കോഴിക്കോട്: മുക്കം നീലേശ്വരം സ്കൂളിൽ വിദ്യാര്‍ഥികളുടെ ഉത്തരപേപ്പർ തിരുത്തി അധ്യാപകന് പരീക്ഷ എഴുതിയ സംഭവത്തിൽ എഴുതിയ പരീക്ഷ റദ്ദാക്കി പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം വിദ്യാര്‍ഥികൾ അംഗീകരിച്ചു. രണ്ടു കുട്ടികളോടാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാൻ അവശ്യപ്പെട്ടത്. തീരുമാനം കുട്ടികളുടെ രക്ഷിതാക്കൾ ആദ്യം എതിർത്തിരുന്നു.
വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാൻ കുട്ടികൾ അപേക്ഷ നൽകി. അതേസമയം, നീലേശ്വരം സ്കൂളിലെ പരീക്ഷ ആൾമാറാട്ട കേസിൽ പ്രതിയായ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. വിദ്യാര്‍ഥികൾക്ക് പകരം താൻ പരീക്ഷയെഴുതിയിട്ടില്ലെന്നാണ് അധ്യാപകൻ ജാമ്യാപേക്ഷയിൽ പറയുന്നത്. ഉത്തരക്കടലാസുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ പരീക്ഷാ ചുമതലയുള്ള പ്രിൻസിപ്പലടക്കമുള്ളവർക്ക് മാത്രമാണ് ഉത്തരവാദിത്വമെന്ന് നിഷാദിന്റെ ജാമ്യാപേക്ഷയിലുണ്ട്. എന്നാൽ ഇതിനുവിരുദ്ധമായി കുറ്റം പൂർണമായി അംഗീകരിക്കുന്ന മൊഴിയാണ് നേരത്തെ അധ്യാപകൻ വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം നൽകിയത്.
മറ്റ് പ്രതികളും ഇന്ന് ജാമ്യാപേക്ഷ നൽകിയേക്കും. ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ നടത്തിയ തെളിവെടുപ്പിന്റെ റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചു. റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളതെന്നാണ് വിവരം. സംഭവത്തിൽ മറ്റ് അധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാൻ കുട്ടികൾ അപേക്ഷ നൽകി. അതേസമയം, നീലേശ്വരം സ്കൂളിലെ പരീക്ഷ ആൾമാറാട്ട കേസിൽ പ്രതിയായ അധ്യാപകൻ നിഷാദ് വി. മുഹമ്മദ് മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. വിദ്യാര്‍ഥികൾക്ക് പകരം താൻ പരീക്ഷയെഴുതിയിട്ടില്ലെന്നാണ് അധ്യാപകൻ ജാമ്യാപേക്ഷയിൽ പറയുന്നത്. ഉത്തരക്കടലാസുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ പരീക്ഷാ ചുമതലയുള്ള പ്രിൻസിപ്പലടക്കമുള്ളവർക്ക് മാത്രമാണ് ഉത്തരവാദിത്വമെന്ന് നിഷാദിന്റെ ജാമ്യാപേക്ഷയിലുണ്ട്. എന്നാൽ ഇതിനുവിരുദ്ധമായി കുറ്റം പൂർണമായി അംഗീകരിക്കുന്ന മൊഴിയാണ് നേരത്തെ അധ്യാപകൻ വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം നൽകിയത്.
മറ്റ് പ്രതികളും ഇന്ന് ജാമ്യാപേക്ഷ നൽകിയേക്കും. ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ നടത്തിയ തെളിവെടുപ്പിന്റെ റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചു. റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളതെന്നാണ് വിവരം. സംഭവത്തിൽ മറ്റ് അധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്.