ആലപ്പുഴ: എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാളിന് 27ന് കൊടിയേറും. മേയ് 14ന് എട്ടാമിടത്തോടെ തിരുനാൾ സമാപിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മേയ് മൂന്നിനു തിരുസ്വരൂപം പള്ളിയുടെ പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കും. തിരുനാൾ ദിനങ്ങളിൽ 20 ലക്ഷത്തോളം തീർഥാടകർ എത്തുമെന്നു പ്രതീക്ഷിക്കുന്നതായി സഹവികാരി ഫാ. ഡൊമിനിക് കൊച്ചുമലയിൽ വിശദീകരിച്ചു.
27ന് രാവിലെ 7.30ന് പള്ളി വികാരി ഫാ. മാത്യു ചൂരവടി കൊടിയേറ്റ് കർമം നിർവഹിക്കും. മേയ് മൂന്നിനു രാവിലെ 7.30ന് ഫാ. ജോർജ് തൈച്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയെത്തുടർന്ന് വിശുദ്ധ ഗീവർഗീസ് സഹദയുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും.
മേയ് ആറിനു വൈകുന്നേരം 5.30ന് വിശുദ്ധ ഗീവർഗീസ് സഹദയുടെ രൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം. തിരുനാൾ ദിനമായ മേയ് ഏഴിനു രാവിലെ ആറിനു ചങ്ങനാശേരി അതി രൂപത സഹായ മെത്രാൻ ബിഷപ് മാർ തോമസ് തറയിലും വൈകുന്നേരം മൂന്നിനു പാളയംകോട്ട രൂപത മെത്രാൻ ഡോ. ജൂഡ് പോൾ രാജ് തമിഴിലും ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും.
വൈകുന്നേരം നാലിനു നടക്കുന്ന പ്രദക്ഷിണത്തിനു ഫാ.ആന്റണി കക്കാപറന്പിൽ നേതൃത്വം നൽകും. മേയ് മൂന്നുമുതൽ ഏഴുവരെ സൗജന്യ നേർച്ച ഭക്ഷണവും നൽകുന്നുണ്ട്. എട്ടാമിടത്തിനു വൈകുന്നേരം നാലിന് പള്ളിപ്പാലം കടന്നു കുരിശടിയിലേക്കു പ്രദക്ഷിണത്തെ തുടർന്നു കൊടിയിറക്കം. രാത്രി ഒന്പതിനു തിരുസ്വരൂപം തിരുനടയിൽ പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിനു സമാപനമാകും.
27ന് രാവിലെ ആറിനും 28 മുതൽ മേയ് ഏഴു വരെ രാവിലെ അഞ്ചിനും മേയ് എട്ടു മുതൽ 14 വരെ രാവിലെ ആറു മുതലും വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥന ശുശ്രൂഷ, നൊവേന, ലദീഞ്ഞ് എന്നിവയുമുണ്ടാകും. പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച വെടിക്കെട്ട് ഇത്തവണയും ഉണ്ടാവില്ല. പകരം ലളിതമായ കരിമരുന്നു പ്രയോഗം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പരമാവധി പരിസ്ഥിതി സൗഹൃദമായി തിരുനാൾ നടത്തുകയാണ് ലക്ഷ്യമെന്നു പബ്ലിസിറ്റി കണ്‍വീനർ ജയൻ ജോസഫ് പറഞ്ഞു. ജനറൽ കണ്‍വീനർ ബിൽബി മാത്യു കണ്ടത്തിൽ, കൈക്കാരൻ ലോനപ്പൻ തോമസ് തെള്ളിയിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
27ന് രാവിലെ 7.30ന് പള്ളി വികാരി ഫാ. മാത്യു ചൂരവടി കൊടിയേറ്റ് കർമം നിർവഹിക്കും. മേയ് മൂന്നിനു രാവിലെ 7.30ന് ഫാ. ജോർജ് തൈച്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയെത്തുടർന്ന് വിശുദ്ധ ഗീവർഗീസ് സഹദയുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും.
മേയ് ആറിനു വൈകുന്നേരം 5.30ന് വിശുദ്ധ ഗീവർഗീസ് സഹദയുടെ രൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം. തിരുനാൾ ദിനമായ മേയ് ഏഴിനു രാവിലെ ആറിനു ചങ്ങനാശേരി അതി രൂപത സഹായ മെത്രാൻ ബിഷപ് മാർ തോമസ് തറയിലും വൈകുന്നേരം മൂന്നിനു പാളയംകോട്ട രൂപത മെത്രാൻ ഡോ. ജൂഡ് പോൾ രാജ് തമിഴിലും ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും.
വൈകുന്നേരം നാലിനു നടക്കുന്ന പ്രദക്ഷിണത്തിനു ഫാ.ആന്റണി കക്കാപറന്പിൽ നേതൃത്വം നൽകും. മേയ് മൂന്നുമുതൽ ഏഴുവരെ സൗജന്യ നേർച്ച ഭക്ഷണവും നൽകുന്നുണ്ട്. എട്ടാമിടത്തിനു വൈകുന്നേരം നാലിന് പള്ളിപ്പാലം കടന്നു കുരിശടിയിലേക്കു പ്രദക്ഷിണത്തെ തുടർന്നു കൊടിയിറക്കം. രാത്രി ഒന്പതിനു തിരുസ്വരൂപം തിരുനടയിൽ പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിനു സമാപനമാകും.
27ന് രാവിലെ ആറിനും 28 മുതൽ മേയ് ഏഴു വരെ രാവിലെ അഞ്ചിനും മേയ് എട്ടു മുതൽ 14 വരെ രാവിലെ ആറു മുതലും വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥന ശുശ്രൂഷ, നൊവേന, ലദീഞ്ഞ് എന്നിവയുമുണ്ടാകും. പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച വെടിക്കെട്ട് ഇത്തവണയും ഉണ്ടാവില്ല. പകരം ലളിതമായ കരിമരുന്നു പ്രയോഗം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പരമാവധി പരിസ്ഥിതി സൗഹൃദമായി തിരുനാൾ നടത്തുകയാണ് ലക്ഷ്യമെന്നു പബ്ലിസിറ്റി കണ്‍വീനർ ജയൻ ജോസഫ് പറഞ്ഞു. ജനറൽ കണ്‍വീനർ ബിൽബി മാത്യു കണ്ടത്തിൽ, കൈക്കാരൻ ലോനപ്പൻ തോമസ് തെള്ളിയിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.