കോഴിക്കോട്: പാളയത്ത് ഏഴ് ട്രാവല്‍ എജന്‍സികളില്‍ കൂടി മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിന്നൽപരിശോധന നടത്തി. ഇന്നലെ ഉച്ചയോടെയാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.
കഴിഞ്ഞദിവസം ഇവിടെ തന്നെയുള്ള 12 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ലൈസന്‍സും അനുബന്ധ രേഖകളും ഹാജരാക്കാന്‍ ഇവര്‍ക്ക് ഒരാഴ്ച അനുവദിച്ചു. ചിന്താവളപ്പുഭാഗത്തെ ട്രാവല്‍ ഏജന്‍സികളിലാണ് ഇന്നലെപരിശോധന നടത്തിയത്. വൈകുന്നേരം ബസുകളിലും പരിശോധന നടത്തി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി.ജയന്റെ നേതൃത്വത്തില്‍ അഞ്ചുപേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി.എം. ഷബീറിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ പാളയത്തെ ട്രാവല്എജന്സികളില് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെയും സംഘം പരിശോധനയ്ക്കെത്തിയത്. ലൈസന്‍സ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ആര്‍ക്കെങ്കിലും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ആക്ഷേപം ഉണ്ടെങ്കില്‍ 8281786096 നമ്പറില്‍ പരാതിപ്പെടാവുന്നതാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഇവിടെ തന്നെയുള്ള 12 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ലൈസന്‍സും അനുബന്ധ രേഖകളും ഹാജരാക്കാന്‍ ഇവര്‍ക്ക് ഒരാഴ്ച അനുവദിച്ചു. ചിന്താവളപ്പുഭാഗത്തെ ട്രാവല്‍ ഏജന്‍സികളിലാണ് ഇന്നലെപരിശോധന നടത്തിയത്. വൈകുന്നേരം ബസുകളിലും പരിശോധന നടത്തി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി.ജയന്റെ നേതൃത്വത്തില്‍ അഞ്ചുപേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി.എം. ഷബീറിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ പാളയത്തെ ട്രാവല്എജന്സികളില് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെയും സംഘം പരിശോധനയ്ക്കെത്തിയത്. ലൈസന്‍സ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ആര്‍ക്കെങ്കിലും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ആക്ഷേപം ഉണ്ടെങ്കില്‍ 8281786096 നമ്പറില്‍ പരാതിപ്പെടാവുന്നതാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.