പീരുമേട്: കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ പ്രതിചേർക്കപ്പെട്ടവരെ വനപാലകർ മർദിക്കുകയും നായയെക്കൊണ്ട് കടിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന വനംവകുപ്പ്, വനംവകുപ്പ് അഴുത റേഞ്ച് ഓഫീസ്, ജില്ലാ കളക്ടർ എന്നിവരെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്.
മനുഷ്യാവകാശ പ്രവർത്തകനും അന്താരാഷ്ട്ര സമാധാന സംഘടനാ അംഗവുമായ ഡോ.ഗിന്നസ് മാടസ്വാമി നൽകിയ പരാതിയിലാണു കമ്മീഷന്റെ നടപടി. കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ അറസ്റ്റിലായ ആദിവാസി യുവാക്കളെ വനപാലകർ ക്രൂരമായി മർദിക്കുകയും ഒന്നാം പ്രതിയെ ഡോഗ് സ്ക്വാഡിലെ നായയെക്കൊണ്ടുകടിപ്പിക്കുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പേവിഷ ബാധയ്ക്കുള്ള വാക്സിനേഷൻ നൽകിയിരുന്നു. സംഭവത്തിൽ ജനപ്രതിനിധികൾ അടക്കം പ്രതിഷേധസമരവുമായി എത്തി. വനപാലകരുടെ നടപടികളെക്കുറിച്ചു വിശദ അന്വേഷണം ആവശ്യപ്പെട്ടാണു മാടസ്വാമി പരാതി നൽകിയത്.
മനുഷ്യാവകാശ പ്രവർത്തകനും അന്താരാഷ്ട്ര സമാധാന സംഘടനാ അംഗവുമായ ഡോ.ഗിന്നസ് മാടസ്വാമി നൽകിയ പരാതിയിലാണു കമ്മീഷന്റെ നടപടി. കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ അറസ്റ്റിലായ ആദിവാസി യുവാക്കളെ വനപാലകർ ക്രൂരമായി മർദിക്കുകയും ഒന്നാം പ്രതിയെ ഡോഗ് സ്ക്വാഡിലെ നായയെക്കൊണ്ടുകടിപ്പിക്കുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പേവിഷ ബാധയ്ക്കുള്ള വാക്സിനേഷൻ നൽകിയിരുന്നു. സംഭവത്തിൽ ജനപ്രതിനിധികൾ അടക്കം പ്രതിഷേധസമരവുമായി എത്തി. വനപാലകരുടെ നടപടികളെക്കുറിച്ചു വിശദ അന്വേഷണം ആവശ്യപ്പെട്ടാണു മാടസ്വാമി പരാതി നൽകിയത്.