശിച്ചത്.
രക്തം കട്ടപിടിക്കുന്ന ഇടത് ഏട്രിയൽ അപ്പൻഡേജ്, പ്ലഗ് ഉപയോഗിച്ച് അടയ്ക്കുന്നതാണ് ഈ പ്രക്രിയ. ആൻജിയോഗ്രാഫിക്ക് സമാനമായ പ്രക്രിയയിലൂടെ ഹൃദയത്തിന്റെ വലതുവശത്തിലൂടെ പ്ലഗ് കടത്തിവിട്ട് ഇടതുവശത്ത് എത്തിച്ച് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
നാലു പേരിലും പ്രക്രിയ വിജയകരമായിരുന്നു. പ്രക്രിയയ്ക്കുശേഷം എല്ലാ രോഗികളും സുഖമായിരിക്കുന്നുവെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ കാർഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോ. പ്രവീണ്‍ ശ്രീകുമാർ, സീനിയർ കണ്‍സൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. രാജശേഖർ വർമ, കാർഡിയോളജി വിഭാഗം ലീഡ് കണ്‍സൾട്ടന്റ് ഡോ. അനിൽകുമാർ എന്നിവർ അറിയിച്ചു.