മൂവാറ്റുപുഴ: ആളൊഴിഞ്ഞ സമയങ്ങളിൽ വീട്ടിൽ അസാധാരണമായ സംഭവവികാസങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു കുടുംബം രംഗത്ത്. റാക്കാട് നാന്തോട്ട് പൈമറ്റത്തിൽ അമ്മിണിയുടെ വീട്ടിലാണ് ബുധനാഴ്ച രാത്രി മുതൽ മാന്ത്രിക സിനിമയെ വെല്ലുന്ന രീതിയിലുള്ള സംഭവങ്ങൾ അരങ്ങേറുന്നതായി പറയപ്പെടുന്നത്. സംഭവമറിഞ്ഞ് പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയെങ്കിലും അവർക്കു പകച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ.
ബുധനാഴ്ച രാത്രി പാത്രങ്ങൾ കൂട്ടത്തോടെ നിലത്തുവീണതാണ് തുടക്കം. തീർത്തും സാധാരണ സംഭവമായാണ് കുടുംബാംഗങ്ങൾ ആദ്യം കരുതിയത്. പിന്നീട് വീടിന്റെ ചുമരുകളിലെ ചില്ലു ഗ്ലാസ് എറിഞ്ഞുടയ്ക്കുന്ന ശബ്ദം കേട്ടതോടെ വീട്ടുകാർ ഭയചകിതരായി. തുടർന്നും വീട്ടുകാർ കാത്തിരുന്നെങ്കിലും പുലരും വരെ എല്ലാം ശാന്തമായിരുന്നു.
ഇന്നലെ രാവിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബക്കറ്റ്, തുണികൾ, ഗൃഹോപകരണങ്ങൾ എന്നിവയിൽ അഗ്നി പടർന്നതോടെ വിവരം അധികാരികളെ അറിയിച്ചു. ചെറിയ തോതിലുള്ള ഒന്പത് തീപിടിത്തങ്ങൾ വീടിനുള്ളിൽ ഉണ്ടായെന്നാണ് ഇവർ പറയുന്നത്. ഇതിനിടെ മൂവാറ്റുപുഴയിൽ നിന്നു പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെ വീണ്ടും ഇതേ പ്രതിഭാസം ആവർത്തിച്ചു.
തുടർന്ന് അഗ്നിശമന സേനയെയും വിളിച്ചുവരുത്തുകയായിരുന്നു. ഇവരെത്തി വൈദ്യുതി വിച്ഛേദിക്കുകയും പാചക വാതക സിലിണ്ടർ വീട്ടിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. തുടർന്നും തീ പടർന്നു. രാത്രി വൈകിയും പോലീസും അഗ്നിശമനസേനയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാന്പ് ചെയ്തുവരുന്നു.
സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താൻ ഇന്ന് ഫോറൻസിക് വിദഗ്ധരുടെ സംഘത്തെ എത്തിക്കാനാണ് അധികൃതരുടെ നീക്കം. ഏതു തരത്തിലുള്ള പ്രതിഭാസമാണ് ഇവിടെ അരങ്ങേറുന്നതെന്ന് ഇനിയും വ്യക്തമല്ല. ഇതിനിടെ നാട്ടിലെങ്ങും നിറംപിടിച്ച കഥകളും പ്രചരിച്ചുവരുന്നു. സമീപകാലത്തൊന്നും കേട്ടു കേൾവിപോലും ഇല്ലാതിരുന്ന അപൂർവ പ്രതിഭാസമറിഞ്ഞ് വിവിധ പ്രദേശങ്ങളിൽ നിന്നു നൂറുകണക്കിനാളുകളാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ബുധനാഴ്ച രാത്രി പാത്രങ്ങൾ കൂട്ടത്തോടെ നിലത്തുവീണതാണ് തുടക്കം. തീർത്തും സാധാരണ സംഭവമായാണ് കുടുംബാംഗങ്ങൾ ആദ്യം കരുതിയത്. പിന്നീട് വീടിന്റെ ചുമരുകളിലെ ചില്ലു ഗ്ലാസ് എറിഞ്ഞുടയ്ക്കുന്ന ശബ്ദം കേട്ടതോടെ വീട്ടുകാർ ഭയചകിതരായി. തുടർന്നും വീട്ടുകാർ കാത്തിരുന്നെങ്കിലും പുലരും വരെ എല്ലാം ശാന്തമായിരുന്നു.
ഇന്നലെ രാവിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബക്കറ്റ്, തുണികൾ, ഗൃഹോപകരണങ്ങൾ എന്നിവയിൽ അഗ്നി പടർന്നതോടെ വിവരം അധികാരികളെ അറിയിച്ചു. ചെറിയ തോതിലുള്ള ഒന്പത് തീപിടിത്തങ്ങൾ വീടിനുള്ളിൽ ഉണ്ടായെന്നാണ് ഇവർ പറയുന്നത്. ഇതിനിടെ മൂവാറ്റുപുഴയിൽ നിന്നു പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെ വീണ്ടും ഇതേ പ്രതിഭാസം ആവർത്തിച്ചു.
തുടർന്ന് അഗ്നിശമന സേനയെയും വിളിച്ചുവരുത്തുകയായിരുന്നു. ഇവരെത്തി വൈദ്യുതി വിച്ഛേദിക്കുകയും പാചക വാതക സിലിണ്ടർ വീട്ടിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. തുടർന്നും തീ പടർന്നു. രാത്രി വൈകിയും പോലീസും അഗ്നിശമനസേനയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാന്പ് ചെയ്തുവരുന്നു.
സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താൻ ഇന്ന് ഫോറൻസിക് വിദഗ്ധരുടെ സംഘത്തെ എത്തിക്കാനാണ് അധികൃതരുടെ നീക്കം. ഏതു തരത്തിലുള്ള പ്രതിഭാസമാണ് ഇവിടെ അരങ്ങേറുന്നതെന്ന് ഇനിയും വ്യക്തമല്ല. ഇതിനിടെ നാട്ടിലെങ്ങും നിറംപിടിച്ച കഥകളും പ്രചരിച്ചുവരുന്നു. സമീപകാലത്തൊന്നും കേട്ടു കേൾവിപോലും ഇല്ലാതിരുന്ന അപൂർവ പ്രതിഭാസമറിഞ്ഞ് വിവിധ പ്രദേശങ്ങളിൽ നിന്നു നൂറുകണക്കിനാളുകളാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.