കൊച്ചി: സിലബസ് പഠിപ്പിച്ചു തീരുന്നതുവരെ എഐടിടി പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഐടിഐ മാനേജേഴ്സ് അസോസിയേഷന് നല്കിയ നിവേദനങ്ങള്‍ ഒരു മാസത്തിനകം എന്‍സിവിടി ഡയറക്ടര്‍ ജനറല്‍ പരിഗണിച്ച് തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
എന്‍സിവിടി നല്കിയ സിലബസ് പ്രകാരമുള്ള പാഠങ്ങള്‍ പഠിപ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുന്നെന്നും ഇതിനനുസരിച്ച് എഐടിടി പരീക്ഷ മാറ്റിവയ്ക്കണമെന്നുമാവശ്യപ്പെട്ട് അസോസിയേഷന് നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.
നേരത്തേ ഇക്കാര്യം ഉന്നയിച്ച് എന്‍സിവിടി ഡയറക്ടര്‍ ജനറല്‍ ഒഫ് ട്രെയിനിംഗിന് നാലു നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇവ നിയമാനുസൃതം പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
എന്‍സിവിടി നല്കിയ സിലബസ് പ്രകാരമുള്ള പാഠങ്ങള്‍ പഠിപ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുന്നെന്നും ഇതിനനുസരിച്ച് എഐടിടി പരീക്ഷ മാറ്റിവയ്ക്കണമെന്നുമാവശ്യപ്പെട്ട് അസോസിയേഷന് നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.
നേരത്തേ ഇക്കാര്യം ഉന്നയിച്ച് എന്‍സിവിടി ഡയറക്ടര്‍ ജനറല്‍ ഒഫ് ട്രെയിനിംഗിന് നാലു നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇവ നിയമാനുസൃതം പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.