തിരുവനന്തപുരം: ഭാര്യയുടെയും മകളുടെയും മരണത്തിനു ശേഷവും ബാങ്ക് അധികൃതർ പണത്തിനായി ഫോണിലൂടെ ശല്യം ചെയ്തെന്ന് ഇന്നലെ രാവിലെയും മാധ്യമങ്ങളോടു പറഞ്ഞ ചന്ദ്രൻ പക്ഷേ ഫോറൻസിക് സംഘം ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതോടെ പ്രതിയായി മാറി. ചന്ദ്രനെയും ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുക്കുന്പോൾ അന്പരപ്പിലായിരുന്നു ചന്ദ്രന്റെ അയൽവാസികളും നാട്ടുകാരും.
ചൊവ്വാഴ്ച ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊളളലേറ്റ് ലേഖയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്പോൾ ആംബുലൻസിൽ കൂടെ ഉണ്ടായിരുന്ന ചന്ദ്രൻ മാധ്യമങ്ങളോടു ബാങ്ക് ഉദ്യോഗസ്ഥരുടെ പീഡനം വിവരിക്കുന്ന തിരക്കിലായിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത ചന്ദ്രനെയും ബന്ധുക്കളെയും നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് 12 കിലോമീറ്റർ അകലെ നരുവാമ്മൂട് പോലീസ് സ്റ്റേഷനിലാണ് കൊണ്ടു വന്നത്്. തുടർന്ന് ഭാര്യയുടെയും മകളുടെയും മൃതശരീരം കാണണമെന്ന് ചന്ദ്രൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വൻ പോലീസ് സന്നാഹത്തിൽ വീട്ടിലെത്തിച്ച് തിരികെ കൊണ്ടു പോകുകയായിരുന്നു.
കടബാധ്യത മന്ത്രവാദത്തിലൂടെ വീട്ടാമെന്ന വിശ്വാസമാണ് കുടുംബത്തെ വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യക്കുറിപ്പിൽ നിന്നു ലഭിക്കുന്ന സൂചന. നാട്ടുകാരുമായി അത്ര ഇടപെടലുകൾ ഒന്നും ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ല.
തൊട്ടടുത്ത വീട്ടുകാർക്ക് പോലും ആ വീട്ടിനുളളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തതയില്ല. വെള്ളിയാഴ്ച കനറാ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് നൽകി മടങ്ങിയതിനെത്തുടർന്ന് തിങ്കളാഴ്ച കോട്ടൂരിൽ നിന്നു മന്ത്രവാദിയെത്തി വീട്ടിൽ മന്ത്രവാദം നടന്നതായി ലേഖയുടെ ബന്ധുക്കൾ പറഞ്ഞു.
ചൊവ്വാഴ്ച ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊളളലേറ്റ് ലേഖയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്പോൾ ആംബുലൻസിൽ കൂടെ ഉണ്ടായിരുന്ന ചന്ദ്രൻ മാധ്യമങ്ങളോടു ബാങ്ക് ഉദ്യോഗസ്ഥരുടെ പീഡനം വിവരിക്കുന്ന തിരക്കിലായിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത ചന്ദ്രനെയും ബന്ധുക്കളെയും നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് 12 കിലോമീറ്റർ അകലെ നരുവാമ്മൂട് പോലീസ് സ്റ്റേഷനിലാണ് കൊണ്ടു വന്നത്്. തുടർന്ന് ഭാര്യയുടെയും മകളുടെയും മൃതശരീരം കാണണമെന്ന് ചന്ദ്രൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വൻ പോലീസ് സന്നാഹത്തിൽ വീട്ടിലെത്തിച്ച് തിരികെ കൊണ്ടു പോകുകയായിരുന്നു.
കടബാധ്യത മന്ത്രവാദത്തിലൂടെ വീട്ടാമെന്ന വിശ്വാസമാണ് കുടുംബത്തെ വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യക്കുറിപ്പിൽ നിന്നു ലഭിക്കുന്ന സൂചന. നാട്ടുകാരുമായി അത്ര ഇടപെടലുകൾ ഒന്നും ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ല.
തൊട്ടടുത്ത വീട്ടുകാർക്ക് പോലും ആ വീട്ടിനുളളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തതയില്ല. വെള്ളിയാഴ്ച കനറാ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് നൽകി മടങ്ങിയതിനെത്തുടർന്ന് തിങ്കളാഴ്ച കോട്ടൂരിൽ നിന്നു മന്ത്രവാദിയെത്തി വീട്ടിൽ മന്ത്രവാദം നടന്നതായി ലേഖയുടെ ബന്ധുക്കൾ പറഞ്ഞു.