തിരുവനന്തപുരം: സംസ്ഥാനത്തിനു പുറത്തുള്ള വിദ്യാർഥികൾക്ക് സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് കോഴ്സിനു പ്രവേശനത്തിനായി ഇന്നുമുതൽ അപേക്ഷ സമർപ്പിക്കാം. കഴിഞ്ഞ 10ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
സർക്കാർ മെഡിക്കൽ കോളജിൽ കേന്ദ്ര ക്വോട്ടായിൽ നിശ്ചിത ശതമാനം വിദ്യാർഥികൾക്കു പ്രവേശനം നല്കുന്ന രീതിയിൽ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജിലും കേരളത്തിനു പുറത്തുള്ള വിദ്യാർഥികൾക്കു പ്രവേശനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കൽ കോളജ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കോടതി വിധി. ഈ വിധിയുടെ പശ്ചാത്തലത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് പ്രവേശന പരീക്ഷാ കമ്മീഷണർ ഇന്നലെ ഉത്തരവിറക്കി. ഈ മാസം 20 വരയൊണ് അപേക്ഷാ സമർപ്പണത്തിനുള്ള സമയം.
കൂടാതെ സംസ്ഥാനത്തെ പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് നിശ്ചിതസമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികളിൽനിന്നും ആർക്കിടെക്ചർ (ബിആർക്), മെഡിക്കലും അനുബന്ധ കോഴ്സുകളും ( എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. കീം 2019 മുഖേന എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കലും അനുബന്ധ കോഴ്സുകളുംഎന്നിവയിൽ ഏതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓണ്‍ലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമെങ്കിൽ ആർക്കിടെക്ചർ, മെഡിക്കലും അനുബന്ധ കോഴ്സുകളും എന്നിവ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും വിട്ടുപോയ രേഖകൾ അപ് ലോഡ് ചെയ്യുന്നതിനും അവസരമുണ്ട്. കൂടാതെ മുമ്പു സമർപ്പിച്ച അപേക്ഷയിൽ ഫാർമസി(ബിഫാം) കോഴ്സ് തെരഞ്ഞെടുക്കാൻ വിട്ടുപോയവരും എന്നാൽ 2019 ലെ എൻജിനിയറിംഗ് പ്രവേശനപരീക്ഷയുടെ പേപ്പർ ഒന്ന് എഴുതിയവരുമായ വിദ്യാർഥികൾക്ക് ആവശ്യമുള്ള പക്ഷം ഫാർമസി കോഴ്സ് പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരമുണ്ട്.
പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനും കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനും ഇന്നു മുതൽ ഈ മാസം 20ന് വൈകുന്നേരം അഞ്ചുവരെ പ്രവേശനപരീക്ഷാ കമ്മീഷണറുടെ www. cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ട് .
സർക്കാർ മെഡിക്കൽ കോളജിൽ കേന്ദ്ര ക്വോട്ടായിൽ നിശ്ചിത ശതമാനം വിദ്യാർഥികൾക്കു പ്രവേശനം നല്കുന്ന രീതിയിൽ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജിലും കേരളത്തിനു പുറത്തുള്ള വിദ്യാർഥികൾക്കു പ്രവേശനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കൽ കോളജ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കോടതി വിധി. ഈ വിധിയുടെ പശ്ചാത്തലത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് പ്രവേശന പരീക്ഷാ കമ്മീഷണർ ഇന്നലെ ഉത്തരവിറക്കി. ഈ മാസം 20 വരയൊണ് അപേക്ഷാ സമർപ്പണത്തിനുള്ള സമയം.
കൂടാതെ സംസ്ഥാനത്തെ പ്രഫഷണൽ ഡിഗ്രി കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് നിശ്ചിതസമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികളിൽനിന്നും ആർക്കിടെക്ചർ (ബിആർക്), മെഡിക്കലും അനുബന്ധ കോഴ്സുകളും ( എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. കീം 2019 മുഖേന എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കലും അനുബന്ധ കോഴ്സുകളുംഎന്നിവയിൽ ഏതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓണ്‍ലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമെങ്കിൽ ആർക്കിടെക്ചർ, മെഡിക്കലും അനുബന്ധ കോഴ്സുകളും എന്നിവ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും വിട്ടുപോയ രേഖകൾ അപ് ലോഡ് ചെയ്യുന്നതിനും അവസരമുണ്ട്. കൂടാതെ മുമ്പു സമർപ്പിച്ച അപേക്ഷയിൽ ഫാർമസി(ബിഫാം) കോഴ്സ് തെരഞ്ഞെടുക്കാൻ വിട്ടുപോയവരും എന്നാൽ 2019 ലെ എൻജിനിയറിംഗ് പ്രവേശനപരീക്ഷയുടെ പേപ്പർ ഒന്ന് എഴുതിയവരുമായ വിദ്യാർഥികൾക്ക് ആവശ്യമുള്ള പക്ഷം ഫാർമസി കോഴ്സ് പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരമുണ്ട്.
പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനും കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനും ഇന്നു മുതൽ ഈ മാസം 20ന് വൈകുന്നേരം അഞ്ചുവരെ പ്രവേശനപരീക്ഷാ കമ്മീഷണറുടെ www. cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ട് .