കാസർഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണത്തെത്തുടർന്ന് കാസർഗോഡ് രണ്ട് സിപിഎം പ്രവർത്തകർക്കെതിരേ നടപടി.
കുമ്പള ബദരിയനഗർ ഒന്നാം ബ്രാഞ്ച് അംഗം ഷിഹാബിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. വണ്ണാത്തംകടവ് ബ്രാഞ്ച് അംഗം ജംഷാദിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് തീരുമാനമെന്ന് സിപിഎം കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈർ അറിയിച്ചു.
ഷിഹാബ് ഉണ്ണിത്താനുവേണ്ടി പരസ്യമായി പ്രവർത്തിച്ചതായാണ് ആരോപണം. ഇടതുമുന്നണി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജംഷാദിനെതിരേ നടപടിയെടുത്തത്. എന്നാൽ, ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങൾ ജില്ലാ നേതൃത്വത്തെ അറിയിച്ചതിനുള്ള പ്രതികാരമായിട്ടാണ് പാർട്ടിയിൽനിന്ന് തങ്ങളെ പുറത്താക്കിയതെന്ന് ജംഷാദും ഷിഹാബും ആരോപിച്ചു.
കുമ്പള ബദരിയനഗർ ഒന്നാം ബ്രാഞ്ച് അംഗം ഷിഹാബിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. വണ്ണാത്തംകടവ് ബ്രാഞ്ച് അംഗം ജംഷാദിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് തീരുമാനമെന്ന് സിപിഎം കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈർ അറിയിച്ചു.
ഷിഹാബ് ഉണ്ണിത്താനുവേണ്ടി പരസ്യമായി പ്രവർത്തിച്ചതായാണ് ആരോപണം. ഇടതുമുന്നണി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജംഷാദിനെതിരേ നടപടിയെടുത്തത്. എന്നാൽ, ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങൾ ജില്ലാ നേതൃത്വത്തെ അറിയിച്ചതിനുള്ള പ്രതികാരമായിട്ടാണ് പാർട്ടിയിൽനിന്ന് തങ്ങളെ പുറത്താക്കിയതെന്ന് ജംഷാദും ഷിഹാബും ആരോപിച്ചു.