തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇനി തുടർന്നു പഠിക്കാനാകില്ലെന്ന് ആത്മഹത്യക്കു ശ്രമിച്ച വിദ്യാർഥിനി. ഇന്നലെ ബന്ധുക്കളുമൊത്തു കോളജിലെത്തിയ പെണ്‍കുട്ടി ടിസിക്ക് അപേക്ഷ നൽകി. പഠിക്കാനെത്തുമ്പോൾ പ്രശ്നങ്ങളുണ്ടാകാൻ ഇടയുണ്ടെന്നും അതു ഭയന്നാണു കോളജിൽ നിന്നു മാറാൻ തീരുമാനിച്ചതെന്നും പെണ്‍കുട്ടിക്കൊപ്പം കോളജിലെത്തിയ ബന്ധു പറഞ്ഞു.
കുട്ടിയുടെ ഭാവിയെ ഓർത്താണ് പരാതിയിൽനിന്നു പിന്മാറുന്നത്. ഒരു സയന്റിസ്റ്റ് ആകണമെന്ന ലക്ഷ്യത്തോടെ പഠിക്കുന്ന വിദ്യാർഥിനിക്ക് വീണ്ടും പ്രശ്നങ്ങളുണ്ടാകുന്നതു താങ്ങാനാകില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നു കോളജ് അധികൃതർ പറഞ്ഞെങ്കിലും കോളജ് മാറണമെന്ന തീരുമാനത്തിലായിരുന്നു വിദ്യാർഥിനിയും കുടുംബവും. യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലിനും കേരള സർവകലാശാലാ വൈസ് ചാൻസലർക്കുമാണ് ടിസിക്ക് അപേക്ഷ നൽകിയത്. ഈ മാസം മൂന്നിനാണു കോളജിലെ വിശ്രമമുറിയിൽ കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കോളജ് യൂണിയൻ പ്രവർത്തകരുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നും കോളജിൽ പഠിക്കാനുള്ള സാഹചര്യമില്ലെന്നും പെണ്‍കുട്ടി കുറിപ്പിൽ പറഞ്ഞിരുന്നു.
കോളജ് യൂണിയൻ പ്രവർത്തകർ നിർബന്ധപൂർവം സമരങ്ങൾളിലും മറ്റു സംഘടനാ പരിപാടികളിലും പങ്കെടുപ്പിക്കുന്നുവെന്നും വിസമ്മതിച്ചതിനു തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു. ഇതേത്തുടർന്നു സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോണ്‍ ഗവർണർ പി. സദാശിവത്തിനു നൽകിയ പരാതിയിൽ അദ്ദേഹം കേരള സർകലാശാല വൈസ് ചാൻസലറോടു റിപ്പോർട്ട് തേടിയിരുന്നു.
ആത്മഹത്യാ ശ്രമത്തിനു പെണ്‍കുട്ടിക്കെതിരേ പിന്നീടു പോലീസ് കേസെടുത്തിരുന്നു.
കുട്ടിയുടെ ഭാവിയെ ഓർത്താണ് പരാതിയിൽനിന്നു പിന്മാറുന്നത്. ഒരു സയന്റിസ്റ്റ് ആകണമെന്ന ലക്ഷ്യത്തോടെ പഠിക്കുന്ന വിദ്യാർഥിനിക്ക് വീണ്ടും പ്രശ്നങ്ങളുണ്ടാകുന്നതു താങ്ങാനാകില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നു കോളജ് അധികൃതർ പറഞ്ഞെങ്കിലും കോളജ് മാറണമെന്ന തീരുമാനത്തിലായിരുന്നു വിദ്യാർഥിനിയും കുടുംബവും. യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലിനും കേരള സർവകലാശാലാ വൈസ് ചാൻസലർക്കുമാണ് ടിസിക്ക് അപേക്ഷ നൽകിയത്. ഈ മാസം മൂന്നിനാണു കോളജിലെ വിശ്രമമുറിയിൽ കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കോളജ് യൂണിയൻ പ്രവർത്തകരുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നും കോളജിൽ പഠിക്കാനുള്ള സാഹചര്യമില്ലെന്നും പെണ്‍കുട്ടി കുറിപ്പിൽ പറഞ്ഞിരുന്നു.
കോളജ് യൂണിയൻ പ്രവർത്തകർ നിർബന്ധപൂർവം സമരങ്ങൾളിലും മറ്റു സംഘടനാ പരിപാടികളിലും പങ്കെടുപ്പിക്കുന്നുവെന്നും വിസമ്മതിച്ചതിനു തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു. ഇതേത്തുടർന്നു സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോണ്‍ ഗവർണർ പി. സദാശിവത്തിനു നൽകിയ പരാതിയിൽ അദ്ദേഹം കേരള സർകലാശാല വൈസ് ചാൻസലറോടു റിപ്പോർട്ട് തേടിയിരുന്നു.
ആത്മഹത്യാ ശ്രമത്തിനു പെണ്‍കുട്ടിക്കെതിരേ പിന്നീടു പോലീസ് കേസെടുത്തിരുന്നു.