പാലാ: കന്യാസ്ത്രീ നൽകിയ കേസിൽ ജാമ്യത്തിൽ കഴിയുന്ന ജലന്ധർ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കൽ പാലാ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജസ്ട്രേറ്റ് കോടതിയിലെത്തി കുറ്റപത്രത്തിന്റെ കോപ്പി കൈപ്പറ്റി. അടുത്ത മാസം ഏഴിനു പാലാ കോടതിയിൽ വീണ്ടും ഹാജരാകണം. അഭിഭാഷകർ തുടർജാമ്യാപേക്ഷ സമർപ്പിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്തു.
സാക്ഷി മൊഴികളും അനുബന്ധരേഖകളും ഉൾപ്പെടെ കുറ്റപത്രത്തിന് ആയിരത്തോളം പേജുകളുണ്ട്.കോടതി നടപടിക്കു ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിച്ചില്ല. ജിതേഷ് ജെ. ബാബുവാണ് കേസിലെ പ്രോസിക്യൂട്ടർ. രാമൻപിള്ള അസോസിയേറ്റ്സിലെ സുജേഷ് മേനോനൊപ്പം സി.എസ് അജയൻ, ജെനോ ആന്റണി എന്നീ അഭിഭാഷകരാണ് ഡോ. ഫ്രാങ്കോയ്ക്കുവേണ്ടി ഹാജരായത്.
സാക്ഷി മൊഴികളും അനുബന്ധരേഖകളും ഉൾപ്പെടെ കുറ്റപത്രത്തിന് ആയിരത്തോളം പേജുകളുണ്ട്.കോടതി നടപടിക്കു ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിച്ചില്ല. ജിതേഷ് ജെ. ബാബുവാണ് കേസിലെ പ്രോസിക്യൂട്ടർ. രാമൻപിള്ള അസോസിയേറ്റ്സിലെ സുജേഷ് മേനോനൊപ്പം സി.എസ് അജയൻ, ജെനോ ആന്റണി എന്നീ അഭിഭാഷകരാണ് ഡോ. ഫ്രാങ്കോയ്ക്കുവേണ്ടി ഹാജരായത്.