തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്നു ചേരും. പെരുമാറ്റച്ചട്ടത്തിൽ നേരിയ ഇളവു ലഭിച്ച സാഹചര്യത്തിൽ നടപ്പാക്കേണ്ട വികസന പദ്ധതികൾ അടക്കം ഇന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തും.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ റിലയൻസ് ഇൻഷ്വറൻസ് കന്പനി നൽകിയ ടെൻഡർ അംഗീകരിക്കുന്നത് മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തടവുകാർക്കു കൂട്ടത്തോടെ പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിന്റെ ഫയലും ഇന്നു ചേരുന്ന മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ടെൻഡർ അംഗീകരിക്കാനുള്ള ഫയൽ നേരത്ത മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പെരുമാറ്റച്ചട്ട നിയന്ത്രണം നിലനിന്ന സാഹചര്യത്തിൽ ഒഴിവാക്കുകയായിരുന്നു.
ഇൻഷ്വറൻസ് നടത്തിപ്പിന് ക്ഷണിച്ച ടെൻഡറിൽ റിലയൻസ് ഇൻഷ്വറൻസ് കന്പനിയാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. 18 ശതമാനം ജിഎസ്ടി അടക്കം 2992.48 രൂപയാണ് ജീവനക്കാരുടെ വാർഷിക പ്രീമിയമായി കന്പനി ആവശ്യപ്പെട്ടത്. ടെൻഡർ പരിശോധിച്ചശേഷം റിലയൻസിനെയാണ് ധനവകുപ്പ് ശിപാർശ ചെയ്തത്.
ജീവനക്കാർക്കൊപ്പം കുടുംബത്തിലെ ആശ്രിതരും ഇൻഷ്വറൻസ് പരിധിയിൽ വരുന്ന വിധമാണു പദ്ധതി നടപ്പാക്കുന്നത്. സാധാരണ രോഗങ്ങൾക്ക് ഒരാൾക്ക് രണ്ടുലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ഹൃദയം, വൃക്ക തുടങ്ങിയവയുമയി ബന്ധപ്പെട്ട രോഗങ്ങൾക്ക് അഞ്ചു ലക്ഷം വരെയും ലഭിക്കും.
ധന വകുപ്പ് 25 കോടിയുടെ കോർപസ് ഫണ്ട് ലഭ്യമാക്കും. അവയവ മാറ്റിവയ്ക്കൽ ആവശ്യം വരുന്നവരെ സഹായിക്കാനാണിത്.
ന്യൂനമർദവും കടൽക്ഷോഭം അടക്കമുള്ള പ്രകൃതിക്ഷോഭ വിഷയങ്ങളും മന്ത്രിസഭ ചർച്ച ചെയ്യും. കുടിവെള്ള വിതരണ നടപടികളും വിലയിരുത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രണ്ടാഴ്ചയിലേറെയായി ചേരാതിരുന്ന മന്ത്രിസഭ ഇന്നലെ കൂടാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഫയലുകൾ പഠിക്കാൻ മന്ത്രിമാർക്കു കൂടുതൽ സമയം വേണമെന്ന ആവശ്യത്തെ തുടർന്നാണ് ഇന്നു രാവിലത്തേയ്ക്കു മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച രാത്രിയോടെ കൊച്ചിയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയിരുന്നു. പത്തു ദിവസത്തെ വിദേശ പര്യടനത്തിനായി മുഖ്യമന്ത്രി മേയ് എട്ടിന് തിരിക്കും. നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കുന്നുണ്ട്. 18 നു മടങ്ങിയെത്തും.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ റിലയൻസ് ഇൻഷ്വറൻസ് കന്പനി നൽകിയ ടെൻഡർ അംഗീകരിക്കുന്നത് മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തടവുകാർക്കു കൂട്ടത്തോടെ പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിന്റെ ഫയലും ഇന്നു ചേരുന്ന മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ടെൻഡർ അംഗീകരിക്കാനുള്ള ഫയൽ നേരത്ത മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പെരുമാറ്റച്ചട്ട നിയന്ത്രണം നിലനിന്ന സാഹചര്യത്തിൽ ഒഴിവാക്കുകയായിരുന്നു.
ഇൻഷ്വറൻസ് നടത്തിപ്പിന് ക്ഷണിച്ച ടെൻഡറിൽ റിലയൻസ് ഇൻഷ്വറൻസ് കന്പനിയാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. 18 ശതമാനം ജിഎസ്ടി അടക്കം 2992.48 രൂപയാണ് ജീവനക്കാരുടെ വാർഷിക പ്രീമിയമായി കന്പനി ആവശ്യപ്പെട്ടത്. ടെൻഡർ പരിശോധിച്ചശേഷം റിലയൻസിനെയാണ് ധനവകുപ്പ് ശിപാർശ ചെയ്തത്.
ജീവനക്കാർക്കൊപ്പം കുടുംബത്തിലെ ആശ്രിതരും ഇൻഷ്വറൻസ് പരിധിയിൽ വരുന്ന വിധമാണു പദ്ധതി നടപ്പാക്കുന്നത്. സാധാരണ രോഗങ്ങൾക്ക് ഒരാൾക്ക് രണ്ടുലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ഹൃദയം, വൃക്ക തുടങ്ങിയവയുമയി ബന്ധപ്പെട്ട രോഗങ്ങൾക്ക് അഞ്ചു ലക്ഷം വരെയും ലഭിക്കും.
ധന വകുപ്പ് 25 കോടിയുടെ കോർപസ് ഫണ്ട് ലഭ്യമാക്കും. അവയവ മാറ്റിവയ്ക്കൽ ആവശ്യം വരുന്നവരെ സഹായിക്കാനാണിത്.
ന്യൂനമർദവും കടൽക്ഷോഭം അടക്കമുള്ള പ്രകൃതിക്ഷോഭ വിഷയങ്ങളും മന്ത്രിസഭ ചർച്ച ചെയ്യും. കുടിവെള്ള വിതരണ നടപടികളും വിലയിരുത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രണ്ടാഴ്ചയിലേറെയായി ചേരാതിരുന്ന മന്ത്രിസഭ ഇന്നലെ കൂടാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഫയലുകൾ പഠിക്കാൻ മന്ത്രിമാർക്കു കൂടുതൽ സമയം വേണമെന്ന ആവശ്യത്തെ തുടർന്നാണ് ഇന്നു രാവിലത്തേയ്ക്കു മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച രാത്രിയോടെ കൊച്ചിയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയിരുന്നു. പത്തു ദിവസത്തെ വിദേശ പര്യടനത്തിനായി മുഖ്യമന്ത്രി മേയ് എട്ടിന് തിരിക്കും. നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കുന്നുണ്ട്. 18 നു മടങ്ങിയെത്തും.