പയ്യന്നൂര്‍: എടാട്ട് കണ്ണങ്ങാട്ട് ക്ഷേത്രത്തിനു സമീപത്തെ ബിജെപി അനുഭാവിയുടെ വീടിനുനേരെ ബോംബേറ്. പെരുമ്പ മുത്തപ്പന് ക്ഷേത്രത്തിനു സമീപത്തെ വിടികെ ഓട്-ഇഷ്ടിക വ്യാപാരി വട്ടക്കൊവ്വല്‍ കുഞ്ഞിരാമന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്.
ഇന്നലെ പുലര്‍ച്ചെ 1.45നായിരുന്നു സംഭവം. കുഞ്ഞിരാമനും ബിജെപി അനുഭാവിയായ മകന് വിനോദ് ഉള്‍പ്പെടെയുള്ള മക്കളുമാണ് ഇവിടെ താമസം. കണ്ണങ്ങാട് ക്ഷേത്രം റോഡില്നിന്നെറിഞ്ഞ സ്റ്റീല്‍ ബോംബ് വീട്ടുമുറ്റത്തുവീണു പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ വീടിന്റെ ഒരു ജനൽച്ചില്ല് തകര്‍ന്നു. ഭിത്തിയിലും കേടുപാടുകള്‍ സംഭവിച്ചു.
സ്ഫോടനശബ്ദം കേട്ട് വീട്ടുകാരും പരിസരവാസികളും ഉണര്‍ന്നപ്പോൾ ക്ഷേത്രത്തിന്റെ ഭാഗത്തേക്കുള്ള റോഡിലൂടെ ബൈക്ക് ഓടിച്ചുപോകുന്ന ശബ്ദം കേട്ടതായി പറയുന്നു. ഡ്രൈവറായ വിനോദ് കുറച്ചുനാളായി അനുഭാവിയാണെന്ന് ബിജെപി നേതൃത്വം പറയുന്നു. വീട്ടുകാരെ ഭയപ്പെടുത്താനായി സൃഷ്ടിച്ച സ്ഫോടനമാണിതെന്ന് കരുതുന്ന പോലീസ് സമീപപ്രദേശങ്ങളിലെ നിരീക്ഷണ കാമറകൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
കല്യാശേരി നിയോജക മണ്ഡലത്തിലെ 19-ാം നമ്പർ ബൂത്തായ പിലാത്തറയില്‍ നാളെ റീപോളിംഗ് നടക്കുന്നതിന്റെ ഭാഗമായി എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാർ ഇന്നലെ പിലാത്തറ സന്ദര്‍ശിക്കാനിരിക്കെയാണ് സ്ഫോടനം.
കഴിഞ്ഞദിവസം കോറോം നോര്‍ത്തിലും കാര പാലത്തിന് സമീപവുമായി ബോംബ് സ്ഫോടനങ്ങളുണ്ടായിരുന്നു.
ഇന്നലെ പുലര്‍ച്ചെ 1.45നായിരുന്നു സംഭവം. കുഞ്ഞിരാമനും ബിജെപി അനുഭാവിയായ മകന് വിനോദ് ഉള്‍പ്പെടെയുള്ള മക്കളുമാണ് ഇവിടെ താമസം. കണ്ണങ്ങാട് ക്ഷേത്രം റോഡില്നിന്നെറിഞ്ഞ സ്റ്റീല്‍ ബോംബ് വീട്ടുമുറ്റത്തുവീണു പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ വീടിന്റെ ഒരു ജനൽച്ചില്ല് തകര്‍ന്നു. ഭിത്തിയിലും കേടുപാടുകള്‍ സംഭവിച്ചു.
സ്ഫോടനശബ്ദം കേട്ട് വീട്ടുകാരും പരിസരവാസികളും ഉണര്‍ന്നപ്പോൾ ക്ഷേത്രത്തിന്റെ ഭാഗത്തേക്കുള്ള റോഡിലൂടെ ബൈക്ക് ഓടിച്ചുപോകുന്ന ശബ്ദം കേട്ടതായി പറയുന്നു. ഡ്രൈവറായ വിനോദ് കുറച്ചുനാളായി അനുഭാവിയാണെന്ന് ബിജെപി നേതൃത്വം പറയുന്നു. വീട്ടുകാരെ ഭയപ്പെടുത്താനായി സൃഷ്ടിച്ച സ്ഫോടനമാണിതെന്ന് കരുതുന്ന പോലീസ് സമീപപ്രദേശങ്ങളിലെ നിരീക്ഷണ കാമറകൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
കല്യാശേരി നിയോജക മണ്ഡലത്തിലെ 19-ാം നമ്പർ ബൂത്തായ പിലാത്തറയില്‍ നാളെ റീപോളിംഗ് നടക്കുന്നതിന്റെ ഭാഗമായി എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാർ ഇന്നലെ പിലാത്തറ സന്ദര്‍ശിക്കാനിരിക്കെയാണ് സ്ഫോടനം.
കഴിഞ്ഞദിവസം കോറോം നോര്‍ത്തിലും കാര പാലത്തിന് സമീപവുമായി ബോംബ് സ്ഫോടനങ്ങളുണ്ടായിരുന്നു.