തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ പോസ്റ്റൽ വോട്ടിൽ വ്യാപകമായ തിരിമറിയുണ്ടായെന്നു വ്യക്തമായ സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും.
പോസ്റ്റൽ വോട്ടുകൾ മുഴുവൻ റദ്ദാക്കുക, സംസ്ഥാന ഇലക്ടറൽ ഓഫീസറുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുകാർക്കും ഫെസിലിറ്റേഷൻ സെന്റർ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുക.
പോലീസുകാരുടെ പോസ്റ്റൽ വോട്ടിലെ തിരിമറി സംബന്ധിച്ച് പ്രതിപക്ഷനേതാവ് മൂന്ന് കത്തുകളാണ് സംസ്ഥാന ഇലക്ടറൽ ഓഫീസർക്ക് നൽകിയത്. ആദ്യം നൽകിയ കത്ത് സംസ്ഥാന ഇലക്ടറൽ ഓഫീസർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയെങ്കിലും പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അതിൽ നടപടി അവസാനിപ്പിക്കുകയായിരുന്നു.
തുടർന്ന് മാധ്യമങ്ങളിലൂടെ തിരിമറി പുറത്തുവന്നപ്പോൾ ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വീണ്ടും രണ്ട് കത്തുകൾ കൂടി നൽകി. ക്രമക്കേട് ബോധ്യപ്പെട്ട ഇലക്ടറൽ ഓഫീസർ കേസ് എടുത്ത് അന്വേഷിക്കാൻ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വോട്ടെണ്ണാൻ പന്ത്രണ്ടു ദിവസം മാത്രം ശേഷിക്കെ അന്വേഷണം നീണ്ടുപോകുകയും കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ടുമാണ് താൻ കോടതിയെ സമീപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
താൻ ആദ്യം നൽകിയ കത്ത് അവഗണിച്ചതാണ് പ്രശ്നങ്ങൾ ഇത്രത്തോളം വഷളാകാൻ കാരണം. അന്നു നൽകിയ കത്തിൽ കഴന്പില്ലെന്നു പറഞ്ഞു മടക്കിയ അതേ പോലീസ് മേധാവിയുടെ കീഴിൽ തന്നെയാണ് ഇപ്പോൾ തിരിമറിക്കേസ് അന്വേഷിക്കുന്നത് എന്നതിനാൽ അത് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയേറെയാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പോസ്റ്റൽ വോട്ടുകൾ മുഴുവൻ റദ്ദാക്കുക, സംസ്ഥാന ഇലക്ടറൽ ഓഫീസറുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുകാർക്കും ഫെസിലിറ്റേഷൻ സെന്റർ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുക.
പോലീസുകാരുടെ പോസ്റ്റൽ വോട്ടിലെ തിരിമറി സംബന്ധിച്ച് പ്രതിപക്ഷനേതാവ് മൂന്ന് കത്തുകളാണ് സംസ്ഥാന ഇലക്ടറൽ ഓഫീസർക്ക് നൽകിയത്. ആദ്യം നൽകിയ കത്ത് സംസ്ഥാന ഇലക്ടറൽ ഓഫീസർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയെങ്കിലും പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അതിൽ നടപടി അവസാനിപ്പിക്കുകയായിരുന്നു.
തുടർന്ന് മാധ്യമങ്ങളിലൂടെ തിരിമറി പുറത്തുവന്നപ്പോൾ ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വീണ്ടും രണ്ട് കത്തുകൾ കൂടി നൽകി. ക്രമക്കേട് ബോധ്യപ്പെട്ട ഇലക്ടറൽ ഓഫീസർ കേസ് എടുത്ത് അന്വേഷിക്കാൻ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വോട്ടെണ്ണാൻ പന്ത്രണ്ടു ദിവസം മാത്രം ശേഷിക്കെ അന്വേഷണം നീണ്ടുപോകുകയും കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ടുമാണ് താൻ കോടതിയെ സമീപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
താൻ ആദ്യം നൽകിയ കത്ത് അവഗണിച്ചതാണ് പ്രശ്നങ്ങൾ ഇത്രത്തോളം വഷളാകാൻ കാരണം. അന്നു നൽകിയ കത്തിൽ കഴന്പില്ലെന്നു പറഞ്ഞു മടക്കിയ അതേ പോലീസ് മേധാവിയുടെ കീഴിൽ തന്നെയാണ് ഇപ്പോൾ തിരിമറിക്കേസ് അന്വേഷിക്കുന്നത് എന്നതിനാൽ അത് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയേറെയാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.