കോഴിക്കോട്: മുക്കം നീലേശ്വരം ഹവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കുവേണ്ടി അധ്യാപകൻ പരീക്ഷയെഴുതിയ സംഭവത്തിൽ വിദ്യാർഥികൾ എഴുതിയ ഉത്തരക്കടലാസുകൾ ലഭിക്കാത്തതു കൊണ്ടാണ് വീണ്ടും പരീക്ഷ എഴുതാൻ നിർദ്ദേശിച്ചതെന്നും വിദ്യാർഥികളുടെ ഒരു വർഷം നഷ്ടപ്പെടാതിരിക്കാനുള്ള ഒരേയൊരു പോംവഴി വീണ്ടും പരീക്ഷ എഴുതുകയെന്നതാണെന്നും ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ .എസ്.എസ്. വിവേകാനന്ദൻ.
വീണ്ടും പരീക്ഷയെഴുതാൻ വിദ്യാർഥികൾ വിസമ്മതിച്ച പശ്ചാത്തലത്തിൽ മൊഴിയെടുക്കൽ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഹയർ സെക്കൻഡറി ഉദ്യോഗസ്ഥർ ഉടർ സർക്കാരിന് സമർപ്പിക്കും. സംസ്ഥാന സർക്കാരും ഹയർ സെക്കൻഡറി വകുപ്പുമാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.
വീണ്ടും പരീക്ഷയെഴുതാൻ വിദ്യാർഥികൾ വിസമ്മതിച്ച പശ്ചാത്തലത്തിൽ മൊഴിയെടുക്കൽ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഹയർ സെക്കൻഡറി ഉദ്യോഗസ്ഥർ ഉടർ സർക്കാരിന് സമർപ്പിക്കും. സംസ്ഥാന സർക്കാരും ഹയർ സെക്കൻഡറി വകുപ്പുമാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.