അതിരന്പുഴ: സൗരോർജ പ്ലാന്റിലൂടെ വൈദ്യുതി ഉത്പാദിപ്പിച്ചു മൂന്നു മാസംകൊണ്ട് എംജി യൂണിവേഴ്സിറ്റി ലാഭിച്ചത് 8.73 ലക്ഷം രൂപ. വൈദ്യുതി ഉപയോഗം ഗണ്യമായി വർധിക്കുന്ന ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണു വൈദ്യുതി ചാർജ് കുറച്ച് എംജി സർവകലാശാല നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെ യഥാക്രമം 12.76 ലക്ഷം, 14.19, 13.55 എന്നിങ്ങനെയാണ് വൈദ്യുതി ചാർജ് അടച്ചതെങ്കിൽ ഇത്തവണ അത് 9.84, 11.34, 10.58 ലക്ഷം രൂപയായി കുറഞ്ഞെന്ന് സിൻഡിക്കേറ്റ് ആസൂത്രണ വികസന ഉപസമിതി കണ്‍വീനർ ഡോ. കെ. കൃഷ്ണദാസ് പറഞ്ഞു. ഇതിലൂടെ 8,73,761 രൂപ സർവകലാശാലയ്ക്കു ലാഭിക്കാൻ കഴിഞ്ഞു.
എട്ടു കെട്ടിട സമുച്ചയങ്ങളിലായി 400 കിലോവാട്ടിന്റെ ഓണ്‍ഗ്രിഡ് സോളാർ പവർപ്ലാന്റ് സ്ഥാപിച്ചാണ് സർവകലാശാല വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. 3.25 കോടി രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കിയത്.
സോളാർ പവർ പ്ലാന്റിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി സർവകലാശാല ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. മിച്ചം വരുന്നതു കെഎസ്ഇബി ഗ്രിഡിലേക്കു നൽകുന്നു. ദിവസേന 1600 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണു പ്ലാന്റ്. കെഎസ്ഇബി ഗ്രിഡിലേക്കു നൽകുന്ന വൈദ്യുതിയുടെ വില കുറച്ചുള്ള ചാർജാണ് സർവകലാശാല അടയ്ക്കുന്നത്.
320 കിലോവാട്ട് ശേഷിയുള്ള 1,258 പാനലുകളും 50, 30, 20, 6 കിലോവാട്ട് ശേഷിയുള്ള സ്ട്രിംഗ് ഇൻവെർട്ടറുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. സർവകലാശാല എൻജിനിയറിംഗ് വിഭാഗത്തിനാണു പരിപാലന ചുമതല.
എട്ടു കെട്ടിട സമുച്ചയങ്ങളിലായി 400 കിലോവാട്ടിന്റെ ഓണ്‍ഗ്രിഡ് സോളാർ പവർപ്ലാന്റ് സ്ഥാപിച്ചാണ് സർവകലാശാല വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. 3.25 കോടി രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കിയത്.
സോളാർ പവർ പ്ലാന്റിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി സർവകലാശാല ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. മിച്ചം വരുന്നതു കെഎസ്ഇബി ഗ്രിഡിലേക്കു നൽകുന്നു. ദിവസേന 1600 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണു പ്ലാന്റ്. കെഎസ്ഇബി ഗ്രിഡിലേക്കു നൽകുന്ന വൈദ്യുതിയുടെ വില കുറച്ചുള്ള ചാർജാണ് സർവകലാശാല അടയ്ക്കുന്നത്.
320 കിലോവാട്ട് ശേഷിയുള്ള 1,258 പാനലുകളും 50, 30, 20, 6 കിലോവാട്ട് ശേഷിയുള്ള സ്ട്രിംഗ് ഇൻവെർട്ടറുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. സർവകലാശാല എൻജിനിയറിംഗ് വിഭാഗത്തിനാണു പരിപാലന ചുമതല.