തൃശൂർ: തൃശൂർ പൂരം വിളംബരം നടത്തുന്നതിനു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും. ഡോക്ടർമാരുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അനുമതി നൽകിയതോടെയാണു തെച്ചിക്കോട്ടുകാവിന്റെ മാസ് എൻട്രിക്കു കളമൊരുങ്ങിയത്. ഉപാധികളോടെ രാവിലെ 9.30 മുതൽ 10.30 വരെ എഴുന്നള്ളിക്കാനാണ് അനുമതി.
ഇന്നലെ രാവിലെയാണ് മൂന്നംഗ ഡോക്ടർമാരുടെ സംഘം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലെത്തി രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധന പൂർത്തിയാക്കിയത്. ആരോഗ്യം തൃപ്തികരമായതിനാൽ ഉപാധികളോടെ എഴുന്നള്ളിക്കുന്നതിന് തടസമില്ലെന്നായിരുന്നു റിപ്പോർട്ട്. നാലു പാപ്പാന്മാരുടെ അകമ്പടിയോടെയും ക്ഷേത്രപരിസരത്തെ ചടങ്ങിനും മാത്രമേ ആനയെ എഴുന്നള്ളിക്കാൻ അനുമതിയുള്ളൂവെന്നു കളക്ടറുടെ ഉത്തരവിൽ പറയുന്നു.
ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബാരിക്കേഡുകൾ അടക്കമുള്ള സംവിധാനങ്ങൾ പൊലീസ് ഒരുക്കിയിട്ടുണ്ട്. ആനയെ എഴുന്നള്ളിപ്പിക്കുന്നതിന്റെ പത്ത് മീറ്റർ ചുറ്റളവിലാണു ബാരിക്കേഡുകൾ സ്ഥാപിക്കുക. ആനയുടെ സമീപത്ത് നിൽക്കാൻ പൊതുജനങ്ങളെ അനുവദിക്കില്ലെന്നും കളക്ടറുടെ ഉത്തരവിലുണ്ട്.
ഇന്നലെ രാവിലെയാണ് മൂന്നംഗ ഡോക്ടർമാരുടെ സംഘം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലെത്തി രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധന പൂർത്തിയാക്കിയത്. ആരോഗ്യം തൃപ്തികരമായതിനാൽ ഉപാധികളോടെ എഴുന്നള്ളിക്കുന്നതിന് തടസമില്ലെന്നായിരുന്നു റിപ്പോർട്ട്. നാലു പാപ്പാന്മാരുടെ അകമ്പടിയോടെയും ക്ഷേത്രപരിസരത്തെ ചടങ്ങിനും മാത്രമേ ആനയെ എഴുന്നള്ളിക്കാൻ അനുമതിയുള്ളൂവെന്നു കളക്ടറുടെ ഉത്തരവിൽ പറയുന്നു.
ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബാരിക്കേഡുകൾ അടക്കമുള്ള സംവിധാനങ്ങൾ പൊലീസ് ഒരുക്കിയിട്ടുണ്ട്. ആനയെ എഴുന്നള്ളിപ്പിക്കുന്നതിന്റെ പത്ത് മീറ്റർ ചുറ്റളവിലാണു ബാരിക്കേഡുകൾ സ്ഥാപിക്കുക. ആനയുടെ സമീപത്ത് നിൽക്കാൻ പൊതുജനങ്ങളെ അനുവദിക്കില്ലെന്നും കളക്ടറുടെ ഉത്തരവിലുണ്ട്.