+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേശീയപാത വികസനം ഭേദഗതി ഉത്തരവ് അവ്യക്തം: മന്ത്രി സുധാകരൻ

തിരുവനന്തപുരം:കേരളത്തിലെ ദേശീയപാത 66 നാലുവരിപ്പാതയായി വികസിപ്പിക്കാനുള്ള നടപടി 2021 ഫെബ്രുവരിവര
ദേശീയപാത വികസനം ഭേദഗതി  ഉത്തരവ് അവ്യക്തം: മന്ത്രി സുധാകരൻ
തിരുവനന്തപുരം:കേരളത്തിലെ ദേശീയപാത 66 നാലുവരിപ്പാതയായി വികസിപ്പിക്കാനുള്ള നടപടി 2021 ഫെബ്രുവരിവരെ നിർത്തിവച്ച ഉത്തരവ് ഭേദഗതി ചെയ്തതു തികച്ചും അവ്യക്തമാണെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു.

2021 ഫെബ്രുവരിലേക്കു മുൻഗണനാക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയിട്ടില്ല. കേരളത്തിലെ ദേശീയപാത 66 ന്‍റെ വികസനം മുൻഗണനാപട്ടിക ഒന്നിൽ ഉൾപ്പെടുത്തിയിട്ടുമില്ല. സംസ്ഥാനത്തിന്‍റെ ദേശീയപാത വികസനം ദേശീയപാത അഥോറിറ്റിയുടെ നിയന്ത്രണത്തിലാണ്. ആദ്യത്തെ വിജ്ഞാപനം റദ്ദാക്കണമെന്നും കേരളത്തിലെ ദേശീയപാത വികസനം മുൻഗണനാ പട്ടിക ഒന്നിൽ ഉൾപ്പെടുത്തി നടപടിക്രമം സമയബന്ധിതമായി പൂർത്തിയാക്കി ദേശീയപാത വികസനം യാഥാർഥ്യമാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു മന്ത്രി ജി.സുധാകരൻ ദേശീയപാത അഥോറിറ്റി ചെയർമാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കും കത്തയച്ചതായി വാർത്താക്കുറിപ്പിൽ അറിയിച്ചു.