അടിമാലി: അടിമാലി-കുമളി ദേശീയപാതയിൽ ഇരുന്നൂറേക്കറിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കൊല്ലംനിരപ്പ് ചെത്തിക്കോട് കുന്നുമ്മേൽ മുരളിയുടെ മകൻ വൈശാഖ് (20) ആണ് തലക്കേറ്റ ഗുരുതരപരിക്കു മൂലം മരിച്ചത്. വ്യാഴാഴ്ച രാത്രി 12 ഓടെയാണ് അപകടം.
വൈശാഖും സുഹൃത്തായ കാഞ്ഞിരമറ്റം സ്വദേശി തൈപ്പറന്പിൽ ടിബിനും സഞ്ചരിച്ചിരുന്ന ബൈക്കിൽ, വെള്ളത്തൂവൽ സ്വദേശി പെരുന്പിള്ളികുന്നേൽ ലൈജുവിന്റെ ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്നു തെറിച്ചു വീണ വൈശാഖിന്റെ തലയ്ക്കു ഗുരുതര പരിക്കേറ്റു. ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ടിബിനെയും ലൈജുവിനെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വൈശാഖും ടിബിനും വെള്ളിയാഴ്ച മൂന്നാറിൽ വിനോദസഞ്ചാരത്തിനു പോകാനായി അടിമാലിയിൽനിന്നു ഇരുന്നൂറേക്കറിലെ സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്പോഴാണ് അപകടം. നിയന്ത്രണംവിട്ടു മറിഞ്ഞ് ലൈജുവിന്റെ ബൈക്ക് നിരങ്ങിനീങ്ങി വൈശാഖിന്റെ ബൈക്കിൽ ഇടിച്ചതാകാമെന്നാണു പ്രഥമിക നിഗമനം. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസി ടിവിയിൽനിന്നു ലഭിച്ചിട്ടുണ്ട്. വൈശാഖിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. രജനിയാണ് മാതാവ്. വന്ദന സഹോദരിയാണ്.
വൈശാഖും സുഹൃത്തായ കാഞ്ഞിരമറ്റം സ്വദേശി തൈപ്പറന്പിൽ ടിബിനും സഞ്ചരിച്ചിരുന്ന ബൈക്കിൽ, വെള്ളത്തൂവൽ സ്വദേശി പെരുന്പിള്ളികുന്നേൽ ലൈജുവിന്റെ ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്നു തെറിച്ചു വീണ വൈശാഖിന്റെ തലയ്ക്കു ഗുരുതര പരിക്കേറ്റു. ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ടിബിനെയും ലൈജുവിനെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വൈശാഖും ടിബിനും വെള്ളിയാഴ്ച മൂന്നാറിൽ വിനോദസഞ്ചാരത്തിനു പോകാനായി അടിമാലിയിൽനിന്നു ഇരുന്നൂറേക്കറിലെ സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്പോഴാണ് അപകടം. നിയന്ത്രണംവിട്ടു മറിഞ്ഞ് ലൈജുവിന്റെ ബൈക്ക് നിരങ്ങിനീങ്ങി വൈശാഖിന്റെ ബൈക്കിൽ ഇടിച്ചതാകാമെന്നാണു പ്രഥമിക നിഗമനം. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസി ടിവിയിൽനിന്നു ലഭിച്ചിട്ടുണ്ട്. വൈശാഖിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. രജനിയാണ് മാതാവ്. വന്ദന സഹോദരിയാണ്.