തിരുവനന്തപുരം: ബാങ്കിന്റെ ജപ്തിഭീഷണിയെത്തുടർന്ന് അമ്മയും മകളും തീകൊളുത്തി മരിച്ചു. നെയ്യാറ്റിൻകര മാരായമുട്ടം മഞ്ചവിളാകം മലയിക്കട വൈഷ്ണവി നിവാസിൽ ചന്ദ്രന്റെ ഭാര്യ ലേഖ (40), മകൾ വൈഷ്ണവി (19) എന്നിവരാണു മരിച്ചത്. ഇന്നലെ മൂന്നോടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇരുവരും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ വൈഷ്ണവി ആദ്യം മരിച്ചു. ലേഖയെ 90 ശതമാനം പൊള്ളലോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരികാവയവങ്ങൾ ഉൾ പ്പെടെ പൊള്ളലേറ്റിരുന്നതിനാൽ വൈകുന്നേരത്തോടെ മരിച്ചു.വീട് പണിയുന്നതിനായി 2005 ൽ കനറാ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽനിന്നെടുത്ത അഞ്ചു ലക്ഷം രൂപ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതാണു ജപ്തിയിലേക്കു നയിച്ചത്. വെള്ളിയാഴ്ച ബാങ്ക് അധികൃതർ വീട്ടിലെത്തിയതായും ജപ്തി നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതായും നാട്ടുകാർ പറഞ്ഞു.
ഇതേത്തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായ കുടുംബം തുക തിരിച്ചടയ്ക്കുന്നതിനായി പല മാർഗങ്ങൾ നോക്കിയെങ്കിലും നടന്നില്ല.
ജപ്തി നടന്നാലുള്ള നാണക്കേടു ഭയന്ന് വീട് വിറ്റ് തുക തിരിച്ചടയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. വിദേശത്തായിരുന്ന ചന്ദ്രനു ജോലി നഷ്ടപ്പെട്ടതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. വായ്പത്തുകയും പലിശയുമടക്കം എട്ടു ലക്ഷം രൂപ തിരിച്ചടച്ചതായും ഇനി 6.72 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളതെന്നും ബന്ധുക്കൾ പറഞ്ഞു.
തിരിച്ചടവ് വൈകിയതിനെ ത്തുടർന്ന് നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നാണു ബാങ്കിന്റെ വാദം. തിരിച്ചടവിന് ഇന്നലെ വരെയാണ് സമയം അനുവദിച്ചിരുന്നതെന്നും ബാങ്ക് അധികൃതർ പറഞ്ഞു. ബിബിഎയ്ക്കു പഠിക്കുകയായിരുന്നു വൈഷ്ണവി. മാരായമുട്ടം പോലീസ് കേസെടുത്തു.
ഗുരുതരമായി പൊള്ളലേറ്റ വൈഷ്ണവി ആദ്യം മരിച്ചു. ലേഖയെ 90 ശതമാനം പൊള്ളലോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരികാവയവങ്ങൾ ഉൾ പ്പെടെ പൊള്ളലേറ്റിരുന്നതിനാൽ വൈകുന്നേരത്തോടെ മരിച്ചു.വീട് പണിയുന്നതിനായി 2005 ൽ കനറാ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽനിന്നെടുത്ത അഞ്ചു ലക്ഷം രൂപ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതാണു ജപ്തിയിലേക്കു നയിച്ചത്. വെള്ളിയാഴ്ച ബാങ്ക് അധികൃതർ വീട്ടിലെത്തിയതായും ജപ്തി നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതായും നാട്ടുകാർ പറഞ്ഞു.
ഇതേത്തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായ കുടുംബം തുക തിരിച്ചടയ്ക്കുന്നതിനായി പല മാർഗങ്ങൾ നോക്കിയെങ്കിലും നടന്നില്ല.
ജപ്തി നടന്നാലുള്ള നാണക്കേടു ഭയന്ന് വീട് വിറ്റ് തുക തിരിച്ചടയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. വിദേശത്തായിരുന്ന ചന്ദ്രനു ജോലി നഷ്ടപ്പെട്ടതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. വായ്പത്തുകയും പലിശയുമടക്കം എട്ടു ലക്ഷം രൂപ തിരിച്ചടച്ചതായും ഇനി 6.72 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളതെന്നും ബന്ധുക്കൾ പറഞ്ഞു.
തിരിച്ചടവ് വൈകിയതിനെ ത്തുടർന്ന് നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നാണു ബാങ്കിന്റെ വാദം. തിരിച്ചടവിന് ഇന്നലെ വരെയാണ് സമയം അനുവദിച്ചിരുന്നതെന്നും ബാങ്ക് അധികൃതർ പറഞ്ഞു. ബിബിഎയ്ക്കു പഠിക്കുകയായിരുന്നു വൈഷ്ണവി. മാരായമുട്ടം പോലീസ് കേസെടുത്തു.