പീരുമേട്: തുടർച്ചയായി അവധി ദിവസങ്ങളും വൈകുന്നേരങ്ങളിൽ തുടരുന്ന മഞ്ഞും മഴയും ഹൈറേഞ്ചിന്റെ മാറ്റുകൂട്ടുന്പോൾ മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വൻതിരക്ക്. പാഞ്ചാലിമേട്ടിലും പരുന്തുംപാറയിലും ഇന്നലെവരെ പീഡാനുഭവ സ്മരണയിൽ കുരിശുമല കയറാനായി വിശ്വാസികളുടെ തിരക്കുമുണ്ടായിരുന്നു.
മൂന്നാറിനു സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ തേടിയാണ് ആളുകൾ വാഗമണ്‍, പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട്, പാഞ്ചാലിമേട് എന്നിവിടങ്ങളിലേക്ക് എത്തുന്നത്.
ടൂറിസ്റ്റ് ബസുകളിലും കാറുകളിലും ഇരുചക്രവാഹനങ്ങളിലുമായി നൂറുകണക്കിന് സഞ്ചാരികൾ ദിവസേന ഹൈറേഞ്ചിലേക്കെത്തുന്നു.
സഞ്ചാരികളുടെ കൂട്ടത്തോടെയുള്ള വരവ് പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും സർക്കാർ പുതിയതായി നടപ്പിലാക്കുന്ന ടൂറിസം പ്രോജക്ടുകൾക്ക് പ്രചോദനമാണ്. ചെറിയ ജംഗ്ഷനുകളിൽപോലും കച്ചവട സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഹോംസ്റ്റേ, ലോഡ്ജുകൾ എന്നിവിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ അവധിക്കാലങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ വരവിൽ വർധനയുണ്ടെന്നാണ് വിലയിരുത്തൽ.
മൂന്നാറിനു സമാനമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ തേടിയാണ് ആളുകൾ വാഗമണ്‍, പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട്, പാഞ്ചാലിമേട് എന്നിവിടങ്ങളിലേക്ക് എത്തുന്നത്.
ടൂറിസ്റ്റ് ബസുകളിലും കാറുകളിലും ഇരുചക്രവാഹനങ്ങളിലുമായി നൂറുകണക്കിന് സഞ്ചാരികൾ ദിവസേന ഹൈറേഞ്ചിലേക്കെത്തുന്നു.
സഞ്ചാരികളുടെ കൂട്ടത്തോടെയുള്ള വരവ് പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും സർക്കാർ പുതിയതായി നടപ്പിലാക്കുന്ന ടൂറിസം പ്രോജക്ടുകൾക്ക് പ്രചോദനമാണ്. ചെറിയ ജംഗ്ഷനുകളിൽപോലും കച്ചവട സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഹോംസ്റ്റേ, ലോഡ്ജുകൾ എന്നിവിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ അവധിക്കാലങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ വരവിൽ വർധനയുണ്ടെന്നാണ് വിലയിരുത്തൽ.