+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക്സഭാ മണ്ഡലങ്ങളുടെ പേരുപറയാൻ റിജേഷിനു വേണ്ടതു വെറും നാലു മിനിറ്റ്

തിരുവനന്തപുരം: ലോക്സഭാ മണ്ഡലങ്ങളിലൂടെ ഭാരതപര്യടനം പൂർത്തിയാക്കാൻ പൊന്നാനിക്കാരൻ റിജേഷിനു വേണ്ട
ലോക്സഭാ മണ്ഡലങ്ങളുടെ പേരുപറയാൻ  റിജേഷിനു വേണ്ടതു വെറും നാലു മിനിറ്റ്
തിരുവനന്തപുരം: ലോക്സഭാ മണ്ഡലങ്ങളിലൂടെ ഭാരതപര്യടനം പൂർത്തിയാക്കാൻ പൊന്നാനിക്കാരൻ റിജേഷിനു വേണ്ടതു നാലു മിനിറ്റു മാത്രം. രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ റിജേഷിനു മനഃപാഠമാണ്. നാലു മിനിറ്റു കൊണ്ട് ഇത്രയും ലോക്സഭാ മണ്ഡലങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പേരുകൾ നിർത്താതെ പറയാനും റിജേഷിനാകും.

ഇലക്‌ട്രീഷ്യനായ പൊന്നാനി പള്ളിപ്രം കളരിക്കൽ വീട്ടിൽ റിജേഷ് പൊന്നാനി എംഎൽഎയായ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍റെ ചേംബറിലാണ് പേരുകൾ നിർത്താതെ പറഞ്ഞു പ്രശംസ നേടിയത്. രണ്ടു മാസത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് മണ്ഡലങ്ങളുടെ പേരുകൾ വേഗത്തിൽ പറയാനായതെന്നു റിജേഷ് പറയുന്നു. ചെറുപ്പത്തിൽ തെരഞ്ഞെടുപ്പു കാലത്ത് പ്രമുഖർ മത്സരിക്കുന്ന മണ്ഡലവും വിവരങ്ങളുമെല്ലാം അച്ഛൻ ശങ്കരൻകുട്ടിയിൽ നിന്നു റിജേഷ് മനസിലാക്കിയിരുന്നു.

കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെയും ജനപ്രതിനിധികളുടെയും പേരുകളും തെറ്റാതെ റിജേഷ് പറയും. മോഹൻലാൽ അഭിനയിച്ച സിനിമകളുടെ പേരും വർഷവും അദ്ദേഹത്തിന്‍റെ മുന്നിൽ അവതരിപ്പിച്ചു. ഇനിയുള്ള മോഹം മമ്മൂട്ടി അഭിനയിച്ച സിനിമാ പേരുകൾ വർഷങ്ങൾ സഹിതം അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കണം എന്നതാണ്.
റിജേഷിന്‍റെ മികവിനു സ്പീക്കർ പുരസ്കാരം നൽകി.