കൊച്ചി/തൃപ്പൂണിത്തുറ: പെണ്‍കുട്ടിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കോയമ്പത്തൂരിലേക്കുപോയ പോലീസ് സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ മീഡിയനിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. റെയിൽവേയിൽ ചീഫ് എൻജിനിയറായ തിരുവനന്തപുരം മണ്ണന്തല സൂര്യാനഗര്‍ ഉഷസ് വീട്ടിലെ ഹരിനാരായണന് (49) ആണ് മരിച്ചത്.
കോയന്പത്തൂരിൽ ഇന്നലെ രാവിലെ 6.30നായിരുന്നു അപകടം. അന്വേഷണസംഘത്തിലുള്ള എറണാകുളം ജില്ലാ പോലീസ് സ്ക്വാഡിലെ എഎസ്ഐ വിനായകന്, അനില്‍, രാജേഷ്, തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലെ ദിനില്‍, ഹരിനാരായണന്റെ ബന്ധു വിനു എന്നിവര്‍ക്കു പരിക്കേറ്റു. വിനായകന്റെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ക്ക് നിസാര പരിക്കേ ഉള്ളൂ. ഇവരെ കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹരിനാരായണന്റെ ബന്ധുവായ തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശിനി പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് സംഘം ബുധനാഴ്ച കോയമ്പത്തൂരിലേക്ക് തിരിച്ചത്. പെണ്‍കുട്ടി കോയമ്പത്തൂരില്‍ ഉണ്ടെന്നറിഞ്ഞാണ് ഹരിനാരായണന്റെ കാറിൽ ഇവർ അവിടേക്കു പുറപ്പെട്ടത്. ഹരിനാരായണനാണ് കാർ ഓടിച്ചിരുന്നത്.
ഹരിനാരായണന്റെ മൃതദേഹം കോയമ്പത്തൂരില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്നു മൂന്നിന് ആലപ്പുഴയിലെ കുടുംബവീടായ വൃന്ദാവനില്‍ നടക്കും.
ഭാര്യ: ഉഷ, മക്കള്‍:പൂര്‍ണിമ (വിദ്യാര്‍ഥിനി, മാര്‍ ബസേലിയോസ് കോളജ്, തിരുവനന്തപുരം,), രാജ്കൃഷ്ണ (വിദ്യാര്‍ഥി, പട്ടം കേന്ദ്രീയവിദ്യാലയം).
കോയന്പത്തൂരിൽ ഇന്നലെ രാവിലെ 6.30നായിരുന്നു അപകടം. അന്വേഷണസംഘത്തിലുള്ള എറണാകുളം ജില്ലാ പോലീസ് സ്ക്വാഡിലെ എഎസ്ഐ വിനായകന്, അനില്‍, രാജേഷ്, തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലെ ദിനില്‍, ഹരിനാരായണന്റെ ബന്ധു വിനു എന്നിവര്‍ക്കു പരിക്കേറ്റു. വിനായകന്റെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ക്ക് നിസാര പരിക്കേ ഉള്ളൂ. ഇവരെ കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹരിനാരായണന്റെ ബന്ധുവായ തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശിനി പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് സംഘം ബുധനാഴ്ച കോയമ്പത്തൂരിലേക്ക് തിരിച്ചത്. പെണ്‍കുട്ടി കോയമ്പത്തൂരില്‍ ഉണ്ടെന്നറിഞ്ഞാണ് ഹരിനാരായണന്റെ കാറിൽ ഇവർ അവിടേക്കു പുറപ്പെട്ടത്. ഹരിനാരായണനാണ് കാർ ഓടിച്ചിരുന്നത്.
ഹരിനാരായണന്റെ മൃതദേഹം കോയമ്പത്തൂരില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്നു മൂന്നിന് ആലപ്പുഴയിലെ കുടുംബവീടായ വൃന്ദാവനില്‍ നടക്കും.
ഭാര്യ: ഉഷ, മക്കള്‍:പൂര്‍ണിമ (വിദ്യാര്‍ഥിനി, മാര്‍ ബസേലിയോസ് കോളജ്, തിരുവനന്തപുരം,), രാജ്കൃഷ്ണ (വിദ്യാര്‍ഥി, പട്ടം കേന്ദ്രീയവിദ്യാലയം).